Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഫാക് കുറുബ: 58 പേർ...

ഫാക് കുറുബ: 58 പേർ ജയിൽമോചിതരായി

text_fields
bookmark_border
man charitable organization handing over help for fak kuruba project
cancel
camera_alt

ഫാക് കുറുബ പദ്ധതിക്ക് മാൻ ചാരിറ്റബ്ൾ ഓർഗനൈസേഷന്‍റെ സഹായം കൈമാറുന്നു

മസ്കത്ത്: ചെറിയ കുറ്റങ്ങൾക്ക് പിഴ അടക്കാൻ കഴിയാത്തതിനെ തുടർന്ന് ജയിലിലകപ്പെട്ടവരെ പുറത്തിറക്കാൻ സഹായിക്കുന്ന ഫാക് കുറുബ പദ്ധതിയിലുടെ 58 തടവുകാരെ മോചിപ്പിച്ചു. ഫാക് കുറുബക്ക് തുടക്കം കുറിച്ച് പത്ത് ദിവസത്തിനകമാണ് ഇത്രയുംപേരെ ഉറ്റവരുടെ സ്നേഹത്തണലിലെത്തിക്കാനായത്. പദ്ധതിക്ക് കൈത്താങ്ങുമായി ഒമാൻ ചാരിറ്റബ്ൾ ഓർഗനൈസേഷനും എത്തി. 60,000 റിയാൽ ഓർഗനൈസേഷൻ അധികൃതർ കൈമാറി. കഷ്ടതയനുഭവിക്കുന്നവരെ സഹായിക്കുന്നതിനുള്ള ഓർഗനൈസേഷന്‍റെ പ്രതിബദ്ധതയുടെ തെളിവാണ് സഹായഹസ്തമെന്ന് അധികൃതർ വ്യക്തമാക്കി. ഒമാൻ ചാരിറ്റബ്ൾ ഓർഗനൈസേഷന്‍റെ പിന്തുണക്ക് നന്ദി അറിയിച്ച ഫാക് കുറുബ പ്രതിനിധികൾ, സമൂഹത്തിലെ അർഹരായ വ്യക്തികളിലേക്ക് സഹായങ്ങൾ എത്തിക്കുന്നതിന് ഇത്തരം പിന്തുണ സുപ്രധാന പങ്കുവഹിക്കുമെന്നും പറഞ്ഞു. ഒമാന്‍ ലോയേഴ്‌സ് അസോസിയേഷന്‍റെ നേതൃത്വത്തിൽ നടത്തുന്ന പദ്ധതിയുടെ 11ാമത് പതിപ്പാണ് ഈ വർഷം നടക്കുന്നത്. ഇതിനകം പത്തിലധികം സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ പദ്ധതിക്ക് പിന്തുണ നൽകിയിട്ടുണ്ട്.

മുൻകാല പതിപ്പുകളിൽ ഈ സംരംഭത്തിൽനിന്ന് പ്രയോജനം ലഭിക്കാത്തവരെയാണ് ഈ വർഷം പരിഗണിക്കുക. ക്രിമിനൽപരമല്ലാത്ത വാണിജ്യ, സിവിൽ, തൊഴിൽ, നിയമപരമായ കേസുകളുമായി ബന്ധപ്പെട്ട് തടവിൽ കഴിയുന്നവർക്കാണ് സഹായം ലഭിക്കുക. പൊതുജനങ്ങളിൽനിന്ന് പണം സ്വരൂപിച്ചാണ് ജയിലിൽ കഴിയുന്നവരെ മോചിപ്പിക്കുന്നത്. 2012ൽ തുടങ്ങിയ പദ്ധതിയിലൂടെ 5,890 ആളുകളെ ജീവിതത്തിന്‍റെ നിറങ്ങളിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞു. ഒമാനി സമൂഹത്തിലെ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അകമഴിഞ്ഞ പിന്തുണയാണ് ‘ഫാക് കുർബ’ പദ്ധതിയുടെ വിജയത്തിന് പിന്നിൽ. ഒരു അഭിഭാഷകൻ ആരംഭിച്ച സംരംഭം, പിന്നീട് ഒരു കൂട്ടം അഭിഭാഷകർ ഏറ്റെടുക്കുകയും ഇന്ന് അത് വ്യക്തികളും ഗ്രൂപ്പുകളും സ്ഥാപനങ്ങളും ചേർന്ന് വിജയകരമാക്കാൻ ഒരുമിച്ച് പ്രവർത്തിക്കുന്ന അവസ്ഥയിലേക്ക് എത്തുകയുമായിരുന്നു. സമൂഹത്തിലെ അംഗങ്ങൾ, വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്നുള്ള വിപുലമായ പങ്കാളിത്തമാണ് ഈ വർഷവും അസോസിയേഷൻ പ്രതീക്ഷിക്കുന്നത്. 2012ൽ അഞ്ച് കോടതികൾ ലക്ഷ്യമിട്ടാണ് ഫാക് കുർബയുടെ ആദ്യ പതിപ്പിന് തുടക്കമായത്. 10 സന്നദ്ധ പ്രവർത്തകരായ അഭിഭാഷകർ കൈകോർത്തപ്പോൾ 44 തടവുകാരെ മോചിപ്പിക്കാൻ സാധിച്ചു. എന്നാൽ, കഴിഞ്ഞ വർഷം എല്ലാ ഗവർണറേറ്റുകളിലുമുള്ള നിരവധി അഭിഭാഷകരുടെ പരിശ്രമത്താൽ 925 ആളുകളാണ് ജയിലിൽനിന്ന് ഉറ്റവരുടെ ചാരത്തെത്തിയത്.

സാമ്പത്തിക സഹായവുമായി വീണ്ടും ആ കരങ്ങളെത്തി

മസ്കത്ത്: ചെറിയ കുറ്റങ്ങൾക്ക് പിഴ അടക്കാൻ കഴിയാത്തതിനെ തുടർന്ന് ജയിലിലകപ്പെട്ടവരെ മോചിതരാക്കാൻ സഹായിക്കുന്ന ഫാക് കുർബ പദ്ധതിക്ക് സഹായഹസ്തവുമായി തുടർച്ചയായി എട്ടാം വർഷവും ആ കരങ്ങളെത്തി. ദാഹിറ ഗവർണറേറ്റിലെ പേരുവെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത സ്വദേശി പൗരനാണ് 51 തടവുകാരെ മോചിപ്പിക്കുന്നതിനായി പണം നൽകിയത്. കഴിഞ്ഞ വർഷം 38 പേരുടെ മോചനത്തിനായി ഇയാൾ സംഭാവന നൽകിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsimprisonedFak Kuruba
News Summary - Fak Kuruba project
Next Story