യൂറോപ്പിൽനിന്ന് മുട്ട ഇറക്കുമതി: സുരക്ഷിതത്വം ഉറപ്പാക്കാൻ നടപടി
text_fieldsമസ്കത്ത്: യൂറോപ്പിൽനിന്ന് ഇറക്കുമതി ചെയ്യുന്ന മുട്ടകളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ എല്ലാവിധ മുൻകരുതൽ നടപടികളും എടുത്തതായി കാർഷിക-ഫിഷറീസ് മന്ത്രാലയം അറിയിച്ചു. നെതർലൻഡ്സിലെ ഫാമുകളിൽനിന്നുള്ള മുട്ടയിൽ ഫിപ്രോനിൽ എന്ന കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് മന്ത്രാലയത്തിെൻറ നടപടി.
യൂറോപ്യൻ രാഷ്ട്രങ്ങളിൽനിന്ന് മുട്ട ഇറക്കുമതി ചെയ്യാൻ പുതിയ ലൈസൻസ് അനുവദിക്കുന്നത് നിർത്തിവെച്ചിട്ടുണ്ട്. അതിർത്തികളിലെ വെറ്ററിനറി ക്വാറൈൻറൻ ഒാഫിസുകളിലെ വിദഗ്ധർക്ക് യൂറോപ്യൻ രാഷ്ട്രങ്ങളിൽനിന്നുള്ള ഇറക്കുമതി ചെയ്യുന്ന മുട്ടയുടെ സാമ്പിളുകൾ കർശന പരിശോധനക്ക് വിധേയമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. പ്രശ്നം ശ്രദ്ധയിൽപെടുന്നതിന് മുമ്പ് തുറമുഖങ്ങളിൽ എത്തിയ ലോഡും വിശദപരിശോധനക്ക് വിധേയമാക്കും. ഇവ ലബോറട്ടറികളിൽ പരിശോധനക്ക് വിധേയമാക്കി വിഷാംശത്തിെൻറ സാന്നിധ്യമില്ലാത്തതാണെന്നും മനുഷ്യോപയോഗത്തിന് അനുയോജ്യമാണെന്നും ഉറപ്പാക്കും. വിപണികളിൽ എത്തിയ മുട്ടയും ലബോറട്ടറി പരിശോധനകൾക്ക് വിധേയമാക്കുന്നുവെന്ന് ഉറപ്പാക്കുമെന്നും മന്ത്രാലയം അറിയിച്ചു.
ഇതിനായി ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന് പ്രവർത്തിക്കും. വിഷയത്തിലെ പുതിയ സംഭവ വികാസങ്ങൾ നിരീക്ഷിച്ചുെകാണ്ടിരിക്കുകയാണെന്നും ഒമാനിൽ എത്തുന്ന എല്ലാ ചരക്കുകളും ആരോഗ്യത്തിന് ഹാനികരമാകുന്നില്ലെന്ന് ഉറപ്പാക്കാൻ എല്ലാവിധ നടപടികളും കൈക്കൊള്ളുമെന്നും കാർഷിക ഫിഷറീസ് മന്ത്രാലയം അറിയിച്ചു.
നെതർലൻഡ്സിന് പുറമെ ബെൽജിയത്തിൽനിന്ന് ഇറക്കുമതി ചെയ്ത മുട്ടകളിലും ഫിപ്രോനിലിെൻറ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് വിവിധ രാജ്യങ്ങളിൽനിന്ന് മുട്ടകൾ വിപണിയിൽനിന്ന് തിരിച്ചുവിളിക്കുകയും ജാഗ്രതാനിർദേശം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. കീടനാശിനി അടിച്ച മുട്ട ഉപയോഗിക്കരുതെന്ന് ബ്രിട്ടനിലെ ഫുഡ് സ്റ്റാൻഡേർഡ്സ് ഏജൻസി കഴിഞ്ഞ ദിവസമാണ് മുന്നറിയിപ്പ് നൽകിയത്. മനുഷ്യശരീരത്തിൽ എത്തിയ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതാണ് ഫിപ്രോനിൽ എന്നാണ് കണ്ടെത്തൽ. പ്രശ്നം വിവാദമായതോടെ ഒമാന് പുറമെ മറ്റ് ഗൾഫുരാജ്യങ്ങളും മുൻകരുതൽ നടപടികൾ കൈകൊള്ളുകയും ഇറക്കുമതിക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.