Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightയാത്ര മുടക്കാൻ...

യാത്ര മുടക്കാൻ ശ്രമിച്ചു;  എയർഇന്ത്യ എക്സ്പ്രസിനെതിരെ  പരാതിയുമായി യാത്രക്കാരൻ

text_fields
bookmark_border
യാത്ര മുടക്കാൻ ശ്രമിച്ചു;  എയർഇന്ത്യ എക്സ്പ്രസിനെതിരെ  പരാതിയുമായി യാത്രക്കാരൻ
cancel

മസ്കത്ത്: എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരൻ തക്കതായ കാരണമില്ലാതെ മസ്കത്തിലേക്കുള്ള യാത്ര മുടക്കാൻ ശ്രമിച്ചെന്നും അപമര്യാദയോടെ പെരുമാറിയെന്നും പരാതി. തിരുവനന്തപുരം വിമാനത്താവളത്തിലെ ജീവനക്കാരനെതിരെ യാത്രക്കാരനായ അബി െഎസക്ക് വിദേശകാര്യമന്ത്രി സുഷമ സ്വരാജിനും മസ്കത്തിലെ ഇന്ത്യൻ എംബസിക്കും പരാതി നൽകി. കഴിഞ്ഞ അഞ്ചാം തീയതിയാണ് പരാതിക്ക് ആസ്പദമായ സംഭവം. തിരുവനന്തപുരത്തുനിന്ന് മസ്കത്തിലേക്ക് വരുന്നതിനായി എത്തിയ അബിയുടെ പാസ്പോർട്ടിെൻറ കാലാവധി കൈയക്ഷരത്തിലെഴുതി എന്ന കാരണം പറഞ്ഞാണ് യാത്ര മുടക്കാൻ  ശ്രമിച്ചതും അപമര്യാദയോടെ പെരുമാറിയതും. കഴിഞ്ഞ 17 വർഷമായി ഒമാനിൽ ജോലിചെയ്യുന്ന അബി വർഷത്തിൽ മൂന്നു തവണയെങ്കിലും കുടുംബത്തെ കാണാൻ നാട്ടിൽ പോവാറുണ്ട്. കഴിഞ്ഞ ഒമ്പതു വർഷമായി ഇതേ പാസ്പോർട്ടാണ് അദ്ദേഹം ഉപയോഗിക്കുന്നത്. എന്നാൽ, ഇത്രയും കാലം ഇല്ലാത്ത പ്രശ്നം ഇപ്പോൾ എങ്ങനെ ഉണ്ടായി എന്നാണ് അബി ചോദിക്കുന്നത്.

കഴിഞ്ഞമാസം 23നാണ് അബി മസ്കത്തിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസിൽ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. അപ്പോൾ ഒരു പ്രയാസവുമുണ്ടായിരുന്നില്ല. തിരികെ അഞ്ചിന് രാവിലെ ഏഴരക്കുള്ള തിരുവനന്തപുരം -മസ്കത്ത് എയർ ഇന്ത്യ എക്സ്പ്രസിൽ യാത്ര ചെയ്യാൻ ആറുമണിക്ക് എത്തിയ അബിക്ക് വിമാനത്താവള കൗണ്ടറിൽനിന്ന് ബോർഡിങ് പാസ് ലഭിക്കുകയും എമിഗ്രേഷൻ അധികൃതർ സ്റ്റാമ്പ് അടിക്കുകയും ചെയ്തു. എന്നാൽ, പിന്നീട് വിമാനത്താവളത്തിലെ യാത്രക്കാരുടെ ടിക്കറ്റുകൾ ക്രോസ് ചെക് ചെയ്യുന്ന എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരനാണ് ആദ്യം പ്രശ്നം സൃഷ്ടിച്ചത്. 2008ൽ മസ്കത്ത് ഇന്ത്യൻ എംബസിയിൽനിന്നെടുത്ത പാസ്പോർട്ടിെൻറ ആദ്യത്തെയും അവസാനത്തെയും കവറിങ് പേജുകൾ പ്രിൻറ് ചെയ്തതാണെങ്കിലും ഒരുവർഷത്തെ  കാലാവധിയാണ് നൽകിയത്.  ഒരു വർഷത്തിന് ശേഷം പുതുക്കിയപ്പോൾ ഒമ്പതാം പേജിൽ 21.02.2018 എന്ന കാലാവധി സ്റ്റാമ്പ് അടിച്ചിരുന്നു. ഇത് കൈയക്ഷരത്തിൽ എഴുതിയതാണെന്നും ഇൗ പാസ്പോർട്ടിൽ  പറ്റില്ലെന്നുമായിരുന്നു ഉദ്യോഗസ്ഥെൻറ വാദം. യാത്ര ചെയ്യാൻ പുതിയ പാസ്പോർെട്ടടുക്കണമെന്നും ഉദ്യോഗസ്ഥൻ ശഠിച്ചു. പിന്നീട് സ്വന്തം ഉത്തരവാദിത്തത്തിൽ യാത്ര ചെയ്യാമെന്നും അതിനായി ഉത്തരവാദിത്ത പത്രം എഴുതിത്തരണമെന്നുമായി നിർദേശം. 

ഇതിനിടെ രംഗത്തെത്തിയ മറ്റൊരു മുതിർന്ന ഉദ്യോഗസ്ഥൻ യാത്ര അനുവദിക്കില്ലെന്നു പറഞ്ഞ് ഏറെ പരുക്കനായി സംസാരിച്ചു. ഇതോടെ, പ്രശ്നം രൂക്ഷമാവുകയും എമിഗ്രേഷൻ സ്റ്റാമ്പ് റദ്ദാക്കാൻ ഒരുങ്ങുകയും ചെയ്തു. എന്നാൽ, യാത്രചെയ്യാൻ അനുവദിക്കണമെന്നും അല്ലെങ്കിൽ തെൻറ ജോലി നഷ്ടപ്പെടുമേന്ന് കേണുപറഞ്ഞിട്ടും ഉദ്യോഗസ്ഥൻ വിട്ടുവീഴ്ചക്ക് തയാറായില്ലെന്ന് അബി പറഞ്ഞു. മസ്കത്തിൽ ഇ-ഗേറ്റ് വഴിയാണ് പുറത്തിറങ്ങുന്നതെന്നും പാസ്പോർട്ടിൽ കൈയക്ഷരത്തിൽ എഴുതിയതിന് പ്രശ്നമില്ലെന്നും പറഞ്ഞിട്ടും അദ്ദേഹം കൂട്ടാക്കിയില്ല.  അവസാനം യാത്രമൂലം വിമാന കമ്പനിക്കുണ്ടാവുന്ന എല്ലാ നഷ്ടങ്ങളും പിഴയും വഹിക്കാൻ തയാറാണെന്ന് എഴുതിക്കൊടുത്തശേഷമാണ് യാത്ര അനുവദിച്ചത്. ചൊവ്വാഴ്ച രാവിലെ ഒമ്പതുമണിയോടെ മസ്കത്ത് വിമാനത്താവളത്തിലെത്തി ഒരു ബുദ്ധിമുട്ടുമില്ലാതെ അബി പുറത്തിറങ്ങുകയും ചെയ്തു. ഒന്നര മണിക്കൂറോളും വിമാനത്താവളത്തിൽ നിർത്തുകയും മറ്റു യാത്രക്കാരുടെ മുന്നിൽവെച്ച് അപമാനിക്കുകയും ചെയ്തവർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് അബി തിരുവനന്തപുരം വിമാനത്താവള അധികൃതർ അടക്കമുള്ളവർക്ക് പരാതി നൽകിയത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsair india complaint oman gulf news
News Summary - air india complaint oman gulf news
Next Story