നികുതി പരിഷ്കരണത്തിന് പിന്നിലെ കോര്‍പറേറ്റ് അജണ്ട ചര്‍ച്ചയാവണം –ജി.എസ്.ടി സെമിനാര്‍
text_fieldsകുവൈത്ത് സിറ്റി: യൂത്ത് ഇന്ത്യ കുവൈത്ത് ‘ജി.എസ്.ടി: നാം അറിയേണ്ടത്’ തലക്കെട്ടിൽ സെമിനാർ സംഘടിപ്പിച്ചു. അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സാമ്പത്തിക വിദഗ്ധനും സാമൂഹിക രാഷ്ട്രീയ നിരീക്ഷകനുമായ പി.പി. അബ്ദുൽ റസാഖ് ജി.എസ്.ടിയിലെ രാഷ്ട്രീയം എന്ന വിഷയത്തിൽ സംസാരിച്ചു. പല രാഷ്ട്രങ്ങളിലും ഏകീകൃത നികുതി സമ്പ്രദായം വിജയകരമായി നടക്കുന്നുണ്ടെന്നത് ശരിയാണ്. അതിന് കാരണം ആ നാടുകളിലെ ജനങ്ങളുടെ ജീവിതനിലവാരം ഉയർന്നതും ഈടാക്കുന്ന നികുതി ആറുമുതൽ 18 ശതമാനം വരെ മാത്രമാണെന്നതുമാണ്. എന്നാൽ, ഇന്ത്യയില്‍ ഇത് 27 ശതമാനം മുതലാണ്. കേന്ദ്രത്തിന് സംസ്ഥാനങ്ങളുടെ മേൽ നേരിട്ടുള്ള നിയന്ത്രണം ഉണ്ടാക്കാനുള്ള മാർഗം എന്ന നിലക്കാണ് ഇപ്പോൾ കാര്യങ്ങൾ നീങ്ങുന്നതെന്നും ഉൽപാദക സംസ്ഥാനങ്ങളേക്കാൾ ഉപഭോക്തൃ സംസ്ഥാനത്തിന് ജി.എസ്.ടിയുടെ ആനുകൂല്യം ലഭിക്കുന്നതിനാൽ സമീപ ഭാവിയിൽ ഇന്ത്യയിൽ ഉൽപാദനം കുറയാൻ കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നികുതി പരിഷ്കരണത്തിന് പിന്നിലെ കോർപറേറ്റ് അജണ്ടകൾ ചർച്ചയാവണമെന്നും അദ്ദേഹം ഉണർത്തി.
െസമിനാറിൽ ജി.എസ്.ടി എന്താണെന്നും അതിനുകീഴില്‍ വരുന്ന ഉൽപന്നങ്ങള് എന്തൊക്കെയാണെന്നും, ജി.എസ്.ടി വരുന്നതിനു മുമ്പും വന്നതിനു ശേഷവും ഈ ഉൽപന്നങ്ങള്ക്ക് വന്ന വില വ്യത്യാസവും പ്രസേൻറഷൻ സഹായത്തോടെ പി.കെ. മനാഫ് അവതരിപ്പിച്ചു. സദസ്യരുടെ സംശയങ്ങൾക്ക് ഇരുവരും മറുപടി നൽകി. യൂത്ത് ഇന്ത്യ പ്രസിഡൻറ് സി.കെ. നജീബ് അധ്യക്ഷത വഹിച്ചു. സാമൂഹിക വിഭാഗം വകുപ്പ് കൺവീനർ മുഹമ്മദ് ഹാറൂൻ സ്വാഗതം പറഞ്ഞു. എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം നയീം ഖിറാഅത്ത് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.