Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസലാല റോഡ്...

സലാല റോഡ് വീണ്ടും മരണക്കളം: ൈഹമയിൽ കാറുകൾ  കൂട്ടിയിടിച്ച് എട്ടുപേർ മരിച്ചു 

text_fields
bookmark_border
സലാല റോഡ് വീണ്ടും മരണക്കളം: ൈഹമയിൽ കാറുകൾ  കൂട്ടിയിടിച്ച് എട്ടുപേർ മരിച്ചു 
cancel
camera_alt???????????????? ????????????????? ?????????????? ????????? ?????????

മസ്കത്ത്: ഹൈമയിൽ വീണ്ടും വാഹനാപകടം. വെള്ളിയാഴ്ച ഉച്ചക്ക് ശേഷം കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ടുപേർ മരിച്ചു. ആറു സ്വദേശികളും രണ്ടു യമനികളുമാണ് മരിച്ചത്. ഏഴുപേർക്ക് പരിക്കുണ്ട്. സാമാന്യം നല്ല പരിക്കേറ്റ രണ്ടുപേരെ ഹെലികോപ്ടറിൽ നിസ്വ ആശുപത്രിയിലേക്ക് മാറ്റി. 
ഹൈമക്ക് 30 കിലോമീറ്റർ തെക്കുമാറിയാണ് അപകടം. അഞ്ചുപേർ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ഗുരുതര പരിക്കേറ്റ മൂന്നുപേർ ആശുപത്രിയിൽ എത്തിയശേഷമാണ് മരിച്ചത്. ടയർ പൊട്ടിയതാണ് അപകടത്തിെൻറ കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. 

ടയർ പൊട്ടി നിയന്ത്രണം വിട്ട വാഹനങ്ങളിൽ ഒന്ന് എതിർവശത്തുനിന്ന് വരുകയായിരുന്ന വാഹനത്തിൽ ഇടിച്ചുകയറുകയായിരുന്നെന്നാണ് കരുതുന്നത്. ഇരു വാഹനങ്ങളും നിശ്ശേഷം തകർന്നു. ടയർ പൊട്ടിയുള്ള അപകടങ്ങൾ ഒഴിവാക്കാൻ കൃത്യമായ അളവിലുള്ള യഥാർഥ ടയറുകൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂവെന്ന് പൊലീസ് വാഹനഉടമകളോട് അഭ്യർഥിച്ചു. വേനൽകാലത്ത് യാത്ര പുറപ്പെടുംമുമ്പ് ടയറുകളുെട അവസ്ഥ പരിശോധിക്കുകയും വേണം. അമിതവേഗം ഒഴിവാക്കണമെന്നും ആർ.ഒ.പി അഭ്യർഥിച്ചു. ഒരാഴ്ചക്കിടെ ഹൈമയിലുണ്ടാകുന്ന രണ്ടാമത്തെ ദാരുണമായ അപകടമാണിത്. 

കഴിഞ്ഞ വെള്ളിയാഴ്ച രണ്ട് അപകടങ്ങളാണ് നടന്നത്. രാവിലെ നടന്ന അപകടത്തിൽ ഷാർജയിൽനിന്ന് സലാലയിലേക്ക് പോയ പാകിസ്താനി കുടുംബത്തിലെ നാലംഗങ്ങളാണ് മരിച്ചത്. ഇവർ സഞ്ചരിച്ച നാലുചക്ര വാഹനം സ്വദേശി വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. രണ്ട് ഒമാനികൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു. അന്നേ ദിവസം ഉച്ചക്കുശേഷം ഹൈമക്കടുത്ത് അൽ ഗാഫ്ത്തീനും മഖ്ഷനുമിടയിൽ ഒമാനി കുടുംബം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒമ്പതുപേർക്ക് പരിക്കേറ്റിരുന്നു. ജൂലൈ അവസാനവാരം സലാല റോഡിലുണ്ടായ രണ്ട് അപകടങ്ങളിലായി 11 പേരും മരിച്ചിരുന്നു. അമിതവേഗതയാണ് ദോഫാർ-തുംറൈത്ത് റോഡിലെ അപകടങ്ങൾക്ക് പ്രധാന കാരണമെന്ന് ദോഫാർ പൊലീസ് ട്രാഫിക് വിഭാഗം മേധാവി ലെഫ്.കേണൽ നാസർ സാലിം അൽ ഹദാബി പറഞ്ഞു. 
പരിചയം ഒട്ടുമില്ലാത്ത റോഡിൽ ഒരു കാരണവശാലും അമിതവേഗം പാടില്ല. മുന്നിൽ പോകുന്ന വാഹനങ്ങളുമായി സുരക്ഷിത അകലം പാലിക്കണം. മറികടക്കുേമ്പാൾ കണക്കുകൂട്ടലുകൾ തെറ്റുന്നതാണ് അപകടങ്ങൾക്ക് പ്രധാന കാരണം. ഒറ്റവരിപ്പാതയായതിനാൽ ദൂരക്കാഴ്ച കൃത്യമായി ഉണ്ടെങ്കിൽ മാത്രമേ മറികടക്കാവൂ. എതിർദിശയിൽനിന്ന് വരുന്ന വാഹനവുമായി ആവശ്യത്തിന് അകലമില്ലെങ്കിൽ മറികടക്കരുത്.  

ക്ഷീണവും തളർച്ചയും തോന്നിയാൽ വിശ്രമിച്ചശേഷം മാത്രമേ വണ്ടിയോടിക്കാൻ പാടുള്ളൂ. തുടർച്ചയായ അപകടങ്ങളുടെ പശ്ചാത്തലത്തിൽ റോഡ് സുരക്ഷ ഉറപ്പാക്കാൻ ആദം -തുംറൈത്ത് റോഡിൽ നിരവധി പൊലീസ് ചെക്ക്പോസ്റ്റുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. സിവിൽ ഡിഫൻസ്, ആംബുലൻസ് സേവനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ബോധവത്കരണത്തിെൻറ ഭാഗമായി സഞ്ചാരികൾക്ക് ലഘുലേഖകളും നൽകിവരുന്നുണ്ട്. അപകടങ്ങൾ ഒഴിവാക്കാൻ വാഹനങ്ങൾ ഒാടിക്കുന്നവർ പൊലീസുമായി സഹകരിക്കണമെന്ന് അൽ ഹദാബി അഭ്യർഥിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalayalam newssalala road
News Summary - salala road-oman-gulf news
Next Story