അനധികൃത താമസക്കാരെ പിടികൂടാനുള്ള കാമ്പയിൻ ഉടൻ പുനരാരംഭിക്കും
text_fieldsകുവൈത്ത് സിറ്റി: ഒരിടവേളക്ക് ശേഷം അനധികൃത താമസക്കാരെയും കുറ്റവാളികളെയും കണ്ടെത്തുന്നതിനായുള്ള റെയ്ഡ് ആഭ്യന്തര വകുപ്പ് പുനരാരംഭിക്കാനൊരുങ്ങുന്നു.
ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറിയായിരുന്ന ലഫ്. ജനറൽ സുലൈമാൻ ഫഹദ് അൽ ഫഹദിെൻറ നേരിട്ടുള്ള മേൽനോട്ടത്തിൽ പൊലീസ് വ്യാപക പരിശോധന നടത്തിയപ്പോൾ താമസരേഖയില്ലാത്ത ആയിരക്കണക്കിന് വിദേശികളാണ് പിടിയിലായത്. ഫ്ലാറ്റുകളിലും കെട്ടിടങ്ങളിലും പൊലീസ് പരിശോധന നടത്തി. പുറത്തിറങ്ങാനുള്ള എല്ലാ വഴികളും അടച്ച് അരിച്ചുപെറുക്കിയുള്ള പരിശോധന അരങ്ങേറിയപ്പോൾ അനധികൃതമായി രാജ്യത്ത് തങ്ങുന്ന വിദേശികൾ പുറത്തിറങ്ങാൻ ഭയന്നു.
സമാന പരിശോധനക്കാണ് അണിയറയിൽ ഒരുക്കം നടക്കുന്നത്. അനധികൃതമായി രാജ്യത്ത് തങ്ങുന്ന മുഴുവൻ പേരെയും പിടികൂടുമെന്നാണ് ആഭ്യന്തര വകുപ്പ് പറയുന്നത്.
കഴിഞ്ഞ വർഷത്തെ കാമ്പയിനിൽ വൈകീട്ട് ആളുകൾ ജോലി കഴിഞ്ഞ് താമസയിടങ്ങളിലെത്തിക്കൊണ്ടിരിക്കുമ്പോഴാണ് വൻസന്നാഹത്തോടെ പൊലീസ് റെയ്ഡിനെത്തിയിരുന്നത്. ഇത്തവണയും അതേ മാതൃക തുടരാനാണ് സാധ്യത. ആദ്യഘട്ടത്തിൽ പിടിയിലായവരെ മുഴുവൻ പ്രത്യേക വാഹനങ്ങളിൽ കയറ്റി മൈതാനത്ത് എത്തിച്ച ശേഷമാണ് തിരിച്ചറിയൽ രേഖകളിൽ സൂക്ഷ്മ പരിശോധന നടത്തും. ഇഖാമ കാലാവധി തീർന്നവർ, സ്പോൺസർ മാറി ജോലി ചെയ്യുന്നവർ, സിവിൽ-ക്രിമിനൽ കേസുകളിലെ പ്രതികൾ, സ്പോൺസർമാർ ഒളിച്ചോട്ടത്തിന് കേസ് കൊടുത്തവർ, ഉൗഹ കമ്പനി വിസകളിലെത്തിയവർ, മദ്യ-മയക്കുമരുന്ന് കച്ചവടക്കാർ, ഒരു തിരിച്ചറിയൽ രേഖകളും കൈവശമില്ലാത്തവർ എന്നിവർക്കായാണ് പൊലീസ് വല വിരിക്കുന്നത്. സമാന്തരമായി ഗതാഗത നിയമലംഘകരെ കണ്ടെത്താനും പരിശോധന നടത്തും. ഏകദേശം 27,000 ഇന്ത്യക്കാർ താമസനിയമം ലംഘിച്ച് കഴിയുന്നുണ്ടെന്നാണ് കണക്കുകൾ. വീട്ടുജോലിക്കിടെ ഒളിച്ചോടിയും മറ്റും അനധികൃത താമസക്കാരായി മാറിയവരാണ് ഇവരിലേറെയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.