ഒമാൻ പച്ചക്കറി കുവൈത്ത് നിരോധിച്ചു
text_fieldsമസ്കത്ത്: യു.എ.ഇക്ക് പിന്നാലെ കുവൈത്തും ഒമാനിൽനിന്നുള്ള പച്ചക്കറിക്ക് നിരോധനം ഏർപ്പെടുത്തി. ഒമാനി കാരറ്റിനാണ് നിരോധനം ബാധകം. മറ്റ് ഉൽപന്നങ്ങളുടെ ഇറക്കുമതിക്ക് കർശന നിബന്ധനകളും വ്യവസ്ഥകളും ഏർപ്പെടുത്തിയിട്ടുണ്ട്. അനുവദനീയമായ അളവിലും കൂടുതൽ കീടനാശിനി പ്രയോഗം കണ്ടെത്തിയതിെൻറ അടിസ്ഥാനത്തിലാണ് നിരോധനം. ഒമാനിൽനിന്നുള്ള കാരറ്റ്, വാട്ടർക്രെസ്, തണ്ണിമത്തൻ എന്നിവക്കാണ് യു.എ.ഇ മേയ് 15 മുതൽ നിരോധനമേർപ്പെടുത്തിയത്. കീടനാശിനി പ്രയോഗം തന്നെയാണ് കാരണം. യു.എ.ഇക്ക് പിന്നാലെ കുവൈത്തിെൻറയും നടപടി സാമ്പത്തികമായി ഏറെ ബാധിക്കുമെന്ന് പച്ചക്കറി കയറ്റുമതി രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു. ഒപ്പം, ഒമാനി കാർഷിക ഉൽപന്നങ്ങളുടെ പെരുമക്ക് മങ്ങലേൽപ്പിക്കുകയും ചെയ്യും.
യു.എ.ഇ ഏർപ്പെടുത്തിയ നിരോധനം നീക്കുന്നതിനായി കാർഷിക, ഫിഷറീസ് മന്ത്രാലയത്തിെൻറ കീഴിൽ സജീവ ഇടപെടലുകൾ നടക്കുന്നുണ്ട്. 1600ഒാളം കാർഷിക ഉൽപന്നങ്ങളുടെ സാമ്പിളുകൾ സ്പെഷലൈസ്ഡ് ലബോറട്ടറികളിൽ കാർഷിക -ഫിഷറീസ് മന്ത്രാലയത്തിെൻറ മേൽനോട്ടത്തിൽ പരിശോധനകൾ നടത്തിയിരുന്നു. ഇൗ പരിശോധനയിൽ 98 ശതമാനം സാമ്പിളുകളിലും അന്താരാഷ്ട്ര തലത്തിൽ അനുവദനീയമായതിലും താഴെയാണ് കീടനാശിനിയുടെ അളവെന്ന് മന്ത്രാലയം അറിയിച്ചിരുന്നു. വൻകിട കൃഷിത്തോട്ടങ്ങളിലെല്ലാം കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് വിളകളുടെ ഉൽപാദനം നടക്കുന്നത്.
കീടനാശിനികളുടെ അന്താരാഷ്ട്ര മാനദണ്ഡ പ്രകാരമുള്ള ഉപയോഗത്തെ കുറിച്ചും ഇവർക്ക് ധാരണയുണ്ട്. ചെറിയ ശതമാനം വരുന്ന ചെറുകിട കൃഷിക്കാരുടെ തോട്ടങ്ങളിലാണ് മാനദണ്ഡങ്ങൾക്ക് വിരുദ്ധമായ ഉൽപാദനം നടക്കുന്നത്. ഒരു ചെറുശതമാനത്തിെൻറ പ്രവർത്തനങ്ങളുടെ പ്രത്യാഘാതം രാജ്യത്തെ കാർഷികമേഖല നേരിടേണ്ട അവസ്ഥയാണ് നിലവിലുള്ളത്. റമദാനിൽ തുകയുടെ വരുമാനം പ്രതീക്ഷിച്ചിരിക്കുന്ന കൃഷിക്കാരെ യു.എ.ഇയുടെയും കുവൈത്തിെൻറയും നടപടി ബാധിക്കുമെന്ന് ഇൗ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു.
പ്രാദേശിക വിപണിയിലാകെട്ട കാരറ്റിെൻറയും മറ്റും അമിത ലഭ്യതമൂലം വില ഇടിയുന്ന സ്ഥിതിയുമാണ്. ഏതാനും ദിവസം മുമ്പ് കിലോക്ക് 120 ബൈസ ലഭിച്ചിരുന്ന തണ്ണിമത്തന് ഇപ്പോൾ 55 ബൈസയാണ് വില. കുവൈത്ത് കാരറ്റിന് നിരോധനമേർപ്പെടുത്തിയതിന് പുറമെ മറ്റ് ഉൽപന്നങ്ങളുടെ ഒാരോ ലോഡിലും ഉൽപന്നങ്ങളിലെ കീടനാശിനിയുടെ അളവ് സംബന്ധിച്ച പരിശോധനാ സർട്ടിഫിക്കറ്റും നിർബന്ധമാക്കിയിട്ടുണ്ട്. ഖത്തർ നിരോധനമേർപ്പെടുത്തിയില്ലെങ്കിലും എല്ലാ ഉൽപന്നങ്ങളും കർശനമായി പരിശോധിക്കുന്നുണ്ടെന്ന് കയറ്റുമതിക്കാർ പറയുന്നു. കയറ്റുമതി നിരോധനവുമായി ബന്ധപ്പെട്ട് ഒമാൻ കാർഷിക ഫിഷറീസ് മന്ത്രാലയം അടുത്തിടെ മൂന്നു സർക്കുലറുകൾ പുറത്തിറക്കിയിരുന്നു. ഇവ പ്രകാരം കയറ്റുമതി ചെയ്യുന്ന എല്ലാ പഴം, പച്ചക്കറി ഉൽപന്നങ്ങളിലെയും കീടനാശിനി അളവ് സംബന്ധിച്ച സർട്ടിഫിക്കറ്റുകൾ നിർബന്ധമാണ്.
ഒാരോ ലോഡിനൊപ്പവും ഇൗ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഉൽപന്നങ്ങളുടെ നിലവാരം ഉറപ്പാക്കുന്നതിെൻറ ഭാഗമായി ഇൗ സർട്ടിഫിക്കറ്റുകളുടെ കാലാവധി അഞ്ചു ദിവസമായി നിജപ്പെടുത്തിയിട്ടുമുണ്ട്. ഇതോടൊപ്പം, വിശദമായ പരിശോധനക്കുള്ള സൗകര്യാർഥം ഒരു ട്രക്കിൽ അല്ലെങ്കിൽ കണ്ടെയിനറിൽ മൂന്നോ അതിൽ കുറവോ വിളകൾ മാത്രമേ കൊണ്ടുപോകാൻ പാടുള്ളൂവെന്നും മന്ത്രാലയം നിർദേശിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.