ഗജവീരൻമാരും ക്ഷേത്ര മാതൃകകളുമായി പ്രവാസികളും പൂരം ആഘോഷിച്ചു
text_fieldsമനാമ: തൃശൂർ പൂരനാളിൽ ബഹ്റൈനിലെ തൃശൂർ നിവാസികളുടെ കൂട്ടായ്മയായ ‘സംസ്കാര’ നടത്തിയ ചെറുപൂരം കാണാൻ കേരളീയ സമാജത്തിൽ നിരവധി പേരെത്തി. അവധി ദിവസമായതിനാൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. വൈകീട്ട് നാലരയോടെ സമാജത്തിൽ പ്രത്യേകം തയാറാക്കിയ ക്ഷേത്രനടയുടെ മാതൃകക്കു മുന്നിൽ പ്രശസ്ത തുള്ളൽ അധ്യാപകൻ കലാമണ്ഡലം ഗീതാനന്ദൻ കൊടിയേറ്റം നടത്തി. കണിമംഗലം ശാസ്താവ് (മഠത്തിൽ വരവ്) എഴുന്നള്ളിയതോടെ പൂരത്തിന് തുടക്കമായി.
തുടർന്ന് പ്രതീകാത്മകമായി ചെറുപൂരങ്ങളും വർണാഭമായ ഘോഷയാത്രയും നടന്നു. തെയ്യം, ഗോപുര കാവടി, പൂക്കാവടി എന്നിവ പൂരത്തിന് മിഴിവേകി.
ബഹ്റൈൻ സോപാനം വാദ്യകലാ സംഘത്തിന് നേതൃത്വം നൽകുന്ന സന്തോഷ് കൈലാസിനുകീഴിൽ 75ഒാളം പേർ അണിനിരന്ന ഇലഞ്ഞിത്തറമേളം ആർപ്പുവിളികളാൽ ആവേശത്തിെൻറ പെരുമഴ സൃഷ്ടിച്ചു. ഹാളിെൻറ ഇരുവശങ്ങളിലായി പത്ത് ഗജവീരൻമാരുടെ മാതൃക അണിനിരന്ന് കുടമാറ്റം നടത്തി. നൂറ്റമ്പതോളം വർണകുടകളാണ് നിമിഷങ്ങൾകൊണ്ട് വർണപ്രപഞ്ചം തീർത്തത്.
പൂരം സംഘടിപ്പിക്കാൻ നിരവധി പേരുടെ സഹായസഹകരണങ്ങൾ ലഭിച്ചതായി ‘സംസ്കാര’ ഭാരവാഹികൾ പറഞ്ഞു. ‘പൂരപറമ്പിൽ’ ബലൂൺ കച്ചവടം, കുപ്പിവള, ചായക്കട, കപ്പലണ്ടി വിൽപനക്കാർ തുടങ്ങിയ വഴിവാണിഭക്കാരുടെ സ്റ്റാളുകൾ ഗൃഹാതുരത്വം ഉണർത്തുന്നതായി. പൂരത്തിെൻറ മഹാത്മ്യവും ചരിത്രവും അറിയുന്നതിനായി എക്സിബിഷനും ഒരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.