എണ്ണയിതര മേഖലയിൽ ബഹ്റൈന് വൻ കുതിപ്പ്
text_fieldsമനാമ: ഇൗ വർഷം ആദ്യ പാദത്തിൽ ബഹ്റൈെൻറ എണ്ണയിതര മേഖലയിൽ വൻ മുന്നേറ്റം. 4.4 ശതമാനം വളർച്ചയാണ് ഇൗ മേഖലയിൽ രാജ്യം നേടിയത്. പ്രവചനങ്ങൾക്കും പ്രതീക്ഷകൾക്കുമപ്പുറമുള്ള നേട്ടമാണിത്. 2016 വർഷത്തിൽ മൊത്തം നേടിയ 3.7 ശതമാനത്തിൽനിന്നാണ് 2017 ആദ്യ പാദത്തിൽ തന്നെ 4.4 ശതമാനത്തിലേക്ക് മേഖല കുതിപ്പ് നടത്തിയതെന്ന് ബഹ്റൈൻ സാമ്പത്തിക വികസന ബോർഡിെൻറ കീഴിലുള്ള ബഹ്റൈൻ ഇകോണമിക് ക്വാർേട്ടർലി പ്രസിദ്ധീകരിച്ച റിപ്പോർട്ട് വ്യക്തമാക്കുന്നു.
വൻകിട അടിസ്ഥാന സൗകര്യ പദ്ധതികൾ ഇൗ വളർച്ചയിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. 2017 ആദ്യ പാദത്തിൽ ബഹ്റൈൻ സാമ്പത്തിക മേഖല മൊത്തത്തിൽ 2.9 ശതമാനം വളർച്ച നേടി. 2016 വർഷം പൂർത്തിയായപ്പോൾ മൂന്ന് ശതമാനമായിരുന്നു വളർച്ച. ഇൗ വർഷം ആദ്യ പാദത്തിൽ ഹോട്ടൽ^റെസ്റ്റോറൻറ്, ധനകാര്യ സേവനം, ഗതാഗത^വാർത്താവിതരണ മേഖലകളിൽ ശക്തമായ വളർച്ചയുണ്ടായി.
ഹോട്ടൽ-റെസ്റ്റോറൻറ് മേഖലയിൽ 12.3 ശതമാനം, ധനകാര്യ സേവന മേഖലയിൽ 8.3 ശതമാനം, ഗതാഗത^വാർത്താവിതരണ മേഖലയിൽ 8.2 ശതമാനം വളർച്ച രേഖപ്പെടുത്തി.അടിസ്ഥാന വികസന രംഗത്ത് വൻ നിക്ഷേപമാണ് രാജ്യത്ത് നടത്തിയിരിക്കുന്നത്. 300 കോടി യു.എസ് ഡോളറിെൻറ അലൂമിനിയം വ്യവസായശാല, 110 കോടി ഡോളറിെൻറ വിമാനത്താവള നവീകരണ പദ്ധതി, 33.5 കോടി ഡോളറിെൻറ ബനാഗാസ് വാതക നിലയം തുടങ്ങിയവ ഉൾപ്പെട്ടതാണ് അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ. ജി.സി.സി വികസന ഫണ്ടിെൻറ ഭാഗമായ പദ്ധതികളുടെ മൂല്യത്തിലും വലിയ വർധനയുണ്ടായി. 2017 രണ്ടാം പാദത്തോടെ ജി.സി.സി വികസന ഫണ്ട് പദ്ധതി തുക 320 കോടി ഡോളറിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.