Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightനിക്ഷേപ സാധ്യതകള്‍...

നിക്ഷേപ സാധ്യതകള്‍ വിലയിരുത്തി വട്ടമേശചര്‍ച്ച 

text_fields
bookmark_border
നിക്ഷേപ സാധ്യതകള്‍ വിലയിരുത്തി വട്ടമേശചര്‍ച്ച 
cancel
camera_alt????????? ????????? ?????????????? ???????????? ???????????? ??????? ??????????????? ????? ??????????????????????? ??????
മനാമ: ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച നിക്ഷേപകരുടെ വട്ടമേശ ചര്‍ച്ചയില്‍ ഇന്ത്യയിലെയും ബഹ്റൈനിലെയും നിക്ഷേപ, വ്യാപാര സാധ്യതകള്‍ ഈ മേഖലയിലെ പ്രമുഖര്‍ വിലയിരുത്തി. ഇന്നലെ കാലത്ത് 10.30 മുതല്‍ ഹോട്ടല്‍ ഡിപ്ളോമാറ്റ് റാഡിസണിലാണ് ചര്‍ച്ച നടന്നത്. 
ആദ്യമായാണ് എംബസി ഇത്തരമൊരു പരിപാടി നടത്തുന്നത്. വ്യാപാരം, നിക്ഷേപം, ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം തുടങ്ങി വിവിധ കാര്യങ്ങള്‍ പങ്കെടുത്തവര്‍ ചര്‍ച്ച ചെയ്തു. ഇന്ത്യയില്‍ നിന്ന് ടാറ്റ, ഗോദ്റെജ്, ബ്രിട്ടാനിയ തുടങ്ങിയ പ്രമുഖ കമ്പനികളുടെ  പ്രതിനിധികള്‍ പങ്കെടുത്തു. ബഹ്റൈറിലെ ഇന്ത്യന്‍ നിക്ഷേപകരുടെയും വ്യവസായികളുടെയും പങ്കാളിത്തവും ശ്രദ്ധേയമായി. ആര്‍.പി.ഗ്രൂപ്പ്, അല്‍ നമല്‍ ഗ്രൂപ്പ് തുടങ്ങിയവരുടെ സാന്നിധ്യവുമുണ്ടായിരുന്നു. ബഹ്റൈന്‍ ഇന്ത്യ സൊസൈറ്റിയും ചര്‍ച്ചയില്‍ സജീവമായി. ഇന്ത്യയിലെ നിക്ഷേപ സാധ്യതകളെ കുറിച്ചുള്ള തുറന്ന ചര്‍ച്ചയാണ് നടന്നതെന്ന് വാര്‍ത്താസമ്മേളനത്തില്‍ അംബാസഡര്‍ അലോക് കുമാര്‍ സിന്‍ഹ പറഞ്ഞു. വിദേശനിക്ഷേപത്തിന് ഇന്ത്യയില്‍ ഏറ്റവും അനുയോജ്യമായ സമയമാണിത്. 
വിവിധ വ്യവസായ രംഗങ്ങളില്‍ ഇന്ത്യ കൈവരിച്ച നേട്ടങ്ങള്‍ നിക്ഷേപകര്‍ക്ക് അനുയോജ്യമാകും. ഭക്ഷ്യസംസ്കരണം, ഒൗട്സോഴ്സിങ്, നിര്‍മാണം, ഐ.ടി. തുടങ്ങിയ രംഗങ്ങളില്‍ രാജ്യം വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്. തുറന്ന വിപണിയുടെ സാധ്യതകള്‍ വ്യാപാര,വാണിജ്യ മേഖലക്ക് അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു.ദുബൈ പോലുള്ള സ്ഥലങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ബഹ്റൈന്‍ 40 ശതമാനത്തോളം ചെലവു കുറഞ്ഞ ഇടമാണെന്നത് ഇവിടുത്തെ നിക്ഷേപ സാധ്യതകള്‍ വര്‍ധിപ്പിക്കുകയാണെന്ന് ബഹ്റൈന്‍ ഇക്കണോമിക് ഡെവലപ്മെന്‍റ് ബോര്‍ഡ് എം.ഡി.ഡോ.സൈമണ്‍ അഭിപ്രായപ്പെട്ടു. ‘ഇന്‍വെസ്റ്റ് ഇന്ത്യ’ പ്രതിനിധിയും സന്നിഹിതയായിരുന്നു. നിരവധി വലുതും ചെറുതുമായ കമ്പനികള്‍ ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതിന് താല്‍പര്യം പ്രകടിപ്പിച്ചതായി അവര്‍ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story