Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightBookschevron_rightചെരിപ്പിലും തെളിയുന്നു...

ചെരിപ്പിലും തെളിയുന്നു വരികൾ; ജീവിതാനുഭവങ്ങളുടെ വിയർപ്പ്, തെരുവുകച്ചവടത്തിനിടെ റാസിയുടെ രണ്ടാം പുസ്തകം വരുന്നു

text_fields
bookmark_border
Razis second book is coming out during the street market
cancel
camera_alt

തിരുവനന്തപുരം പത്മനാഭസ്വാഭി ക്ഷേത്രം കിഴക്കേ

നടയിലെ നടപ്പാതയിൽ റാസി തന്റെ പുസ്തകവുമായി

തിരുവനന്തപുരം: 'കാർഡ് ബോർഡ് കീറിയെടുത്ത് അതിലെഴുതും, അല്ലെങ്കിൽ ചെരുപ്പുതട്ടിന്‍റെ അറ്റത്തോ സ്ലിപ്പർ ചെരിപ്പിന്‍റെ വശത്തോ....'' തെരുവുകച്ചവടത്തിന്‍റെ തിരക്കിനിടയിലെ കവിതയെഴുത്തിനെ കുറിച്ച് പറയുമ്പോൾ റാസിയുടെ മുഖത്ത് സർഗഭാരങ്ങളില്ലാതെ നിറഞ്ഞ പുഞ്ചിരി. ആൾക്കൂട്ടങ്ങൾക്ക് നടുവിൽ ഈ ചെരിപ്പുതട്ടിന് പിന്നിലിരുന്ന് റാസിയെഴുതിയ കവിതകൾ വീണ്ടും പുസ്തകമാകുകയാണ്. 'എൻറൊ' എന്നാണ് രണ്ടാം പുസ്തകത്തിന്‍റെ പേര്. ചൂടും ചൂരും നിറഞ്ഞ ജീവിതാനുഭവങ്ങളുടെ വിയർപ്പാണ് ഈ വരികളിൽ കിനിയുന്നത്. അതുകൊണ്ടുതന്നെ റാസിയുടെ വാക്കുകൾക്ക് മൂർച്ചയുമേറെ. അറുപതിലേറെ കവിതകളടങ്ങിയ 'എൻറൊ' യുടെ പ്രകാശനവും ഈ ആഴ്ച തെരുവിൽ തന്നെയാണ്.

റാസിയുടെ ആദ്യ പുസ്തകം 'ഏഴ് മുറികളിൽ കവിത' 2013 ലാണ് പുറത്തിറങ്ങിയത്. പത്മനാഭസ്വാഭി ക്ഷേത്രത്തിന്‍റെ കിഴക്കേ നടയ്ക്കരികിലെ നടപ്പാതയിലാണ് റാസിയുടെ ചെരിപ്പുതട്ട്. സ്വന്തം തട്ടല്ല, ദിവസക്കൂലിക്കാണ് ജോലി. മനസ്സിൽ വരികൾ നിറയുമ്പോൾ കുറിച്ചുവെക്കും. അതിന് കടലാസ് തന്നെ വേണമെന്നില്ല. ജോലിത്തിരക്കിലാണെങ്കിൽ ചെരിപ്പ് ഊരിയിടാറാണ് പതിവ്. ഇത്തരം നേരങ്ങളിലാണ് ചെരിപ്പിന്‍റെ വെള്ളപ്പുറം സർഗഭാവനകൾക്ക് ഇടമാകുന്നത്. അല്ലെങ്കിൽ ഒഴിഞ്ഞ ചുമരിലാകും എഴുത്ത്. സമയം കിട്ടുമ്പോൾ കടലാസിലാക്കും. ഇപ്പോൾ മൊബൈൽ ഫോണിലേക്കും എഴുത്ത് നീണ്ടുതുടങ്ങിയിട്ടുണ്ട്. പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് റാസിയുടെ കവിത ആദ്യമായി അച്ചടിമഷി പുരളുന്നത്.

മാഗസിനിലേക്ക് സ്കൂളിലെ സുനിൽ കുമാർ സാർ എഴുതി വാങ്ങിക്കുകയായിരുന്നു. പത്താം ക്ലാസിൽ പഠനം നിർത്തിയ റാസി പിന്നീട് വിവിധ ജോലികൾക്കായി തെരുവിലേക്കെത്തിയെങ്കിലും വായന കൈവിട്ടില്ല. ദിവസവും കൂലിയായി കിട്ടുന്നതിന്‍റെ നേർപകുതി പുസ്തകങ്ങളും ആനുകാലികങ്ങളും വാങ്ങാനാണ് ചെലവഴിക്കുന്നത്. തെരുവിലെ യുവകവിക്ക് വായനയാണ് ലഹരി. പൊരിവെയിലിൽ പുസ്തകത്തട്ടിന് സമീപമിരുന്നാണ് വായന. വിഴിഞ്ഞം കെ.എസ്.ആർ.ടി.സി.സി കാന്‍റീനിൽ ക്ലീനിങ് ബോയി ആയാണ് തുടക്കം. പിന്നെ തെരുവിലെ പഴക്കച്ചവടം, പച്ചക്കറി കച്ചവടം... ഒടുവിൽ ചെരിപ്പുകച്ചവടത്തിലേക്കും. കരിമഠം സ്വദേശിയായ റാസി സഹോദരനൊപ്പം അമ്പലത്തറയിലാണ് താമസം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:poetrystreet market
News Summary - Razi's second book is coming out during the street market
Next Story