അഞ്ചുവർഷം മുമ്പ് ഉത്സവത്തിനിടെ വാക്തർക്കം: യുവാവിനെ കൊല്ലാൻ ശ്രമിച്ച അഞ്ചുപേരെ പിടികൂടി
text_fieldsകുമരകം: അഞ്ച് വർഷം മുമ്പ് ഉത്സവത്തിനോടനുബന്ധിച്ച് ഉണ്ടായ വാക്തർക്കത്തിന്റെ പേരിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച അഞ്ചുപേരെ അറസ്റ്റ് ചെയ്തു. ചെങ്ങളത്തുകാവ് സ്വദേശികളായ ഇടക്കരിച്ചിറയിൽ വീട്ടിൽ ജഗേഷ് ജെ. പ്രകാശ് (38), ഗോപീസദനം വീട്ടിൽ ജിനു ഗോപിനാഥ് (39), തട്ടാംപറമ്പിൽ വീട്ടിൽ ശരത്ത് ടി.എ (32), കുന്നുംപുറം വീട്ടിൽ സുരേഷ് കെ.ആർ (36), ഭഗവതിപ്പറമ്പ് വീട്ടിൽ അനൂപ് ശശി (29) എന്നിവരെയാണ് കുമരകം പൊലീസ് അറസ്റ്റ് ചെയ്തത്.
ചെങ്ങളത്തുകാവ് അമ്പലം ജങ്ഷന് സമീപം എത്തിയ യുവാവിനെ ഇവർ ചീത്തവിളിക്കുകയും ആക്രമിക്കുകയും കത്തിയുപയോഗിച്ച് യുവാവിന്റെ വയറിൽ കുത്തുകയുമായിരുന്നു. അഞ്ചുവർഷം മുമ്പ് ചെങ്ങളത്ത് കാവ് അമ്പലത്തിലെ ഉത്സവത്തിന് ഉണ്ടായ അടിപിടിയെ തുടർന്നുണ്ടായ വിരോധം ഇവർക്കിടയിൽ നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് കഴിഞ്ഞദിവസം യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. കുമരകം സ്റ്റേഷൻ എസ്.എച്ച്.ഒ തോമസ് കെ.ജെ, എസ്.ഐ അനീഷ് കുമാർ, സുനിൽകുമാർ, സി.പി.ഒമാരായ അഭിലാഷ്, രാജു, അമ്പാടി, ഡെന്നി എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.