Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightവിവരാവകാശം:...

വിവരാവകാശം: വ്യത്യസ്ത പൊതു അധികാരികളിൽ നിന്നുള്ള വിവരം ശേഖരിച്ചു നൽകുന്നത് നിയമത്തിെൻറ പരിധിയിൽ വരില്ല

text_fields
bookmark_border
വിവരാവകാശം: വ്യത്യസ്ത പൊതു അധികാരികളിൽ നിന്നുള്ള വിവരം ശേഖരിച്ചു നൽകുന്നത് നിയമത്തിെൻറ പരിധിയിൽ വരില്ല
cancel

ഒാഫിസുകളിൽ നിന്ന് വിവരാവകാശ അപേക്ഷക്ക് മറുപടി നൽകുേമ്പാൾ വിവരാവകാശ ഒാഫിസർമാർ വിവരങ്ങൾ ശേഖരിച്ചുനൽകണമെന്ന് നിയമമുണ്ടോ? 18.5.2017ൽ വിവരാവകാശ കമീഷനിൽനിന്ന് വിവരങ്ങൾ ശേഖരിച്ചുനൽകേണ്ടതില്ലെന്ന് പഞ്ചായത്ത് ഡയറക്ടർക്ക് നിർദേശം നൽകിയത് ശരിയാണോ? വിവരാവകാശ അപേക്ഷകൾ യഥേഷ്ടം നിരസിക്കാൻ ഇത് കാരണമാകില്ലേ? ബിജ അരവിന്ദ്, നേമം
•2005ലെ വിവരാവകാശ നിയമത്തിലെ വകുപ്പ് 6(3) പ്രകാരം അപേക്ഷ കൈമാറുന്നതിനെക്കുറിച്ച് പഞ്ചായത്ത് ഡയറക്ടർ ആവശ്യപ്പെട്ടപ്രകാരം ഡയറക്ടർക്ക് ഒരു സ്പഷ്ടീകരണം നൽകുക മാത്രമാണ് വിവരാവകാശ കമീഷൻ സെക്രട്ടറി ചെയ്തത്. വ്യത്യസ്ത സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഒാഫിസർമാരുടെ ഒാഫിസുകളിലെ വിവരങ്ങൾ അപേക്ഷകന് ശേഖരിച്ചുനൽകണമെന്നത് നിയമത്തിെൻറ പരിധിയിൽ വരുന്ന ഒന്നല്ല. അപേക്ഷയിൽ ആവശ്യപ്പെട്ടിരിക്കുന്ന വിവരം ഒന്നിലധികം പൊതു അധികാരികളുടെ പക്കൽ ചിതറിക്കിടക്കുകയാണെങ്കിൽ അപേക്ഷ കൈപ്പറ്റുന്ന പൊതു അധികാരിയുടെ എസ്.പി.െഎ.ഒ വിവരം നൽകുന്നതായി ബന്ധപ്പെട്ട നടപടിക്രമം വ്യക്തമാക്കി കേന്ദ്ര പേഴ്സനൽ മന്ത്രാലയം 12.6.2008ൽ പുറപ്പെടുവിച്ച ഒാഫിസ് മെമ്മോറാണ്ടത്തിലെ (O.M. No. 10/2/2008----IR dated 12.6.2008) വ്യവസ്ഥകൾ സംശയനിവാരണത്തിനായി പഞ്ചായത്ത് ഡയറക്ടറുടെ ശ്രദ്ധയിൽപെടുത്തുകയായിരുന്നു കമീഷൻ െസക്രട്ടറി. പുതിയ നിർദേശങ്ങളൊന്നും ഇറക്കിയതല്ല.

അപേക്ഷ കൈപ്പറ്റുന്ന പൊതു അധികാരിയുടെ എസ്.പി.െഎ.ഒ തെൻറ കൈവശമുള്ള വിവരങ്ങൾ നൽകിയശേഷം മറ്റു വിവരങ്ങൾ ലഭിക്കാനായി ബന്ധപ്പെട്ട പൊതു അധികാരികൾക്ക് പ്രത്യേകം അപേക്ഷ നൽകാൻ അപേക്ഷകന് നിർേദശം നൽകേണ്ടതാണെന്നും, ആവശ്യപ്പെട്ട ഒരു വിവരവും കൈവശമില്ലാതിരിക്കുകയും വിവരങ്ങൾ ഒന്നിലേറെ പൊതു അധികാരസ്ഥാനങ്ങളിൽ ചിതറിക്കിടക്കുകയുമാണെങ്കിൽ വിവരം ഇൗ പൊതു അധികാരിയുടെ കൈവശമില്ലായെന്നും വിവരം ലഭിക്കാൻ ബന്ധപ്പെട്ട പൊതു അധികാരികൾക്ക് പ്രത്യേകം അപേക്ഷകൾ സമർപ്പിക്കേണ്ടതാണെന്നും എസ്.പി.െഎ.ഒ അപേക്ഷകന് നിർദേശം നൽകണമെന്നാണ് മെമ്മോറാണ്ടത്തിലെ ഉള്ളടക്കം. പൊതു അധികാരിയുടെ കൈവശത്തിലോ നിയന്ത്രണത്തിലോ ഉള്ള വിവരം നൽകാനാണ് വിവരാവകാശ നിയമം വ്യവസ്ഥ ചെയ്യുന്നത്. വിവരം ശേഖരിച്ചുനൽകുക എന്നത് നിയമത്തിെൻറ പരിധിയിൽ വരുന്നില്ല.

പങ്കാളിത്ത പെൻഷനും സ്റ്റാറ്റ്യൂട്ടറി പെൻഷനും

2013 ഏപ്രിൽ ഒന്നിന് പങ്കാളിത്ത പെൻഷൻ നിലവിൽവന്നതിനുശേഷം വിദ്യാഭ്യാസ വകുപ്പിൽ (അധ്യാപക തസ്തികയിൽ) നിയമനം നേടിയവർക്ക് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതിയിൽ ചേരുന്നതിനായി സർക്കാർ ഉത്തരവ് ഇറക്കിയിട്ടുണ്ടോ? എൻ.എം. ഷനോജ്, പയ്യോളി
•1.4.2013 മുതൽ സർക്കാർ സർവിസിൽ പ്രവേശിക്കുന്നവർക്ക് ദേശീയ പെൻഷൻ പദ്ധതി ബാധകമാക്കിയിട്ടുണ്ടല്ലോ. 31.3.2013ന് സർവിസിലുണ്ടായിരുന്നതു കൊണ്ട് KSR part III പെൻഷൻ സ്കീമിൽ തുടർന്നിരുന്നവർക്ക് അതിനുശേഷം പുതിയ നിയമനം ലഭിച്ചാലും നിയമനം സ്വീകരിച്ച് മൂന്നു മാസത്തിനുള്ളിൽ നിശ്ചിത ഒാപ്ഷൻ നൽകി part lll പെൻഷൻ സ്കീമിൽ തുടരാമെന്നതാണ് ഉത്തരവ്. 7.5.2013 ലെ (പി) 209/2013 ഫിൻ നമ്പർ സർക്കാർ ഉത്തരവ് ദയവായി കാണുക.

സർക്കാർ ഉത്തരവുകൾ
ശമ്പള സ്ലിപ്പുകളും പ്രോവിഡൻറ് ഫണ്ട് അനുമതിയും ഏജീസ് ഒാഫിസ് പോർട്ടൽ വഴി ഗസ്റ്റഡ് ജീവനക്കാരുടെ ശമ്പള സ്ലിപ്പുകൾ, എല്ലാ വിഭാഗം ജീവനക്കാരുടെയും പ്രോവിഡൻറ് ഫണ്ട്, വാർഷിക സ്റ്റേറ്റ്മെൻറുകൾ/ഒാഥറൈസേഷൻ എന്നിവ അക്കൗണ്ടൻറ് ജനറൽ ഒാഫിസിൽ പുതുതായി ആവിഷ്കരിച്ച വെബ് പോർട്ടൽ വഴി (ksemp.agker.cag.gov.in) ജീവനക്കാർക്കും ഡി.ഡി.ഒമാർക്കും ട്രഷറി ഒാഫിസർമാർക്കും ഉപയോഗിക്കാനുള്ള  മാർഗനിർദേശം അംഗീകരിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ജീവനക്കാരന് PEN&Password, ഡി.ഡി.ഒമാർക്ക് ഡി.ഡി.ഒ േകാഡ് ആൻഡ് പാസ്വേഡ്, ട്രഷറി ഒാഫിസർക്ക് Treasury Code& password ഉപയോഗിച്ച് 1.6.2017 മുതൽ പോർട്ടൽ വീക്ഷിക്കുകയോ ശമ്പളസ്ലിപ്പുകൾ/അനുമതി പത്രങ്ങൾ ഡൗൺലോഡ് ചെയ്യുകയോ ചെയ്യാം. വൺ ഒാഫിസ്, വൺ ഡി.ഡി.ഒ സമ്പ്രദായത്തിലേക്ക് മാറിയിട്ടില്ലാത്തവർക്കും PEN അനുവദിക്കുന്നതിനുമുമ്പ് സർവിസിൽനിന്ന് വിരമിച്ചവരുമൊഴികെയുള്ള ഉദ്യോഗസ്ഥർക്ക് ശമ്പള/പി.എഫ് സ്ലിപ്പുകളുടെ ഹാർഡ്കോപ്പി 1.7.2017 മുതൽ അക്കൗണ്ടൻറ് ജനറൽ വിതരണം ചെയ്യില്ല. G.O (P) No:77/2017/fin dated 16.6.2017

സൈനിക ഒാഫിസറാകാൻ സൗജന്യ പരിശീലനം
േകരള സർക്കാർ ന്യൂനപക്ഷക്ഷേമ വകുപ്പ് ന്യൂനപക്ഷ വിഭാഗത്തിൽപെട്ട യോഗ്യരായ ഉദ്യോഗാർഥികൾക്ക് സേനാവിഭാഗങ്ങളിൽ പ്രീസർവിസ് സെലക്ഷൻ ബോർഡ് (PSSB) റിക്രൂട്ട്മെൻറിനായുള്ള പരിശീലനം നൽകുന്നു. മൂന്നു മാസം കാമ്പസിൽ താമസിച്ചുകൊണ്ടുള്ളതാണ് കോഴിക്കോട് പ്രീറിക്രൂട്ട്മെൻറ് ട്രെയിനിങ് സെൻററിലെ പരിശീലനം. ന്യൂനപക്ഷ വിഭാഗത്തിൽപെട്ട പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, എൻജിനീയറിങ്, എൽഎൽ.ബി തുടങ്ങിയ യോഗ്യതയുള്ളവർക്ക് ജൂൺ 30നുമുമ്പ് അപേക്ഷിക്കാം. സൈനിക ജോലിക്ക് നിഷ്കർഷിച്ച ശാരീരിക യോഗ്യതകൾ ഉണ്ടായിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവർ ഗുണഭോക്തൃ വിഹിതമായി 2,000 രൂപ അടക്കണം. ഭക്ഷണ-താമസ ചെലവുകൾ ന്യൂനപക്ഷവകുപ്പ് വഹിക്കും. ഉയരം, തൂക്കം, നെഞ്ചളവ്, പൂർണ വിലാസം, മൊബൈൽ നമ്പർ, ഇ-മെയിൽ െഎഡി, വിദ്യാഭ്യാസ േയാഗ്യത എന്നിവ സഹിതം Administrator, Pre Recruitment Centre, Civil Station PO, Kozhikode -20 വിലാസത്തിൽ തപാലിലോ calicutprtc@gmail.com, navasjana@gmail.com  എന്നീ ഇ-മെയിൽ മുഖേനയോ അപേക്ഷിക്കാം. അഭിരുചി പരീക്ഷയുടെയും കായികക്ഷമതയുടെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. PRD Press Release Dt 15.6.2017

ഹയർ സെക്കൻഡറി സ്കൂളുകളിൽ അധിക പീരിയഡുകളിൽ അധ്യാപക തസ്തിക: മാനദണ്ഡങ്ങളിൽ ഭേദഗതി
ഹയർ സെക്കൻഡറി അധ്യാപകർക്ക് നിശ്ചയിച്ചിട്ടുള്ള പരമാവധി പീരിയഡുകൾക്ക് (ആഴ്ചയിൽ ഒന്നു മുതൽ 14 പീരിയഡുകൾ ക്ലാസെടുക്കുന്നവർ ഹയർ സെക്കൻഡറി ജൂനിയർ അധ്യാപകരായും 24 പീരിയഡുകൾ ക്ലാസെടുക്കുന്നവർ ഹയർ സെക്കൻഡറി അധ്യാപകരായും പരിഗണിക്കപ്പെടുന്നു എന്ന 2001ലെ സ്പെഷൽ ചട്ടങ്ങൾ വ്യവസ്ഥ) പുറമെ അധികമായിവരുന്ന മൂന്നു പീരിയഡുകൾക്ക് ഒരു ജൂനിയർ അധ്യാപക തസ്തിക അനുവദിക്കാമെന്നുള്ള 29.11.2002ലെ (MS) 398/2002/Gl. Edn നമ്പർ ഉത്തരവിൽ സർക്കാർ ഭേദഗതി വരുത്തി. പരമാവധി ജോലിഭാരത്തിന് പുറമെ അധികമായി വരുന്ന ഒന്നു മുതൽ ആറുവരെയുള്ള പീരിയഡുകൾക്ക് െഗസ്റ്റ് അധ്യാപകരെ നിയോഗിച്ചുകൊണ്ടും നിലവിലെ മൂന്നു പീരിയഡുകൾക്ക് പകരം ഏഴോ അതിലധികമോ പീരിയഡുകൾക്കു മുകളിൽ ഒരു ജൂനിയർ അധ്യാപക തസ്തിക സൃഷ്ടിക്കാവുന്നതാണെന്നതുമാണ് ഭേദഗതി ചെയ്ത വ്യവസ്ഥ. G.O (MS) No. 47/2017/Gl Edn, dt: 8/6/2017 

സി.ഡി.എസ് അക്കൗണ്ടൻറുമാരുടെ വേതനം വർധിപ്പിച്ചു
കുടുംബശ്രീ സി.ഡി.എസ് അക്കൗണ്ടൻറുമാരുടെ പ്രതിമാസ വേതനം 12,000 രൂപയായും 1.1.2017ൽ കുടുംബശ്രീയിൽ അക്കൗണ്ടൻറായി അഞ്ചുവർഷം പൂർത്തിയാക്കിയവർക്ക് വേതനം 13,000 രൂപയായും 1.1.2017 പ്രാബല്യത്തിൽ വർധിപ്പിച്ചും ചട്ടങ്ങൾക്കും വ്യവസ്ഥകൾക്കും അനുസരിച്ച് 750 രൂപ വാർഷിക വർധന അനുവദിച്ചും സർക്കാർ ഉത്തരവ്. GO ( MS) No: 110/2017/LSGD dt: 9/6/2017

യോഗ്യതയും നിയമനരീതിയും പുതുക്കി ഉത്തരവുകൾ
(a) ആരോഗ്യവകുപ്പിലെ റീഹാബിലിറ്റേഷൻ ടെക്നീഷ്യൻ (ഗ്രേഡ് 2) തസ്തികയുടെ യോഗ്യതയും നിയമനരീതിയും പുതുക്കിനിശ്ചയിച്ചുകൊണ്ടും (GO (MS) No. 53/2017/H&FWD dt: 19/4/2017) (b) തൊഴിലും നൈപുണ്യവും വകുപ്പിലെ ജൂനിയർ ഇൻസ്ട്രക്ടർ (മെക്കാനിക് ഒാേട്ടാ ഇലക്ട്രീഷ്യൻ & ഇലക്ട്രോണിക്സ്) നിയമന യോഗ്യത പുതുക്കിക്കൊണ്ടും (GO (MS) No. 31/2017/Labour dt: 27/4/2017) (c) കേരള പബ്ലിക് സർവിസ് കമീഷനിലെ സിസ്റ്റം അഡ്മിനിസ്ട്രേറ്ററുടെ യോഗ്യത നിർണയിച്ചും (GO (Rt) No. 3620/2017/GAD dt: 9/6/2017) സർക്കാർ ഉത്തരവുകൾ പുറപ്പെടുവിച്ചു.
കെ.ടെറ്റ് പരീക്ഷയിലെ മാർക്കിളവിന് മുൻകാല പ്രാബല്യം
കേന്ദ്ര വിദ്യാഭ്യാസ അവകാശ  നിയമപ്രകാരം നാഷനൽ കൗൺസിൽ ഫോർ ടീച്ചർ എജുക്കേഷൻ നിഷ്കർഷിച്ചിട്ടുള്ള അധ്യാപക നിയമനങ്ങൾക്കുള്ള യോഗ്യത മാർക്കിൽ SC/ST/OBC/PH വിഭാഗങ്ങൾക്ക് 15/10/2014ലെ (MS) 213/2014/GI.Edn നമ്പർ ഉത്തരവ് പ്രകാരം മിനിമം മാർക്കിൽ അഞ്ചു ശതമാനം ഇളവനുവദിക്കുകയും  15.3.2017ലെ (MS) 18/2017/GI.Edn നമ്പർ ഉത്തരവിലൂടെ മിനിമം മാർക്ക് നിജപ്പെടുത്തുകയും മറ്റ് വ്യവസ്ഥകളോടെയും ഭേദഗതി ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. 15.3. 2017ൽ പുറപ്പെടുവിച്ച മാർക്കിളവ് സംബന്ധിച്ച ഉത്തരവിന് 15/10/2014 മുതൽ മുൻകാല പ്രാബല്യം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. GO(MS)No: 48/2017/GI.Edn Dt: 13/6/2017

പുതിയ ശമ്പള പരിഷ്കരണം: അനുബന്ധ ഉത്തരവുകൾ
(a) ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് ഡയറക്ടർ ജനറൽ തസ്തികക്ക് 1.2.2016 പ്രാബല്യത്തിൽ 3000 രൂപ മാസാന്ത സ്പെഷൽ അലവൻസ് അനുവദിച്ചു. കേരള സ്റ്റേറ്റ് സ്ട്രാറ്റജിക് പ്ലാൻ നിർത്തലാക്കുന്നതുവരെയാണിത്. ലീവ്, ജോയിനിങ് ടൈം സമയങ്ങളിൽ അലവൻസ് ലഭിക്കില്ല. GO (MS) No. 240/2017/(53)/ Fin Dated 22/4/2017. (b) ആേരാഗ്യവകുപ്പിലെ പബ്ലിക് ഹെൽത്ത് ആൻഡ് ക്ലിനിക് ലബോറട്ടറി ചീഫ് കൺസൽട്ടൻറ്/ഡയറക്ടറുടെ ശമ്പള സ്കെയിൽ 1.7.2014 മുതൽ 97,000 രൂപ തുടക്കശമ്പളം എന്ന നിലയിൽ 89,000-1,20,000 എന്നാക്കി പുതുക്കിനിശ്ചയിച്ചുകൊണ്ടും 31.8.2016 വരെ 5600 രൂപ നിരക്കിലും 1.9.2016 മുതൽ 9300 രൂപ നിരക്കിലും മാസാന്ത സ്പെഷൽ പേയും അനുവദിച്ച് ഉത്തരവ്. GO (MS) No. 276/2017(58)/Fin dt: 26/5/2017

ജീവനക്കാരുടെ യൂനിഫോം /റിസ്ക് അലവൻസുകൾ
(a) ലാൻഡ് റവന്യൂ വകുപ്പിൽ സാർജൻറ്, ഡഫേദാർ, ലിഫ്റ്റ് ഒാപറേറ്റർ, ഗാർഡനർ, സാനിറ്റേഷൻ വർക്കർ തസ്തികകൾക്ക് വർഷാന്തം 2400 രൂപ നിരക്കിൽ 1.4.2016 പ്രാബല്യത്തിൽ യൂനിഫോം അലവൻസ് അനുവദിച്ചും (GO (MS) No. 281/2017(59)/Fin dated: 29/5/2017) (b) ഫയർ ആൻഡ് റസ്ക്യൂ വകുപ്പിലെ വിവിധ വിഭാഗം ജീവനക്കാർക്ക് യൂനിഫോം/റിസ്ക് അലവൻസുകൾ പുതുക്കിക്കൊണ്ടും (GO (MS) No. 289/2017 (63)/Fin dated: 6/6/2017) സർക്കാർ ഉത്തരവുകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala govt serviceenquiriesulam a
News Summary - kerala govt service enquiries
Next Story