ഒാഹരി വിപണിയിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന് അധികനികുതി ചുമത്തില്ല- ജെയ്റ്റ്ലി
text_fieldsന്യൂഡൽഹി: ഒാഹരി വിപണിയിൽ ഇടപാടുകൾക്ക് അധികനികുതി ചുമത്തില്ലെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി. ഒാഹരി വിപണിയിൽ നിന്ന് ദീർഘകാലത്തേക്ക് ലഭിക്കുന്ന വരുമാനത്തിന് നികുതി ചുമത്തുമെന്ന് നേരത്തെ വാർത്തകൾ പുറത്ത് വന്നിരുന്നു.
ഒാഹരി വിപണിയിൽ ഇടപാടുകൾ നടത്തുന്നവരും നല്ല രീതിയിൽ നികുതി നൽകി രാഷ്ട്രനിർമാണത്തിൽ പങ്കാളികളാവണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇതിെൻറ പശ്ചാത്തലത്തിലാണ് ഒാഹരി വിപണിയിലെ ഇടപാടുകൾക്ക് സർക്കാർ അധികനികുതി ചുമത്തുമെന്ന് വാർത്തകൾ പുറത്ത് വന്നത്. ഇതിനെ തുടർന്നാണ് നിലപാട് വ്യക്തമാക്കി ധനമന്ത്രി രംഗത്തെത്തിയത്. പ്രധാനമന്ത്രിയുടെ പ്രസ്താവന മാധ്യമങ്ങൾ തെറ്റായി റിപ്പോർട്ട് ചെയ്യുകയായിരുന്നുവെന്ന് ജെയ്റ്റ്ലി പറഞ്ഞു.
ഒാഹരി വിപണിയിലെ സെക്യൂരിറ്റി നിക്ഷേപങ്ങളിൽ നിന്ന് ദീർഘകാലത്തേക്ക് ലഭിക്കുന്ന വരുമാനത്തിന് ഇപ്പോൾ നികുതി ഇളവുണ്ട്. ഒാഹരികൾ ഒരു വർഷത്തിൽ കൂടുതൽ കൈവശം വെച്ച് വിൽക്കുേമ്പാഴാണ് നികുതി ഇളവ് നൽകുന്നത്.
നിലവിൽ ചെറിയ കാലയളവിൽ ഒാഹരികൾ കൈവശം വെച്ച് വിൽക്കുേമ്പാൾ 15 ശതമാനം നികുതി നൽകണം. ഇത്തരത്തിൽ കൂടുതൽ കാലം ഒാഹരികൾ കൈവശം വെച്ച് വിൽക്കുേമ്പാഴും നികുതി നൽകേണ്ടി വരുമെന്ന പ്രചാരണമാണ് നടന്നിരു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.