എയർ ഇന്ത്യയുടെ മുഴുവൻ ഒാഹരിയും വിറ്റഴിക്കുന്നത് പരിഗണനയിൽ
text_fieldsന്യൂഡൽഹി: കടം തീർക്കുന്നതിെൻറ മറവിൽ ദേശീയ വിമാന സർവിസായ എയർ ഇന്ത്യയുടെ മുഴുവൻ ഒാഹരിയും സ്വകാര്യ മേഖലക്ക് വിറ്റഴിക്കുന്നത് അടക്കം കേന്ദ്ര സർക്കാറിെൻറ പരിഗണനയിലെന്ന് സൂചന.52,000 കോടിയുടെ കടം തീർക്കാൻ മൂന്ന് വഴികളാണ് ഇൻവെസ്റ്റ്മെൻറ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്മെൻറ് വകുപ്പ് സർക്കാറിന് നൽകിയത്. നൂറ് ശതമാനം ഉടമസ്ഥാവകാശം വിറ്റഴിക്കുക, 74 ശതമാനം ഒാഹരി വിൽക്കുക, 49 ശതമാനം സർക്കാറിെൻറ കൈവശം വെക്കുക എന്നിവയാണ് നിർദേശങ്ങൾ.
കേന്ദ്ര മന്ത്രിസഭയുടെ പരിഗണനക്ക് ഉടൻ തന്നെ ഇത് എത്തും. ഇതോടൊപ്പം സ്പെഷൽ പർപസ് വെഹിക്കിൾ (എസ്.പി.വി) രൂപവത്കരിച്ച് പ്രശ്നം പരിഹരിക്കുന്നതും സർക്കാറിെൻറ പരിഗണനയിലുണ്ട്. എയർ ഇന്ത്യയുടെ പ്രവർത്തന മൂലധന വായ്പ, ഉപസ്ഥാപനങ്ങൾ, വസ്തുവഹകൾ എന്നിവ എസ്.പി.വിയുടെ പരിധിക്കുള്ളിൽ കൊണ്ടുവരാനാണ് ആലോചന. ആകെ 30,000 കോടിയാണ് പ്രവർത്തന മൂലധന വായ്പ.
ഇതിൽ 25,000 കോടി എസ്.പി.വിക്കായി നീക്കിവെച്ചേക്കും. ആകെയുള്ള 52,000 കോടി രൂപയുടെ കടത്തിൽ 22,000 കോടി വിമാനങ്ങൾക്കായി വാങ്ങിയ വായ്പയാണ്. ബാക്കിയുള്ളത് പ്രവർത്തന മൂലധന വായ്പയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.