Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Nov 2017 10:44 PM GMT Updated On
date_range 17 Nov 2017 10:44 PM GMTജി.എസ്.ടി ചതിച്ചു; പച്ചക്കറി കയറ്റുമതിയിൽ വൻ ഇടിവ്
text_fieldsbookmark_border
നെടുമ്പാശ്ശേരി: ചരക്ക് സേവന നികുതി നിലവിൽവന്നതോടെ കേരളത്തിൽനിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള പച്ചക്കറി കയറ്റുമതിയിൽ വൻ ഇടിവ്. മൂന്ന്്് വിമാനത്താവളങ്ങളിൽനിന്നുമുള്ള പച്ചക്കറി കയറ്റുമതിയിൽ 25 മുതൽ 40 ശതമാനം വരെ ഇടിവുണ്ടായതായാണ് ഏജൻസികൾ പറയുന്നത്. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിൽനിന്നായി നിത്യേന ശരാശരി 300-320 ടൺ പച്ചക്കറി കയറ്റി അയച്ചിരുന്നു. എന്നാൽ, ഇപ്പോൾ 210-250 ടൺ മാത്രമേ പോകുന്നുള്ളൂ. കൊച്ചിയിൽനിന്നാണ് ഏറ്റവും കൂടുതൽ കയറ്റുമതി.150-160 ടൺ അയച്ചിരുന്നത് ഇപ്പോൾ 120-130 ടൺ ആയി ചുരുങ്ങി. കോഴിക്കോടുനിന്ന് 50-60 ടണ്ണും തിരുവനന്തപുരത്തുനിന്ന് 75-90 ടണ്ണുമാണ് കയറ്റിയിരുന്നത്.
ഇവിടങ്ങളിലും കുറവ് വന്നിട്ടുണ്ട്്. കാർഷിക ഉൽപന്നങ്ങൾക്ക്് ജി.എസ്.ടി ഇല്ല. എന്നാൽ, പച്ചക്കറി െകാണ്ടുപോകുന്ന വിമാനക്കമ്പനികൾ ജി.എസ്.ടി ഈടാക്കുന്നുണ്ട്്. ഒരു കിലോ പച്ചക്കറിക്ക് ശരാശരി 45 രൂപയാണ് വിമാനക്കൂലി. 18 ശതമാനം ജി.എസ്.ടിയും അടക്കണം. ഇൗ തുക 20 ദിവസത്തിനകം ഏജൻസിക്ക് തിരിച്ചുകിട്ടേണ്ടതാണ്. എന്നാൽ, മാസങ്ങൾ പിന്നിട്ടിട്ടും കിട്ടിയിട്ടില്ല. ഒന്നര കോടി മുതൽ രണ്ടര കോടി രൂപ വരെ കിട്ടാനുള്ള ഏജൻസികളുണ്ട്്.
കയറ്റുമതി ഇടിഞ്ഞതുമൂലം ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായത് ചെറുകിട ഏജൻസികളാണ്. ഇവരിൽ പലരും നേരത്തേ കരാറുണ്ടാക്കിയ കമ്പനികൾക്ക് ചരക്ക് അയക്കാതെ നിവൃത്തിയില്ല. എന്നാൽ, കുറഞ്ഞ തോതിൽ തമിഴ്നാട്ടിൽനിന്നും കർണാടകത്തിൽനിന്നും പച്ചക്കറി വാങ്ങുന്നതുവഴി ചരക്കുകൂലി കൂടി കണക്കാക്കുമ്പോൾ കാര്യമായ ലാഭം കിട്ടുന്നില്ല. ജി.എസ്.ടി തിരിച്ചുകിട്ടിയില്ലെങ്കിൽ പല ഏജൻസികൾക്കും ഇൗ രംഗത്തുനിന്ന് വിട്ടുപോരേണ്ടിവരും.
ഇവിടങ്ങളിലും കുറവ് വന്നിട്ടുണ്ട്്. കാർഷിക ഉൽപന്നങ്ങൾക്ക്് ജി.എസ്.ടി ഇല്ല. എന്നാൽ, പച്ചക്കറി െകാണ്ടുപോകുന്ന വിമാനക്കമ്പനികൾ ജി.എസ്.ടി ഈടാക്കുന്നുണ്ട്്. ഒരു കിലോ പച്ചക്കറിക്ക് ശരാശരി 45 രൂപയാണ് വിമാനക്കൂലി. 18 ശതമാനം ജി.എസ്.ടിയും അടക്കണം. ഇൗ തുക 20 ദിവസത്തിനകം ഏജൻസിക്ക് തിരിച്ചുകിട്ടേണ്ടതാണ്. എന്നാൽ, മാസങ്ങൾ പിന്നിട്ടിട്ടും കിട്ടിയിട്ടില്ല. ഒന്നര കോടി മുതൽ രണ്ടര കോടി രൂപ വരെ കിട്ടാനുള്ള ഏജൻസികളുണ്ട്്.
കയറ്റുമതി ഇടിഞ്ഞതുമൂലം ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായത് ചെറുകിട ഏജൻസികളാണ്. ഇവരിൽ പലരും നേരത്തേ കരാറുണ്ടാക്കിയ കമ്പനികൾക്ക് ചരക്ക് അയക്കാതെ നിവൃത്തിയില്ല. എന്നാൽ, കുറഞ്ഞ തോതിൽ തമിഴ്നാട്ടിൽനിന്നും കർണാടകത്തിൽനിന്നും പച്ചക്കറി വാങ്ങുന്നതുവഴി ചരക്കുകൂലി കൂടി കണക്കാക്കുമ്പോൾ കാര്യമായ ലാഭം കിട്ടുന്നില്ല. ജി.എസ്.ടി തിരിച്ചുകിട്ടിയില്ലെങ്കിൽ പല ഏജൻസികൾക്കും ഇൗ രംഗത്തുനിന്ന് വിട്ടുപോരേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story