2000 രൂപ വരെയുള്ള ഡിജിറ്റൽ ഇടപാടിന് ചാർജില്ല
text_fieldsന്യൂഡൽഹി: ഡിജിറ്റൽ ഇടപാടുകൾ പ്രോൽസാഹിപ്പിക്കുന്നതിെൻറ ഭാഗമായി 2000 രൂപയുടെ ഇടപാടുകൾക്ക് ചാർജ് ചുമത്തില്ലെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. ഡിജിറ്റൽ ഇടപാടുകൾ നടത്തുേമ്പാൾ വ്യാപാരികളിൽ നിന്ന് ചുമത്തിയിരുന്ന ചാർജ് ഇടാക്കില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. മന്ത്രിസഭ യോഗ തീരുമാനങ്ങൾ വിശദീകരിച്ച് സംസാരിക്കുേമ്പാഴാണ് സിങ്വി ഇക്കാര്യം അറിയിച്ചത്.
2000 രൂപ വരെയുള്ള ഡിജിറ്റൽ ഇടപാടുകൾ നടത്തുേമ്പാൾ ഇൗടാക്കിയിരുന്ന മെർച്ചൻറ് ഡിസ്കൗണ്ട് റേറ്റ് ഇനി ഇൗടാക്കില്ലെന്ന് സർക്കാർ അറിയിച്ചിരിക്കുന്നത്. ഡെബിറ്റ് കാർഡ്, യു.പി.െഎ , ഭീം തുടങ്ങിയവ ഉപയോഗിച്ചുള്ള ഇടപാടുകൾക്ക് ഇളവ് ബാധകമാണെന്നും കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ട്.
20 ലക്ഷം വരെ വിറ്റുവരവുള്ള വ്യാപാരികൾക്ക് 0.40 ശതമാനം വരെയാണ് എം.ഡി.ആർ ചാർജായി ചുമത്തിയിരുന്നത്. വ്യാപാരികളുടെ വിറ്റുവരവ് 20 ലക്ഷത്തിൽ കൂടുതലാണെങ്കിൽ എം.ഡി.ആർ ചാർജായി 0.90 ശതമാനം വരെ ചുമത്തും. കഴിഞ്ഞ സ്വാതന്ത്രദിനത്തിൽ രാജ്യത്ത് ഡിജിറ്റൽ ഇടപാടുകളുടെ പ്രാധാന്യത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചിരുന്നു. ഇതിന് ശേഷം ഡിജിറ്റൽ ഇടപാടുകൾ പ്രോൽസാഹിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ വിവിധ നടപടികൾ സ്വീകരിച്ചിരുന്നു. ഇതിെൻറ ഭാഗമായാണ് പുതിയ തീരുമാനം സർക്കാർ എടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.