ദോഹ: വർണങ്ങൾ വാരിവിതറിയുള്ള ആറാമത് കളർ റണ്ണിൽ പങ്കെടുത്തത് പതിനായിരത്തിലേറ െ പേർ. വെയിൽ കോർണൽ മെഡിസിെൻറ സഹ്തക് അവ്വലൻ (ആദ്യം നിങ്ങളുടെ ആരോഗ്യം) സംരംഭത്തിെൻറ ഭ ാഗമായാണ് കളർ റൺ സംഘടിപ്പിച്ചത്. ലവ് ടൂർ എന്ന പ്രമേയത്തിലൂന്നിയാണ് ഇത്തവണ കളർ റൺ സംഘടിപ്പിച്ചത്. പരിപാടിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കളർ റണ്ണിനാണ് എജുക്കേഷൻ സിറ്റി സാക്ഷ്യം വഹിച്ചത്.
സജീവമായ ജീവിതശെലിയിലൂടെ ആരോഗ്യകരമായ ജീവിതം സംബന്ധിച്ച് ബോധവത്കരണം നടത്തുകയെന്ന ലക്ഷ്യം വെച്ചാണ് വർഷം തോറും കളർ റൺ സംഘടിപ്പിക്കുന്നത്. പല നിറങ്ങളിൽ മുങ്ങിയുള്ള അഞ്ച് കിലോമീറ്റർ ഓട്ടമാണ് പ്രധാനമായും കളർ റൺ. ഓരോ കിലോമീറ്റർ പിന്നിടുമ്പോഴും വ്യത്യസ്തമായ നിറങ്ങൾ ഓടുന്നവരിലേക്ക് വാരിവിതറുന്ന മനോഹര കാഴ്ചയാണ് റണ്ണിലുടനീളം കണ്ടത്. വിവിധ ആഘോഷങ്ങളോടെയും മത്സരങ്ങളോടെയും നടക്കുന്ന പരിപാടിയില്‍ ആരോഗ്യം സംരക്ഷിക്കേണ്ടത് സംബന്ധിച്ചും നല്ല ജീവിത ശൈലി ചിട്ടപ്പെടുത്തേണ്ടതിനെകുറിച്ചും ബോധവത്കണവും നടന്നു. പരിപാടിയുടെ അവസാനത്തില്‍ സമ്മാനങ്ങള്‍ കൈമാറാനും പാട്ടുപാടാനും ഫോട്ടോ ഷൂട്ടിനുമെല്ലാം അവസരമൊരുക്കിയിരുന്നു.
സംഗീതം, നൃത്തം, ഫോട്ടോ എടുക്കാനുള്ള അവസരം, ആക്ടിവിറ്റി ബൂത്തുകൾ തുടങ്ങിയവയെല്ലാം കളർ റണ്ണിെൻറ ഭാഗമായി നടന്നു. വൈവിധ്യമാർന്ന ആഘോഷങ്ങളുടെയും മത്സരങ്ങളുടെയും അകമ്പടിയോടെ നടന്ന കളർ റണ്ണിൽ ആരോഗ്യകരമായ ജീവിതശൈലി സംബന്ധിച്ച് പങ്കെടുത്തവർക്ക് ബോധവത്കരണം നൽകി. ഒരിക്കൽ കൂടി വൻ വിജയകരമായി പരിപാടി സംഘടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് വെയിൽ കോർണൽ മെഡിസിൻ ചീഫ് കമ്യൂണിക്കേഷൻ ഓഫിസർ നസ്റീൻ അൽ രിഫാഇ പറഞ്ഞു. വെയിൽ കോർണൽ മെഡിസിൻ ഖത്തർ വിദ്യാർഥിയും യൂത്ത് ഹെൽത്ത് ഫസ്റ്റ് അംബാസഡറുമായ ദാന അൽ അലിയാണ് കളർ റണ്ണിന് ഫ്ലാഗ് ഓഫ് ചെയ്തത്. 2012ലാണ് ആദ്യ കളർ റൺ സംഘടിപ്പിച്ചത്.
ഇതിനകംതന്നെ ആഗോള പ്രതിഭാസമായും ആവേശമായും കളർ റൺ മാറിക്കഴിഞ്ഞു. ഇതുവരെയായി 40 രാജ്യങ്ങളിൽ നിന്നുള്ള ഏഴ് മില്യൻ ജനങ്ങൾ ഇതിെൻറ ഭാഗമായിക്കഴിഞ്ഞിട്ടുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി കളർ റണ്ണിൽനിന്നും ഇതുവരെ നൽകിയത് 50 ലക്ഷം ഡോളറാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.