ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി, വാങ് യി
ദോഹ: മേഖലയിലെ സൈനിക സംഘർഷങ്ങൾ തുടരുന്നതിനിടെ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിയുമായി ഫോണിൽ ആശയവിനിമയം നടത്തി. മേഖലയിലെ സംഭവവികാസങ്ങൾ പ്രാദേശിക -അന്തർദേശീയ സുരക്ഷയിലും സ്ഥിരതയിലുമുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ ഇരുവരും ചർച്ചചെയ്തു.
പ്രാദേശിക സംഘർഷങ്ങളിൽനിന്ന് അകന്നുനിൽക്കാൻ ഖത്തർ എപ്പോഴും ശ്രദ്ധിച്ചുവെന്നും ഇറാനും അന്താരാഷ്ട്ര സമൂഹവും തമ്മിലുള്ള സംഭാഷണം സുഗമമാക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി ചൂണ്ടിക്കാട്ടി. വെള്ളം, ഭക്ഷണം, ഊർജ സൗകര്യങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ വരെ ലക്ഷ്യമിടുന്നതിനെതിരെ അദ്ദേഹം മുന്നറിയിപ്പ് നൽകി. സംഘർഷം രൂക്ഷമാക്കുന്ന എല്ലാ നടപടികളും ഉടനടി അവസാനിപ്പിക്കണമെന്നും ചർച്ചകളിലേക്കും നയതന്ത്ര മാർഗങ്ങളിലേക്കും എല്ലാവരും മടങ്ങണമെന്നും വാങ് യി ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.