വുകൈർ ഭാഗത്ത്

ലഭിച്ച മഴ, കാറിൽനിന്നുള്ള ദൃശ്യം

മഴ നനഞ്ഞ് ദോഹ

ദോഹ: തലസ്ഥാന നഗരിയായ ദോഹ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചൊവ്വാഴ്ച രാവിലെയും വൈകീട്ടുമായി മഴ ലഭിച്ചു. ദോഹ നജ്മ, ഉമ്മു ഗുവൈലിന, മുൻതസ, വുകൈർ, ഉമ്മുസലാൽ അലി, അൽ വക്റ തുടങ്ങിയ വിവധ ഭാഗങ്ങളിലാണ് തുടർച്ചയായി മഴ ലഭിച്ചത്.

ഭാഗികമായി മേഘാവൃതമായതും രാത്രിയിൽ താരതമ്യേന തണുപ്പുള്ളതുമായ കാലാവസ്ഥ തുടരുകയാണ്. ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും ഇടിമിന്നലോട് കൂടിയ മഴക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥവിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കടൽ തിരമാല 3-7 അടി വരെ ഉയരുമന്നും ഇടിമിന്നൽ സമയങ്ങളിൽ ഒമ്പത് അടി വരെ ഉയരുകയും ചെയ്യും.തീരദേശത്ത് വടക്ക് പടിഞ്ഞാറ് ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇടിമിന്നലോടുകൂടിയ മഴയോടൊപ്പം മണിക്കൂറിൽ 26 നോട്ട് വേഗതയിൽ വീശുമെന്നും കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പിൽ വിശദീകരിച്ചു.

Tags:    
News Summary - Doha is drenched in rain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.