പുനലൂർ: തമിഴ്നാട്ടിൽനിന്ന് കെ.എസ്.ആർ.ടി.സി ബസിൽ കടത്തിയ രണ്ടര കിലോ കഞ്ചാവുമായി രണ്ടു യുവാക്കളെ ആര്യങ്കാവ് എക്സൈസ് ചെക്പോസ്റ്റ് അധികൃതർ അറസ്റ്റ് ചെയ്തു. ചണ്ണപ്പേട്ട കരുകോൺ ചരുവിള വീട്ടിൽ പി. അനീഷ് (37), ആനക്കുളം മുല്ലക്കരിയിൽ പ്രിൻസ് വിൻസെന്‍റ് (34) എന്നിവരാണ് പിടിയിലായത്. തെങ്കാശിയിൽനിന്ന് തിരുവനന്തപുരത്തേക്ക് വന്ന ഫാസ്റ്റിൽ ഞായറാഴ്ച ഉച്ചക്കാണ് ചെക്പോസ്റ്റിലെ പരിശോധനക്കിടെ, ഇവർ പിടിയിലായത്. ദിണ്ടിക്കലിൽ നിന്നാണ് ഇവർ കഞ്ചാവ് കൊണ്ടുവന്നത്. ചണ്ണപ്പേട്ടയിൽനിന്ന് ശനിയാഴ്ച കാറിലാണ് ഇവർ കഞ്ചാവ് എത്തിക്കാൻ പുറപ്പെട്ടത്. തെന്മലയിൽ കാർ നിർത്തിയിട്ട് പിന്നീട് ബസിലാണ് ദിണ്ടിക്കലിൽ പോയത്. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് ബാഗിനുള്ളിലാണ് കഞ്ചാവ് കൊണ്ടുവന്നത്. ബസിൽ എക്സൈസ് പരിശോധനക്കിടെ, മറ്റൊരാളെ കഞ്ചാവ് ഒളിപ്പിച്ച ബാഗ് ഏൽപിച്ച് രക്ഷപ്പെടാനുള്ള ഇവരുടെ ശ്രമം അധികൃതർ വിഫലമാക്കി. മുമ്പ് ഇവർ കഞ്ചാവ് കടത്തിയിട്ടുണ്ടോ എന്നതടക്കം അന്വേഷണത്തിലാണ്. ഇൻസ്പെക്ടർ സി. ശ്യാംകുമാർ, ജി. ഉദയകുമാർ, പ്രിവന്‍റിവ് ഓഫിസർമാരായ വി. സുനിൽ കുമാർ, റസി സാംബൻ, എ.എൻ. ഷാനവാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. (ചിത്രം ഈമെയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.