ഓടനാവട്ടം കളപ്പിലയിലെ കനാൽ പൊട്ടി ജലം സമീപത്തെ കൃഷിയിടത്തിലേക്കൊഴുകുന്നു
ഓയൂർ :ഓയൂർ: ഓടനാവട്ടം കളപ്പിലയിൽകനാൽ പൊട്ടി വൻ കൃഷിനാശം. രണ്ട് ബൈക്കും ഓട്ടോയും ഒഴുകിപ്പോയി. ഞായറാഴ്ച രാത്രി എട്ടോടെ കളപ്പിലവേട്ടക്കോട് നിരപ്പ് വിളയിലായിരുന്നു സംഭവം.കൊട്ടാരക്കര സദാനന്ദപുരത്തെ ഡിസ്ട്രിപൂട്രികനാൽ അടച്ചതാണ് കളപ്പിലയിലെ ഒഴുക്ക് കുറച്ചെങ്കിലും നിർത്താൻ കഴിഞ്ഞത്. കനാലിന്റെ 100 മീറ്റർ ഭാഗം തകർന്ന് വെള്ളം ഗതി മാറി സമീപത്തെ വയലിലേക്ക് വൻ ശക്തിയോടെ ഒഴുകുകയായിരുന്നു. സമീപത്തായി വീടുകൾ വിരളമായതിനാൽ വൻ ദുരന്തമൊഴിവായി.
കനാൽ വീണ്ടും ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. ഏക്കറോളം കൃഷിഭാഗം വെള്ളത്തിലായി. നാലായിരത്തോളം വാഴകൾ പൂർണമായും നശിച്ചു. വിവരമറിഞ്ഞ് വെള്ളം കാണാൻ രണ്ട് ബൈക്കിലും ഓട്ടോയിലും എത്തിയവരുടെ വാഹനങ്ങൾ ഒഴുക്കിൽപ്പെട്ടു.സംഭവമറിഞ്ഞ് പൂയപ്പള്ളി പൊലീസെത്തി കനാലിന്റെ സമീപത്ത് നിന്നവരെ നിയന്ത്രിച്ച് നിർത്തി. ഈ കനാൽ വെള്ളം ഓയൂർ, കൊട്ടിയം ഭാഗത്തേക്ക് പോകുന്നതാണ്. നാശനഷ്ടത്തിന്റെ വ്യാപ്തിയും മറ്റും രാവിലെ മാത്രമേ അറിയാൻ കഴിയുകയുള്ളൂ.ചെന്നാപ്പാറ, കളപ്പില, നിരപ്പുവിള എന്നിവിടങ്ങളിലാണ് ജലം ഒഴുകി എത്തുന്നത്. ജനങ്ങളുടെ തിരക്ക് കാരണം പൊലീസ് സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.