ദോഹ: ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്കായി യൂത്ത് ഫോറവും സ്റ്റുഡൻറ്സ് ഇന്ത്യയും സംയുക ്തമായി സംഘടിപ്പിച്ച 24ാമത് ഇൻറര്‍ സ്കൂള്‍ കോംപറ്റീഷന്‍സില്‍ 65 പോയൻറ് നേടി എം.ഇ.എസ് ഇ ന്ത്യന്‍ സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി. 37 പോയിൻറ് നേടിയ ഐഡിയല്‍ ഇന്ത്യന്‍ സ്കൂള്‍ രണ്ടാം സ്ഥാനവും 32 പോയൻറ് നേടി ബിർള പബ്ലിക് സ്കൂള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഐഡിയല്‍ ഇന്ത്യന്‍ സ്കൂളിലെ 11 വേദികളിലായി നടന്ന മത്സരങ്ങളിൽ സബ് ജൂനിയർ, ജൂനിയർ, സീനിയർ, സൂപ്പര്‍ സീനിയര്‍ വിഭാഗങ്ങളിലായി ഖത്തറിലെ 11 ഇന്ത്യന്‍ സ്കൂളുകളില്‍നിന്നായി 600 ഓളം വിദ്യാർഥികളാണ് പ്രസംഗം, കഥപറയൽ, പെയിൻറിങ്, ഖുർആൻ പാരായണം, ക്വിസ്, ഖുർആൻ മനഃപാഠം, ഖുർആനിക് തീം പ്രസേൻറഷൻ, സ്റ്റുഡൻറ് ഓഫ് ദി ഇയർ തുടങ്ങിയ ഇനങ്ങളിലായി പങ്കെടുത്തത്.
ദോഹ അന്താരാഷ്ട്ര മതാന്തര സംവാദ കേന്ദ്രവുമായി (ഡി.ഐ.സി.ഐ.ഡി) സഹകരിച്ച് നടത്തിയ നാലാമത് ഇൻറര്‍ സ്കൂള്‍ ഡിബേറ്റും നടന്നു. ഡിബേറ്റില്‍ സയ്യിദ് ഇൻതിഖാബ് ആലം മോഡറേറ്ററായി. ഡിബേറ്റില്‍ ഭവൻസ് പബ്ലിക് സ്കൂൾ ഒന്നാമതെത്തിയപ്പോല് ഡി.പി.എസ് മോഡേൺ ഇന്ത്യൻ സ്കൂള്‍, ശാന്തിനികേതന്‍ എന്നീ സ്കൂളുകള്‍ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. ഖത്തർ െഗസ്റ്റ് സെൻററിെൻറ കമ്യൂണിറ്റി ആക്ടിവിറ്റീസ് തലവൻ മുഹമ്മദ് സാബിർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂത്ത് ഫോറം പ്രസിഡൻറ് ജംഷീദ് ഇബ്രാഹീം അധ്യക്ഷത വഹിച്ചു. ഇൻറർ സ്കൂൾ കോംപറ്റീഷൻസ് ജനറൽ കൺവീനർ സാഫിർ കുണ്ടനി സ്വാഗതം പറഞ്ഞു. സെൻറർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി വൈസ് പ്രസിഡൻറ് എം.എസ്.എ റസാഖ്, സ്റ്റുഡൻറ്സ് ഇന്ത്യ പ്രസിഡൻറ് ഫാഇസ് അബ്്ദു റഷീദ്, എജുക്കേഷൻ സിറ്റി മോസ്കിലെ കമ്യൂണിറ്റി ഔട്ട് റീച്ച് കോഓഡിനേറ്റർ സുലൈമാൻ, ഡി.ഐ.സി.ഐ.ഡി പ്രതിനിധി അലി മഹ്മൂദ്, ഖത്തർ െഗസ്റ്റ് സെൻറർ പ്രതിനിധി അഹ്മദ് അബ്്ദുൽ മുനീർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.