ദോഹ: കുട്ടികളിലെ ഉറക്ക പ്രശ്നങ്ങളുടെ കാരണങ്ങളുമായി സിദ്റ മെഡിസിൻ. സിദ്റ മെഡിസിന ിൽ സ്ഥാപിച്ച സ്ലീപ് ലബോറട്ടറിയിൽ നടത്തിയ പഠനത്തിന് തുടർച്ചയായാണ് കുട്ടികളി ലെ ഉറക്ക പ്രശ്നങ്ങളുടെ കാരണങ്ങൾ സ്ഥാപനം പുറത്തുവിട്ടത്. 2019ൽ സിദ്റയിൽ ആരംഭിച്ച സ് ലീപ് ലബോറട്ടറിയിൽ ഉറക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഇതുവരെയായി 450 കുട്ടികളെയാണ് ചികിത്സക്ക് വിധേയമാക്കിയത്. കുട്ടികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ടാണ് അധിക പേരിലും ഉറക്ക സംബന്ധമായ അസുഖങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കൂടാതെ ആസ്ത്മ സംബന്ധമായ അസുഖങ്ങൾ ഉൾപ്പെടുന്ന എയർവേ ഡിസീസസും കുട്ടികളിലെ ഉറക്കത്തിന് പ്രശ്നങ്ങളുണ്ടാക്കുന്നതായി സിദ്റ വ്യക്തമാക്കുന്നു. വലിയ ടോൺസിൽ, മൂക്കിനുള്ളിലെ വീക്കം എന്നിവയും കുട്ടികളിൽ ഉറക്കത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നു.
ഉറക്ക സംബന്ധമായ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്ന കുട്ടികളുടെയും കൗമാരക്കാരുടെയും ചികിത്സക്കായി സിദ്റയിൽ അത്യാധുനിക സൗകര്യത്തോടെയാണ് സ്ലീപ് ലബോറട്ടറി ആരംഭിച്ചിരിക്കുന്നത്. രോഗികളെ നേരിട്ട് നിരീക്ഷിക്കുന്നതിനായി വിഡിയോ, ഇൻഫ്രാറെഡ് മോണിറ്റിങ് സംവിധാനങ്ങളും ലബോറട്ടറിയിൽ സജ്ജീകരിച്ചിട്ടുണ്ട്. ഒബ്സ്ട്രക്ടീവ് സ്ലീപ് അപ്നിയ തുടങ്ങിയ ഉറക്ക സംബന്ധമായ രോഗങ്ങളും ലാർജ് ടോൺസിലിസ്, അഡെനോയിഡ്സ് തുടങ്ങിയ അവസ്ഥകളും ലാബിൽ വിശദമായ പഠനത്തിനും ചികിത്സക്കും വിധേയമാക്കുന്നുണ്ട്. നോൺ റെസ്പിറേറ്ററി സ്ലീപ് ഡിസോർഡറുകളും സെൻട്രൽ അപ്നിയ പോലെയുള്ള നാഡീസംബന്ധമായ കേസുകളും സ്ലീപ് ലാബിൽ ചികിത്സിക്കുന്നുണ്ട്.
സ്ലീപ് പൾമണോളജിസ്റ്റ്, ഡോക്ടർമാർ, സാങ്കേതിക വിദഗ്ധർ തുടങ്ങി വിദഗ്ധസംഘത്തെതന്നെയാണ് സ്ലീപ് ലബോറട്ടറിയിൽ നിയമിച്ചിട്ടുള്ളത്. പൾമണോളജി, ഇ.എൻ.ടി, ന്യൂറോളജി തുടങ്ങിയ വകുപ്പുകളുമായി ചേർന്നാണ് ലബോറട്ടറി പ്രവർത്തിക്കുന്നതെന്ന് പൾമണോളജി ഡിവിഷൻ ചീഫും സ്ലീബ് ലാബിെൻറ ചുമതലയുമുള്ള പ്രഫ. ഇബ്റാഹിം ജനാഹി പറഞ്ഞു. വീട്ടിലാണെങ്കിൽപോലും കുട്ടികൾക്ക് ഏറ്റവും മികച്ച ചികിത്സയും പരിരക്ഷയുമായിരിക്കും സ്ലീപ് ലാബിൽനിന്ന് ലഭിക്കുക. ചൈൽഡ് ലൈഫ് മേഖലയിലെ വിദഗ്ധരുമായി ചേർന്നാണ് പ്രവർത്തിക്കുന്നതെന്ന് സ്ലീപ് ലാബ് മെഡിക്കൽ ഡയറക്ടർ ഡോ. മുനാ മആറഫിയയും വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.