ദോഹ: കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനും സമൂഹത്തിൽ അതിെൻറ വ്യാപനം തടയുന്നതിെൻറയും ഭാഗമായി ഖത്തർ റെഡ് ക്രസൻറ് സൊസൈറ്റിയുടെ മെഡിക്കൽ സംഘം പ്രവർത്തനം ഊർജിതമാക്കി. പ്രതിരോധ പ്രവർത്തങ്ങളുടെ ഭാഗമായി സൊസൈറ്റിക്ക ് കീഴിലുള്ള മെഡിക്കൽ െപ്രാഫഷണലുകളെയും സാങ്കേതിക വിദഗ്ധരെയും വിവിധയിടങ്ങളിലായി വിന്യസിച്ചു.ആരോഗ്യ സ്ഥാപനങ ്ങളുമായും സുപ്രീ കമ്മിറ്റി ഫോർ ൈക്രസിസ് മാനേജ്മെൻറിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളുമായും സഹകരിച്ചാണ് ഖത് തർ റെഡ്ക്രസൻറ് സൊസൈറ്റിയുടെ പ്രവർത്തനം ഊർജിതമാക്കിയിരിക്കുന്നത്.സമയബന്ധിതമായി വിവരങ്ങൾ ശേഖരിക്കുന്നതിനും സമൂഹ മാധ്യമങ്ങൾ വഴിയും ഒാൺലൈനായും പൊതുജനങ്ങളിലേക്ക് ബോധവൽകരണ സന്ദേശങ്ങൾ എത്തിക്കുന്നതിനുമായി പ്രത്യേക ഓപറേഷൻ റൂമും സൊസൈറ്റി തുറന്നിട്ടുണ്ട്. ഖത്തറിലെ പ്രധാന കമ്മ്യൂണിറ്റികൾ ഉപയോഗിക്കുന്ന ആറ് ഭാഷകളിലായി ഓഡിയോ വിഷ്വൽ സന്ദേശങ്ങളും എഴുത്ത് സന്ദേശങ്ങളുമാണ് ക്യു. ആർ. സി. എസ് അയച്ചു കൊണ്ടിരിക്കുന്നത്.
ഭിന്നശേഷിക്കാർക്കായി പ്രത്യേക ആംഗ്യ ഭാഷ ഉപയോഗിച്ചു കൊണ്ടുള്ള സന്ദേശങ്ങളും ഇങ്ങനെ അയക്കുന്നുണ്ട്. ഭിന്നശേഷിക്കാർക്കായി പ്രത്യേക ബോധവൽകരണ സന്ദേശങ്ങൾ അയക്കുന്നത് ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റിയാണ്. പൊതുജനാരോഗ്യ മന്ത്രാലയത്തിെൻറ മേൽനോട്ടത്തിൽ ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റി പ്രവർത്തിപ്പിക്കുന്ന നാല് വർക്കേഴ്സ് ഹെൽത്ത് സെൻററുകളിൽ നിന്നായി ഇതുവരെ 57700 സന്ദർശകർക്ക് മെഡിക്കൽ സേവനം ലഭ്യമാക്കാനായിട്ടുണ്ട്.
മിസൈമീർ, ഫരീജ് അബ്ദുൽ അസീസ്, ന്യൂ ഇൻഡസ്ട്രിയൽ ഏരിയ, സിക്രീത് എന്നിവിടങ്ങളിലാണ് വർക്കേഴ്സ് ഹെൽത്ത് സെൻററുകൾ പ്രവർത്തിക്കുന്നത്. എല്ലാ ദിവസവും മുഴുവൻ സമയവും പ്രവർത്തിക്കുന്ന കേന്ദ്രങ്ങളിൽ ജി. പി, ഇ.എൻ.ടി, ഹൃേദ്രാഗവിഭാഗം, ദന്തരോഗ വിഭാഗം, പൾമണോളജി, ഫ്താൽമോളജി, ഡെർമറ്റോളജി, ലാബ് സേവനങ്ങൾ, എക്സ്–റേ, ഫാർമസി സേവനങ്ങൾ ലഭ്യമാണ്.നിലവിൽ ഖത്തർ റെഡ്ക്രസൻറിന് കീഴിലായി 623 മെഡിക്കൽ െപ്രാഫഷണലുകളാണ് കർമനിരതരായിരിക്കുന്നത്. അത്യാധുനിക സംവിധാനങ്ങളോട് കൂടിയ 50 ആംബുലൻസുകളാണ് സൊസൈറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്നത്. കോവിഡ്–19 പശ്ചാത്തലത്തിൽ കഴിഞ്ഞ ആഴ്ചകളിലായി ക്യൂ. ആർ. സി. എസ് എജ്യുക്കേഷൻ വിഭാഗം മൂന്ന് ഭാഷകളിൽ 24 പരിശീലന കോഴ്സുകളാണ് സംഘടിപ്പിച്ചത്. വ്യക്തി ശുചിത്വം, പി. പി. ഇ കിറ്റ് ഉപയോഗം, കൊറോണ ലക്ഷണങ്ങൾ, കൊറോണ കേസ് സംബന്ധിച്ച് ഉന്നതാധികാരികളുമായുള്ള ബന്ധം തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലന കോഴ്സുകൾ നടത്തിയത്.
കൂടാതെ ഖത്തർ റെഡ്ക്രസൻറ് നടത്തിയ വിവിധ ഒാൺലൈൻ കോഴ്സുകളിലായി പതിനായിരത്തോളം പേരാണ് പങ്കെടുത്തത്. മുകൈനിസിലെ രണ്ട് സമ്പർക്കവിലക്ക് സംവിധാനങ്ങൾക്കായി ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റിയും പൊതുജനാരോഗ്യ മന്ത്രാലയവും സംയുക്തമായാണ് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. കൂടാതെ ഹസം മുബൈരീകും ഉം ഖർനുമുൾപ്പെടെയുള്ള പ്രദേശങ്ങളിലെ 28 മറ്റു സമ്പർക്കവിലക്ക് കേന്ദ്രങ്ങളിലേക്കും ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റിയുടെ സഹകരണത്തോടെ മെഡിക്കൽ സഹായമെത്തിക്കുന്നുണ്ട്.ആരോഗ്യമന്ത്രാലയം, ഹമദ് മെഡിക്കൽ കോർപറേഷൻ തുടങ്ങിയവുമായി സഹകരിച്ച് വർഷങ്ങളായി ആരോഗ്യ പരിശോധനകൾക്ക് ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റി നേതൃത്വം നൽകിവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.