നേരത്തേ അംഗീകരിച്ച മാസ്റ്റര്‍പ്ലാനും ഡിസൈനുമാണ് നടപ്പാക്കുന്നതെങ്കില്‍ ഹമദ് രാജ്യാന്തര വിമാനത്താവളം മുതല്‍ വെസ്റ്റ് ബേയെ ബന്ധിപ്പിച്ചു കതാറ വരെ കടലിലൂടെ നീളുന്ന പാതയാവുമിത്. ഇതില്‍ എട്ടു കിലോമീറ്ററും കടലിനടിയില്‍ക്കൂടിയാണ്. മൂന്നു വന്‍ പാലങ്ങള്‍ ബാക്കിഭാഗത്തെ കരയുമായി ബന്ധിപ്പിക്കും. ഒരു മണിക്കൂറില്‍ 6000 വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ കഴിയും. വെസ്റ്റ് ബേ, കതാറ, വിമാനത്താവളം എന്നിവക്കു സമീപമാണ് പാലങ്ങള്‍ വരുന്നത്. 600 മുതല്‍ 1310 മീറ്റര്‍ വരെ നീളമുള്ളതാണ് പാലങ്ങള്‍. ഓരോ പാലവും വ്യത്യസ്തമായാണ് രൂപകൽപന ചെയ്തിട്ടുള്ളത്.
ഷെറാട്ടണിനും ഫോര്‍ സീസണ്‍സ് ഹോട്ടലിനും മധ്യേയാണ് വെസ്റ്റ് ബേ പാലം വരുന്നത്. കടലിലേക്കു നീളുന്ന പാലവും ഏറെ പ്രത്യേകതയുള്ളതാണ്. കമാനത്തിെൻറ മുകളിലൂടെ കേബിള്‍ കാറില്‍ സഞ്ചരിക്കാന്‍ വിനോദസഞ്ചാരികള്‍ക്ക് അവസരമൊരുങ്ങും. ഇതിനോടു ചേര്‍ന്ന് ഉയരത്തില്‍ നടപ്പാതയും പരിഗണനയിലുണ്ടായിരുന്നു. ദോഹയുടെ കാഴ്ച ആകാശത്തുനിന്ന് കാണാന്‍ കഴിയുംവിധമാണിത്. കടലില്‍ ഒരുക്കുന്ന പാര്‍ക്കിലേക്കാണ് പാത നീളുന്നത്. ബോട്ടിെൻറ ആകൃതിയില്‍ ഒരുങ്ങുന്ന കവാടത്തിനുള്ളിലേക്ക് കടന്നു വാഹനങ്ങള്‍ക്കു ടണലില്‍ പ്രവേശിക്കാം. ഇതിനോടു ചേര്‍ന്നു മറീനയും ഒരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.