ദോഹ: കുട്ടികളുടെ കൈകളാൽ ഖത്തർ ഹരിതാഭമാകാനൊരുങ്ങുന്നു. ഖത്തറിെൻറ സൗന്ദര്യവത്കരണവും ‘നമ്മുടെ കുഞ്ഞുങ്ങള്‍ മരം നടുന്നു’ കാമ്പയിൻ ഭാഗമായും ഒരു മില്യൻ മരങ്ങള്‍ നടാനാണ് പദ്ധതി. ഇതുമായി ബന്ധപ്പെട്ട് കോര്‍ണിഷ് സ്ട്രീറ്റിലെ അല്‍ മസാറ പാര്‍ക്കിലെ മരംനടല്‍ പരിപാടിയില്‍ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രി എൻജിനീയര്‍ അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ സുബൈഇ പങ്കെടുത്തു. ജനറേഷന് അമേസിങ് ഫെസ്റ്റിവലിെൻറ ഭാഗമായി 25 യുവതീ യുവാക്കള്‍ സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആൻഡ് ലെഗസിയുടെ നേതൃത്വത്തില്‍ 50 മരങ്ങള്‍ കഴിഞ്ഞദിവസം നട്ടു. റോഡുകള്‍ മനോഹരമാക്കുന്നതിെൻറയും പൊതുസ്ഥലങ്ങള്‍ സുന്ദരമാക്കുന്നതിെൻറയും ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയവുമായി സഹകരിച്ച് അശ്ഗാലിലാണ് പദ്ധതി നടപ്പാക്കുന്നത്.
അശ്ഗാല്‍ പ്രസിഡൻറ് ഡോ. എൻജിനിയര്‍ സഅദ് ബിന്‍ അഹമ്മദ് അല്‍ മുഹന്നദി, സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആൻഡ് ലെഗസി സെക്രട്ടറി ജനറല്‍ ഹസന് അബ്ദുല്ല അല്‍ തവാദി, മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിലെ പബ്ലിക്ക് പാര്‍ക്സ് ഡയറക്ടര്‍ മുഹമ്മദ് അലി അല്‍ ഖൗരി, ദോഹ മുനിസിപ്പാലിറ്റി ഡയറക്ടര്‍ എൻജിനിയര്‍ ജമാല്‍ മതാര്‍ അല്‍ നുഐമി, റോഡുകളുടെയും പൊതുസ്ഥലങ്ങളുടെയും സൗന്ദര്യവത്കരണ സൂപ്പര്‍വൈസറി കമ്മിറ്റി ചെയര്മാന് എൻജിനിയര്‍ മുഹമ്മദ് അര്ഖബ് അല്‍ ഖാലിദി, ജനറേഷന് അമേസിങ് പ്രോഗ്രാം മാര്‍ക്കറ്റിങ് ആൻഡ്കമ്യൂണിക്കേഷന്സ് ഡയറക്ടര്‍ മോസ അല്‍ മുഹന്നദി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായി 10 ലക്ഷത്തോളം വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുകയെന്ന ലക്ഷ്യവുമായി ഓരോ വർഷവും 4000 തൈകൾ നടാനാണ് മുനിസിപ്പാലിറ്റി മന്ത്രാലയം ലക്ഷ്യമിടുന്നത്.
ഖുർആനിക് ബൊട്ടാണിക് ഗാർഡനുമായി സഹകരിച്ച് മന്ത്രാലയത്തിന് കീഴിലുള്ള പരിസ്ഥിതി സംരക്ഷണ വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി ബൊട്ടാണിക് ഗാർഡനിൽ മരത്തൈകൾ നേരത്തേ സജ്ജമായിട്ടുണ്ട്. വിവിധയിനം വിത്തുകൾ ഇവിടെ മുളപ്പിക്കുന്നുമുണ്ട്. ഖത്തരി പരിസ്ഥിതിക്ക് യോജിച്ച പ്രാദേശിക മരങ്ങളാണ് നട്ടുപിടിപ്പിക്കുന്നത്. ഒന്നാംഘട്ടത്തില്‍ മരങ്ങള്‍ക്കും ചെടികള്‍ക്കുമായി ബൃഹദ് നഴ്സറി സ്ഥാപിക്കലാണ്. രണ്ടാംഘട്ടത്തില്‍ ഇവയില്‍നിന്നുള്ള മരങ്ങളും ചെടികളും രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായി നട്ടുപിടിപ്പിക്കും. പാര്‍ക്കുകള്‍, സ്ട്രീറ്റുകള്‍, മറ്റു പൊതുസ്ഥലങ്ങള്‍ എന്നിവ സൗന്ദര്യവത്കരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും മന്ത്രാലയം നടത്തുന്നുണ്ട്. ഖത്തര്‍ പരിസ്ഥിതിക്ക് അനുയോജ്യമായ അല്സിദര്, സുമുര്‍ ഉള്‍പ്പടെയുള്ള മരങ്ങളാണ് പദ്ധതിപ്രദേശത്ത് നട്ടുപിടിപ്പിക്കുന്നത്. വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്നതിൻെറ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്തുക, വിവിധ വിദ്യാഭ്യാസ ഘട്ടങ്ങളില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ പാരിസ്ഥിതിക മൂല്യങ്ങള്‍ വളര്‍ത്തുക, പരിസ്ഥിതി സംരക്ഷണം എല്ലാവരുടെയും കടമയാണെന്ന് പഠിപ്പിക്കുക എന്നിവയും പരിപാടിയിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.