ദോഹ: കതാറ തീരത്ത് നടക്കുന്ന പരമ്പരാഗത പായ്ക്കപ്പൽ മേള നാളെകൂടി തുടരും. നേരത്തേ ഡിസംബർ 16ന് അവസാനിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഡിസംബർ മൂന്നിനാണ് മേള തുടങ്ങിയത്. രാവിലെ ഒമ്പത് മുതല്‍ ഉച്ചവരെയും വൈകുന്നേരം മൂന്നു മുതല്‍ രാത്രി പത്തു വരെയുമാണ് പ്രവേശനം. ഇതാദ്യമായാണ് മേള രണ്ടാഴ്ച നീണ്ടുനില്ക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ഇത്തവണ ഖത്തര്‍, കുവൈത്ത്, ഒമാന്‍, ഇറാഖ്, തുര്‍ക്കി, ഇന്ത്യ, ഗ്രീസ്, ഇറ്റലി, സ്പെയിന്, ഇറാന്, സന്‍സിബര്‍ തുടങ്ങിയ 11 രാജ്യങ്ങളുടെ പങ്കാളിത്തമുണ്ട്. ഖത്തറിലെ പരമ്പരാഗത കപ്പല്‍ വ്യവസായത്തെ കുറിച്ചുള്ള നൂതനമായ അവതരണം ഇത്തവണത്തെ സവിശേഷതയാണ്. ശിൽപശാലകള്, പരമ്പരാഗത കപ്പല്‍ നിര്‍മാണം സംബന്ധിച്ച പരിപാടികള്‍ എന്നിവയുമുണ്ട്.
പുരാതന കാലത്ത് ഖത്തരി ജനത നടത്തിയിരുന്ന കടല്‍ സഞ്ചാരത്തിെൻറ ഓര്‍മകൾ പുതുക്കുകയും പുതുതലമുറക്ക് പരിചയപ്പെടുത്തുകയും ചെയ്യുകയാണ് മേളയിലൂടെ ലക്ഷ്യമിടുന്നത്. കതാറ ബീച്ചിലെ പരമ്പരാഗത വില്ലേജ് ഇതിനായി ആകര്‍ഷകമായി സജ്ജീകരിച്ചിട്ടുണ്ട്. നാലാമത് ഫത്ഹുല്‍ ഖൈര്‍ സംഘത്തിലെ അംഗങ്ങള്‍ പങ്കെടുക്കുന്ന ഫോറവും ഇത്തവണയുണ്ടായിരുന്നു. യൂറോപ്പിലേക്കായിരുന്നു നാലാമത് യാത്ര. ഫത്ഹുല്‍ ഖൈര്‍ യാത്ര കടന്നുപോയ രാജ്യങ്ങളിലെ അംബാസഡര്‍മാരും തീരദേശ നഗരങ്ങളുടെ ഗവര്‍ണര്‍മാരും ഫോറത്തില്‍ പങ്കെടുത്തിരുന്നു. മീന്‍പിടിത്തം, നെറ്റിങ്, കൂട് ഉപയോഗിച്ചുള്ള മീന്‍പിടിത്തം, തുഴയല്‍, പരമ്പരാഗത ഉരു മത്സരം ഉൾപ്പെടെയുള്ളവ മേളയിൽ അരങ്ങേറുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.