ദോഹ: കാരവന് എര്‍ത്തുമായി ചേര്‍ന്ന് മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ടില്‍ (മിയ) ഇന്ത്യന്‍ ഫാഷന്‍ പ്രദര്‍ശനം ആരംഭിച്ചു. ഖത്തര്‍ മ്യൂസിയംസ് ചെയര്പേഴ്സൻ ശൈഖ മയാസ ബിന്ത് ഹമദ് ബിന്‍ ഖലീഫ ആൽഥാനി ആദ്യദിവസം സന്ദര്‍ശനം നടത്തി. സമകാലിക ഇന്ത്യന്‍ ഫാഷനും വസ്ത്രങ്ങളും സുസ്ഥിരതയും പാരമ്പര്യവും ഒത്തുചേര്‍ന്ന ശേഖരമാണ് പ്രദര്‍ശനത്തിലുള്ളത്.
ഇന്നലെ നടന്ന സിംപോസിയത്തില്‍ ആക്ടിവിസ്റ്റും വോഗ് ഇന്ത്യ മുന്‍ എഡിറ്ററുമായ ബന്ദന തിവാരി മോഡറേറ്ററായിരുന്നു. ഖത്തര്‍ നാഷനല്‍ മ്യൂസിയം അസോസിയേറ്റ് ക്യൂറേറ്റര്‍ താനിയ അല്‍ മാജിദ്, വിമോര് ഫൗണ്ടേഷന് ഹെഡ് പവിത്ര മുദ്ദയ, ഖത്തര്‍ മ്യൂസിയംസ് എജുക്കേഷന്‍ ഡയറക്ടര്‍ ഡോ. ജലീന ത്രികുല്ജ എന്നിവര്‍ പങ്കെടുത്തു. അബായയുടെ ചരിത്രവും ഖത്തരി വസ്ത്രധാരണത്തിെൻറ പാരമ്പര്യവും ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇന്ത്യയും ഖത്തറും തമ്മിലുള്ള വസ്ത്രരംഗത്തെ പാരമ്പര്യം സിംപോസിയത്തില്‍ ചര്‍ച്ചചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.