ദോഹ: ഗൾഫ് കപ്പിനു പിന്നാലെ ഖത്തറിൽ വീണ്ടും ഫുട്ബാൾ ആരവമുയർത്തി ഫിഫ ക്ലബ് ലോകകപ്പിെൻറ നാളുകൾ. ബുധനാഴ്ച മുതൽ 21വരെ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയം, ഖലീഫ രാജ്യാന്തര സ്റ്റേഡിയം എന്നിവിടങ്ങളിലാണ് വിവിധ വൻകരകളിലെ ക്ലബ് രാജാക്കന്മാരുടെ ലോകപോര് നടക്കുക.
2022ലെ ലോകകപ്പ് ഫുട്ബാളിന് മുമ്പുള്ള മറ്റൊരു ഫുട്ബാൾ ലോകകപ്പിനുകൂടിയാണ് ഖത്തർ ആതിഥ്യം വഹിക്കുന്നത്. ആറ് വന്‍കരകളിലെ ചാമ്പ്യന്‍ ക്ലബുകളായ ഹിൻഗിൻ സ്പോര്‍ട്സ് ക്ലബ് (ന്യൂ കാലിഡോണിയ- ഓഷ്യാന), ലിവര്‍പൂള്‍ (ഇംഗ്ലണ്ട്- യൂറോപ്പ് ), സി.എഫ് മൊണ്ടെറേ (മെക്സികോ-വടക്കന്‍ മധ്യ അമേരിക്ക കരീബിയ), ഇ.എസ് തൂനിസ് (തുനീഷ്യ-ആഫ്രിക്ക), അല്‍ ഹിലാല്‍ എസ്.എഫ്.സി (സൗദി അറേബ്യ-ഏഷ്യ), സി.ആര് ഫ്ലമിംഗോ (ബ്രസീൽ-തെക്കേ അമേരിക്ക), അല്‍ സദ്ദ് (ഖത്തര്‍- ആതിഥേയർ) എന്നീ ഏഴ് ക്ലബുകളാണ് ഏറ്റുമുട്ടുന്നത്. ഉദ്ഘാടനദിവസമായ 11ന് ആദ്യറൗണ്ടിൽ ഖത്തർ സമയം രാത്രി 8.30ന് ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ അൽസദ്ദ് സ്േപാർട്സ് ക്ലബ് ഹിഗിൻ സ്പോർട്സുമായി ഏറ്റുമുട്ടും. ഏവരും കാത്തിരിക്കുന്ന ലിവർ പൂൾ എഫ്.സിയുടെ മത്സരം 18ന് ഖത്തർ സമയം രാത്രി 8.30ന് ഖലീഫ സ്റ്റേഡിയത്തിൽ നടക്കും.
കഴിഞ്ഞ ജൂണിൽ നടന്ന യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയതോടെ ക്ലബ് ലോകകപ്പിെൻറ സെമിഫൈനലിലേക്ക് ബൈ ആയിട്ടാണ് ലിവർപൂൾ പ്രവേശിച്ചത്. ലിവർപൂളിെൻറ എതിരാളികളെ പിന്നീട് അറിയാം. 25 റിയാൽ (475രൂപ) മുതൽ 400 റിയാൽ (7,600) രൂപ വരെയാണ് നിരക്ക്. പ്രാഥമിക റൗണ്ടുകളിൽ കുറഞ്ഞ നിരക്ക് 25 റിയാലാണ്. ഫൈനൽ, മൂന്നാം സ്ഥാനക്കാർക്ക് വേണ്ടിയുള്ള മത്സരം എന്നിവക്ക് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് 100 റിയാലാണ് (1,900രൂപ). https://www.fifa.com/tickets/ എന്ന വെബ്സൈറ്റ് വഴി പൊതുജനങ്ങൾക്ക് ബുക്ക് ചെയ്യാം. ഡിസംബർ 21 വരെയാണിത്. മുതിർന്നവരുടെയും കുട്ടികളുടെയും ടിക്കറ്റ് നിരക്കിൽ വ്യത്യാസമില്ല. മത്സര ടിക്കറ്റ് കൈവശമുള്ളവര്‍ക്ക് മത്സര ദിനങ്ങളില്‍ ദോഹ മെട്രോയില്‍ സൗജന്യ യാത്രാടിക്കറ്റ് ലഭിക്കും. മെട്രോ സ്റ്റേഷനുകളിലുമുള്ള ഗോള്‍ഡ് ക്ലബ് ബോക്സ് ഓഫിസില്‍ മത്സരടിക്കറ്റിെൻറ പ്രിൻറ് കാണിച്ചാൽ യാത്രാപാസ് ലഭിക്കും. മെട്രോയുടെ റെഡ്, ഗോള്‍ഡ്, ഗ്രീന്‍ ലൈനുകളിലൂടെ ഖലീഫ സ്റ്റേഡിയത്തിലേക്ക് എത്താം. ഗ്രീന്‍ ലൈന്‍ ചൊവ്വാഴ്ച പ്രവര്‍ത്തന സജ്ജമാകും. ഖത്തർ ആസ്ഥാനമായ ബീൻ സ്പോർട്സ് ചാനലിനാണ് സംപ്രേഷണാവകാശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.