ദോഹ: രാജ്യത്ത് ഓരോ മൂന്നു വിവാഹം നടക്കുമ്പോഴും ഒരു വിവാഹമോചനവും ഉണ്ടാകുന്നുവെന്നാണ് ആസൂത്രണ സ്ഥിതിവിവര കണക്ക് അതോറിറ്റിയുടെ കണക്കുകൾ പറയുന്നത്. അതേസമയം, വിവാഹങ്ങളുടെയും വിവാഹ മോചനങ്ങളുടെയും എണ്ണം മൊത്തത്തിൽ കുറഞ്ഞിട്ടുമുണ്ട്. 282 വിവാഹങ്ങളാണ് കഴിഞ്ഞ ആഗസ്റ്റിൽ നടന്നത്. 89 വിവാഹമോചന കേസുകളും റിപ്പോര്‍ട്ട് ചെയ്തു. വിവാഹരംഗത്തെ മോശം പ്രവണതകൾ ഇല്ലാതാക്കാൻ അധികൃതർ നിരവധി പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. ഇതിെൻറ ഭാഗമായി ഇൻറര്‍നാഷനല്‍ ഫാമിലി ഇൻസ്റ്റിറ്റ്യൂട്ടിെൻറ നേതൃത്വത്തില്‍ അറബ് ലോകത്തെ വിവാഹത്തെ കുറിച്ച് സിേമ്പാസിയം സംഘടിപ്പിക്കുന്നു. ഇന്നും നാളെയും ഖത്തര്‍ നാഷനല്‍ കണ്വെന്ഷന് സെൻററിലാണ് സിേമ്പാസിയം. ദോഹ ഇൻറര്‍നാഷനല്‍ ഫാമിലി ഇൻസ്റ്റിറ്റ്യൂട്ടിെൻറ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയാണ് സിേമ്പാസിയം നടക്കുന്നത്. വൈവാഹിക വിദ്യാഭ്യാസം,
വിവാഹത്തിെൻറ അന്തസ്സ്, വിവാഹത്തില്‍ നിലവിലുള്ളതും സാധ്യതയുള്ളതുമായ പ്രവണതകള്‍, അറബ് ലോകത്തെ വിവാഹ ബന്ധങ്ങളുമായി ബന്ധപ്പെട്ട പദ്ധതികള്‍ തുടങ്ങിയവയില്‍ ഊന്നിയാണ് സിേമ്പാസിയം അരങ്ങേറുക. മിന മേഖലയില്‍ ഈ രംഗത്തുനിന്നുള്ള വിദഗ്ധരാണ് ഫോറത്തില്‍ പങ്കെടുക്കുന്നത്. യുവാക്കളുടെയും ദമ്പതികളുടെയും പങ്കാളിത്തവും സിേമ്പാസിയത്തില് പ്രതീക്ഷിക്കുന്നുണ്ട്. അറബ് ലോകത്തെ 22 രാജ്യങ്ങളെ കേന്ദ്രീകരിച്ച് ഇൻറര്‍നാഷനല്‍ ഫാമിലി ഇൻസ്റ്റിറ്റ്യൂട്ട് വൈവാഹിക രംഗത്തെ കുറിച്ച് സമഗ്രമായ റിപ്പോര്‍ട്ടാണ് തയാറാക്കി അവതരിപ്പിക്കുന്നതെന്ന് ഇൻസ്റ്റിറ്റ്യൂട്ട് എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. ശരീഫ നുഐമാന്‍ അല്‍ ഇമാദി പറഞ്ഞു. വിവാഹവുമായി ബന്ധപ്പെട്ട മേഖലയിലെ പോരായ്മകളെ കുറിച്ച് വിവരിക്കുന്ന റിപ്പോര്‍ട്ടില്‍ വൈവാഹിക രംഗത്തെ നിലനിര്‍ത്തുന്ന വസ്തുതകളെ കുറിച്ചും അറബ് ലോകത്തങ്ങോളമിങ്ങോളം ഈ രംഗത്തുള്ള തടസ്സങ്ങളും പ്രതിസന്ധികളും വിവരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.