ദോഹ: വിദേശകാര്യ മന്ത്രാലയ വക്താവ് ലുൽവ ബിൻത് റാഷിദ് അൽ ഖാതിറിനെ വിദേശകാര്യ സഹമന്ത്രിയായി നിയമിച്ചു. 2019ലെ 56ാം നമ്പർ അമീരി ഉത്തരവിലൂടെ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയാണ് നിയമനം നടത്തിയത്. രാജ്യചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത വിദേശകാര്യ സഹമന്ത്രിയാകുന്നത്. വിദേശകാര്യ മന്ത്രാലയ വക്താവിെൻറ ചുമതല ലുൽവ തുടരും. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്നതോടെ പുതിയ നിയമനം നിലവിൽ വരും. വിദേശകാര്യ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി പുതിയ നിയമനം സ്വാഗതം ചെയ്തു.
‘സഹോദരി ലുൽവയെ ഞാൻ അഭിനന്ദിക്കുന്നു. ഖത്തരി വനിതകൾക്ക് അഭിമാനമാണിത്. മന്ത്രാലയത്തിലെ വക്താവ് സ്ഥാനത്ത് അവർ ഏറെക്കാലമായി കഴിവുതെളിയിച്ചിട്ടുണ്ട്. വിദേശകാര്യ സഹമന്ത്രിയായി അമീർ ലുൽവയെ നിയമിച്ചതോടെ അവരുടെ കഴിവുകൾ കൂടുതൽ തെളിയിക്കെപ്പടുകയാണ്. നമ്മുെട പ്രിയപ്പെട്ട രാജ്യത്തിനായി സേവനം ചെയ്യുന്ന കാര്യത്തിൽ അവർക്ക് എല്ലാ വിജയങ്ങളും നേരുന്നുവെന്നും ഉപപ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.