ദോഹ: കരളിനെ ബാധിക്കുന്ന വിവിധ രോഗങ്ങൾ പ്രതിരോധിക്കാനുള്ള ആരോഗ്യപദ്ധതിയുടെ കൂടുതൽ വിവരങ്ങൾ പൊതുജനാരോഗ്യ മന്ത്രാലയം പുറത്തുവിട്ടു. 2018-22 െഹപ്പറ്റൈറ്റിസ് പ്രതിരോധ ആരോഗ്യനയവുമായി ബന്ധെപ്പട്ടാണിത്. 2030ൽ ഖത്തറിനെ െഹപ്പറ്റൈറ്റിസിൽനിന്ന് പൂർണമായി മുക്തമാക്കുകയാണ് ലക്ഷ്യം.  കരളിനെ ബാധിക്കുന്ന വിവിധ പകർച്ചവ്യാധികൾ തടയും. െഹപ്പറ്റൈറ്റിസ് മൂലമുള്ള മരണങ്ങളുെട നിരക്ക് കുറക്കുകയും ആരോഗ്യമന്ത്രാലയത്തിെൻറ ഇതുമായി ബന്ധപ്പെട്ട പദ്ധതികളുടെ ലക്ഷ്യമാണ്. ഇത്തരം നടപടികളിലൂടെ രാജ്യത്ത് വൻമാറ്റമാണ് വന്നിരിക്കുന്നത്. രാജ്യത്തെ മൊത്തം ജനങ്ങളിൽ 0.8 ശതമാനത്തിന് മാത്രമേ ഹെപ്പെറ്റെറ്റിസ് സി ബാധയുള്ളൂ. ഖത്തരികളിലാകട്ടെ ഇത് 0.25 ശതമാനം മാത്രമാണ്. െഹപ്പറ്റൈറ്റിസ് ബി ബാധ തീരെ കുറവുള്ള രാജ്യങ്ങളിലാണ് ഖത്തറിെൻറ സ്ഥാനമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. 2030ഓടെ െഹപ്പറ്റൈറ്റിസ് സി തുടച്ചുനീക്കാനുള്ള  പ്രയാണത്തിലാണ് ഖത്തറെന്ന് വിവിധ അന്താരാഷ്ട്ര ആരോഗ്യശാസ്ത്ര റിപ്പോർട്ടുകളിൽ പറയുന്നു.

ദേശീയതലത്തിൽതന്നെ രോഗനിർമാർജനത്തിനും നിയന്ത്രണത്തിനുമുള്ള ഉന്നതഗുണമേന്മയുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്ന് ആരോഗ്യമന്ത്രാലയത്തിലെ ഉന്നതൻ പറഞ്ഞു. രോഗേത്ത കുറിച്ച ഉന്നത നിലവാരത്തിലുള്ള ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ആദ്യഘട്ടത്തിൽ തന്നെയുള്ള രോഗനിർണയം ഏറെ പ്രധാനമാണ്. െഹപ്പറ്റൈറ്റിസ് ചികിത്സയുടെ വിവിധ വഴികൾ എല്ലാവരിലേക്കും സുഗമമായി എത്തിക്കും. ചികിത്സയുടെ ഗുണഭോക്താക്കളുെട എണ്ണം ഇതിലൂടെ വർധിപ്പിക്കും. അർഹരായ ആളുകൾക്ക് ചുരുങ്ങിയ ചെലവിൽ ഉന്നത ചികിൽസയുമൊരുക്കും. െഹപ്പറ്റൈറ്റിസ് എ, ബി പ്രതിരോധ കുത്തിവെപ്പ് കുട്ടികൾക്കും രോഗം വരാൻ കൂടുതൽ സാധ്യതയുള്ളവർക്കും വ്യാപകമായി നൽകും. ആരോഗ്യമേഖലയിൽ സേവനം ചെയ്യുന്നവർക്കും കുത്തിവെപ്പ് വ്യാപകമാക്കും. എല്ലാവരിലും  പ്രതിരോധകുത്തിവെപ്പ് എത്തുന്നുവെന്ന് ഉറപ്പാക്കും. എല്ലാതരത്തിലുമുള്ള കുത്തിവെപ്പുകൾ എടുക്കുേമ്പാഴും അത് സുരക്ഷിതമാകുന്നുവെന്ന് ഉറപ്പുവരുത്തും. രക്തദാതാക്കൾക്ക് ലാബിൽ പരിശോധന ഊർജിതമാക്കും.

കുത്തിവെപ്പുകൾ എടുക്കുേമ്പാഴോ രക്തദാനം നടത്തുേമ്പാഴോ അണുബാധ ഉണ്ടാവില്ലെന്ന് ഉറപ്പാക്കും. ഖത്തറിെൻറ ദേശീയ ആരോഗ്യനയം 2030, ദേശീയ ആരോഗ്യ തന്ത്രം, പൊതുജനാരോഗ്യ തന്ത്രം എന്നിവയുടെയൊക്കെ അടിസ്ഥാനത്തിലാണ് െഹപ്പറ്റൈറ്റിസിനെതിരായ ഊർജിത നടപടികളും ഉണ്ടാവുന്നത്. ആരോഗ്യരംഗത്തെ വിവിധ സ്ഥാപനങ്ങളുമായും വിവിധ വിഭാഗങ്ങളുമായും ബന്ധെപ്പടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ആരോഗ്യമന്ത്രാലയം, ഹമദ് മെഡിക്കൽ കോർപറേഷൻ, ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റി, സ്വകാര്യമേഖല, നിരവധി പ്രാദേശികവും അന്താരാഷ്ട്രീയവുമായി പങ്കാളികൾ എന്നിവയുമായി ചേർന്നാണ് പരിപാടികൾ. വൈറൽ െഹപ്പറ്റൈറ്റിസ് സി ക്കുള്ള ഉന്നത മരുന്നുകൾ അടങ്ങിയ ചികിത്സയാണ് രോഗികൾക്ക് നൽകുന്നത്. ഇതിനുള്ള ‘ഡയറക്ട് ആക്ടിങ് ആൻറിവൈറൽ’ മരുന്നുകൾ എല്ലാ പൗരൻമാർക്കും താമസക്കാർക്കും തികച്ചും സൗജന്യമായാണ് നൽകുന്നത്. ഹമദ് മെഡിക്കൽ കോർപറേഷെൻറ ഗ്യാസ്ട്രോ എൻട്രോളജി, ഹെപറ്റോളജി വിഭാഗങ്ങളിലൂടെയാണ് ഇത് നൽകുന്നത്. ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റിയുമായും നിരവധി സ്വകാര്യ സ്ഥാപനങ്ങളുമായും സഹകരിച്ചാണ് സൗജന്യമരുന്നു വിതരണം.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.