ദോഹ: രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായി 10 ലക്ഷത്തോളം വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുക യെന്ന ലക്ഷ്യത്തിലേക്ക് പുതിയ ചുവട്. ഇതിെൻറ ഭാഗമായി 4000 വൃക്ഷത്തൈകൾ നടാനുള്ള മുനിസി പ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിെൻറ പദ്ധതിക്ക് തുടക്കമായി. ഓരോ വർഷവും 4000 പുതിയ വൃക്ഷത്തൈകൾ നടുന്നതാണ് പദ്ധതി. ഖുർആനിക് ബൊട്ടാണിക് ഗാർഡനുമായി സഹകരിച്ച് മന്ത്രാലയത്തിന് കീഴിലുള്ള പരിസ്ഥിതി സംരക്ഷണ വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി ബോട്ടാണിക് ഗാർഡനിൽ മരത്തൈകൾ നേരത്തേ സജ്ജമായിട്ടുണ്ട്. വിവിധയിനം വിത്തുകൾ ഇവിടെ മുളപ്പിക്കുന്നുമുണ്ട്. വിവിധ വിദ്യാലയങ്ങളിലെ വിദ്യാർഥികളുടെകൂടി പിന്തുണയിലാണ് മന്ത്രാലയത്തിെൻറ നടപടികൾ ഊർജിതമായത്. മന്ത്രാലയത്തിെൻറ കാലാവസ്ഥ വ്യതിയാന വകുപ്പാണ് ഇതിന് നേതൃത്വം നൽകുന്നത്.
കലാവസ്ഥ വ്യതിയാനം ഉള്‍പ്പടെയുള്ള വെല്ലുവിളികള്‍ നേരിടുന്നതിനും സുസ്ഥിര വികസനം സാധ്യമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള ആഗോള കാമ്പയിെൻറ ഭാഗമായാണിത്. ഖത്തരി പരിസ്ഥിതിക്ക് യോജിച്ച പ്രാദേശിക മരങ്ങളാണ് നട്ടുപിടിപ്പിക്കുന്നത്. ശുദ്ധീകരിച്ച ജലമാണ് ഇതിനായി ഉപയോഗിക്കുന്നത്. ഉപയോഗിച്ച ജലം വലിയ അളവില്‍ ഖത്തറിനുണ്ട്. രണ്ടുഘട്ടങ്ങളായിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ഒന്നാംഘട്ടത്തില്‍ മരങ്ങള്‍ക്കും ചെടികള്‍ക്കുമായി ബൃഹദ് നഴ്സറി സ്ഥാപിക്കലാണ്. രണ്ടാംഘട്ടത്തില്‍ ഇവയില്‍നിന്നുള്ള മരങ്ങളും ചെടികളും രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായി നട്ടുപിടിപ്പിക്കും. പാര്‍ക്കുകള്‍, സ്ട്രീറ്റുകള്‍, മറ്റു പൊതുസ്ഥലങ്ങള്‍ എന്നിവ സൗന്ദര്യവത്കരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും മന്ത്രാലയം നടത്തുന്നുണ്ട്. കാലാവസ്ഥാവ്യതിയാനം പ്രതിരോധിക്കുകയും കാര്‍ബണ്‍ പുറന്തള്ളല്‍ കുറക്കുകയുമാണ് പരമമായ ലക്ഷ്യം. കഴിഞ്ഞദിവസം ഖത്തര്‍ ഇൻറര്‍നാഷനല്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍ ലഗ്തൈഫിയ സ്ട്രീറ്റ് വികസന പദ്ധതിയുടെ ഭാഗമായി പദ്ധതിപ്രദേശത്ത് മരങ്ങള്‍ നട്ടുപിടിപ്പിച്ചു.
രാജ്യത്തെ നിരത്തുകളും പൊതുസ്ഥലങ്ങളും സൗന്ദര്യവത്കരിക്കുന്നതിനും കുട്ടികളുടെ നേതൃത്വത്തില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിനുമുള്ള കാമ്പയിെൻറ ഭാഗമാണിത്. പൊതുമരാമത്ത് അതോറിറ്റി അശ്ഗാലാണ് ലഗ്തൈഫിയ സ്ട്രീറ്റ് വികസനപദ്ധതി നടപ്പാക്കുന്നത്. 642 മരങ്ങള്‍, 34,340 ചതുരശ്ര മീറ്റര്‍ ഹരിതപ്രദേശങ്ങള്‍, 60 സീറ്റുകള്‍, 10 കിലോമീറ്റര്‍ കാല്‍നട, സൈക്കിള്‍ പാതകള്‍ എന്നിവ ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നുണ്ട്. ഖത്തര്‍ പരിസ്ഥിതിക്ക് അനുയോജ്യമായ അല്സിദര്, സുമുര്‍ ഉള്‍പ്പടെയുള്ള മരങ്ങളാണ് പദ്ധതിപ്രദേശത്ത് നട്ടുപിടിപ്പിക്കുന്നത്. വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്നതിെൻറ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്തുക, വിവിധ വിദ്യാഭ്യാസ ഘട്ടങ്ങളില്‍ സ്കൂള്‍ വിദ്യാർഥികളില്‍ പാരിസ്ഥിതിക മൂല്യങ്ങള്‍ വളര്‍ത്തുക, പരിസ്ഥിതി സംരക്ഷണം എല്ലാവരുടെയും കടമയാണെന്ന് പഠിപ്പിക്കുക എന്നിവയും പരിപാടിയിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നു. ഖത്തര്‍ ഫൗണ്ടേഷെൻറ കീഴിലുള്ള ഖത്തര്‍ അക്കാദമി ദോഹയിലെ വിദ്യാര്‍ഥികള്‍ ഖലീഫ അവന്യൂ പദ്ധതി പ്രദേശത്തും നേരത്തേ മരങ്ങള്‍ നട്ടുപിടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.