ദോഹ: അജ്യാൽ ചലച്ചിത്രമേളയിലെ മെയ്ഡ് ഇന്‍ ഇന്ത്യ വിഭാഗത്തിലെ ചിത്രങ്ങൾ 21ന് പ്രദർ ശിപ്പിക്കും. മുംബൈ അക്കാദമി ഓഫ് മൂവിങ് ഇമേജസിെൻറ സഹകരണത്തോടെ 21ന് വൈകീട്ട് എട്ടരക ്ക് കതാറ ഒപേറ ഹൗസിലാണ് പ്രദർശനം. ഖത്തര്‍ഇന്ത്യ സാംസ്കാരിക വര്‍ഷത്തിെൻറ ഭാഗമായാണ ിത്. ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റവലില്‍ മെയ്ഡ് ഇന്‍ ഖത്തര്‍ സിനിമകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഉമാ ഗൈതി സംവിധാനം നിര്‍വഹിച്ച ഗ്രാൻറ് ഫാദര്‍, അവിനാഷ് ഭരദ്വാജിെൻറ അപ്ന അപ്ന അന്ദാസ്, ഹര്‍ഷ ഹുദ്ദയുടെ സ്റ്റീം, ഗൗഥം വാസെയുടെ മദര്‍ പ്രോമിസ്, അക്ഷയ് സര്‍ജെറാവു ദാനാവാലെയുടെ ബാട്ടി, യശ്വര്‍ധന്‍ ഗോസാമിയുടെ ഹേ റാം!, അനുരാഗ് ബി വോര്ലികറിെൻറ വേക്കന്‍സി, അഹമ്മദ് റോയിയുടെ ദി തോട്ട് ഓഫ് യു എന്നിവയാണ് മെയ്ഡ് ഇന്‍ ഇന്ത്യ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.
ഖത്തര്‍ഇന്ത്യ സാംസ്കാരിക വര്‍ഷം ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക ബന്ധങ്ങളുടേയും ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിെൻറ സംഭാവനകളുടെയും തിരിച്ചറിയലുകളാണെന്ന് ഫെസ്റ്റിവല്‍ ഡയറക്ടര്‍ ഫാത്തിമ ഹസന് അല്‍ റുമൈഹി പറഞ്ഞു. ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടി (ഡി.എഫ്.െഎ)െൻറ നേതൃത്വത്തിലുള്ള അജ്യാൽ ചലച്ചിത്രമേള നവംബർ 18 മുതൽ 23 വരെയാണ് നടക്കുന്നത്. ‘ഫൈൻഡ് ഫിലിം, ഫൈൻഡ് ലൈഫ്’ അഥവാ ‘സിനിമയും ജീവിതവും കണ്ടെത്തൂ’ എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ മേള. ഡി.എഫ്.ഐയുടെ സാമ്പത്തിക പിന്തുണയില്‍ നിര്‍മിച്ച ഫലസ്തീനിയന്‍ സംവിധായകന് എലിയ സുലൈമാെൻറ ‘ഇറ്റ് മസ്റ്റ് ബി ഹെവന്‍’ ചിത്രമാണ് ആദ്യമായി പ്രദര്‍ശിപ്പിക്കുക. മെയ്ഡ് ഇന്‍ ഖത്തര്‍ വിഭാഗത്തില്‍ ഇത്തവണ 22 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. കതാറ 10ാം നമ്പര്‍ കെട്ടിടത്തിലെ അജ്യാല്‍ മെയിന്‍ ബോക്സ് ഓഫിസ്, ദോഹ ഫെസ്റ്റിവല്‍ സിറ്റിയിലെ വോക്സ് സിനിമാസിലെ അജ്യാൽ ബോക്സ് ഓഫിസ്, പേള്‍ ഖത്തറിലെ നോവോ സിനിമാസ് എന്നിവിടങ്ങളില്‍ ടിക്കറ്റുകള്‍ ലഭിക്കും.
ടിക്കറ്റുകൾ www.dohafiliminstitute.com/festival. എന്ന സൈറ്റിൽ നിന്ന് ഓൺലൈനിൽ വാങ്ങാം. എല്ലാ വർഷവും പ്രധാന വേദിയായ കതാറയിൽ മാത്രമായിരുന്നു ചിത്രങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചിരുന്നത്. എന്നാൽ, പതിവിൽനിന്ന് വ്യത്യസ്തമായി പേൾ ഖത്തറിലെ നോവോ സിനിമാസ്, ദോഹ ഫെസ്റ്റിവൽ സിറ്റിയിലെ വോക്സ് സിനിമാസ് എന്നീ വേദികളിലും പൊതുപ്രദർശനം സംഘടിപ്പിക്കും. ഏഴാമത് അജ്യാൽ ചലച്ചിത്രമേളയിൽ 39 രാജ്യങ്ങളിൽ നിന്നായി 96 ചിത്രങ്ങളാണ് വിവിധ വിഭാഗങ്ങളിലായി പ്രദർശനത്തിനെത്തുന്നത്. എലിയ സുലൈമാെൻറ ഇറ്റ് മസ്റ്റ് ബി ഹെവൻ എന്ന ചിത്രവും ഇതിലുൾപ്പെടും. 39 രാജ്യങ്ങളില്‍നിന്ന് 96 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. ഇന്ത്യ ഉള്‍പ്പെടെയുള്ള 41 രാജ്യങ്ങളില്‍നിന്നുള്ള 400 ജൂറി അംഗങ്ങളില്‍ 48 പേര് രാജ്യാന്തര തലത്തില്‍ നിന്നുള്ളവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.