ദോഹ: ഖത്തറിലെ വിവിധ ഭാഗങ്ങളിൽ ഇന്നലെ കനത്ത മഴ പെയ്തു. ഇടിയോടുകൂടിയായിരുന്നു മ ഴ. രാവിലെതന്നെ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. 12 മണിയോടെ കനത്ത മഴ പെയ്യുകയായിരുന്നു. വൻ ഇടിയും മിന്നലും ഒപ്പമുണ്ടായിരുന്നു. നജ്മ, അൽ സദ്ദ് ഭാഗങ്ങളിൽ നല്ല മഴയാണ് ലഭിച്ചത്. ഇതോടെ ചൂടുവിട്ട് തണുത്ത അന്തരീക്ഷമായി. പലഭാഗത്തും റോഡിൽ വെള്ളക്കെട്ടുണ്ടായി. വാരാന്ത്യ ദിവസങ്ങളിൽ അന്തരീക്ഷം കലുഷിതമായിരിക്കുമെന്നും കാലാവസ്ഥയിൽ അസ്ഥിരത ഉണ്ടാകാനിടയുണ്ടെന്നും ഖത്തർ കാലാവസ്ഥ വകുപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മേഖലയിൽ അനുഭവപ്പെടുന്ന ന്യൂനമർദമാണ് ഇതിന് കാരണം. അന്തരീക്ഷം മേഘാവൃതമാകും.
രാജ്യത്തിെൻറ മിക്ക ഭാഗങ്ങളിലും തുടർദിവസങ്ങളിലും മഴക്ക് സാധ്യതയുണ്ട്. ചില ഭാഗങ്ങളിൽ ഇടിമിന്നലോടുകൂടി ശക്തമായ മഴയായിരിക്കും. കാറ്റിെൻറ വേഗം 35 നോട്ടിക്കൽ മൈൽ വരെ എത്താനിടയുണ്ട്. തുടർന്ന് ഇടിയോടെയുള്ള മഴയും ഉണ്ടാവും. അന്തരീക്ഷം പൊടിപടലങ്ങളാൽ നിറയും. കാഴ്ചാപരിധി കുറയും. തിരമാല പത്തടി ഉയരത്തിൽ വരെയെത്തും. വടക്ക് കിഴക്ക് ദിശയിൽനിന്നും കിഴക്ക് ദിശയിലേക്ക് കാറ്റുവീശും. പരമാവധി അന്തരീക്ഷ താപനില 30 ഡിഗ്രിയായിരിക്കും. ജനം ജാഗ്രത പാലിക്കണം. കടലിൽ പോകുന്നവർ ശ്രദ്ധിക്കണം. കാലാവസ്ഥ അസ്ഥിരമാകുന്നതിനാൽ വകുപ്പിൽനിന്നുള്ള പുതിയ വിവരങ്ങൾ അറിയാൻ ശ്രമിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.