ദോഹ: ഏഷ്യൻ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വീണ്ടും സ്വർണം. ലുസൈൽ ഷൂട്ടിങ് കോംപ ്ലക്സിൽ പുരുഷന്മാരുടെ സ്കീറ്റിൽ അംഗാദ് വിർ സിങ് ബജ്വ സ്വർണം നേടിയപ്പോൾ ഇന്ത്യയു ടെ തന്നെ മൈറാജ് അഹ്മദ് ഖാൻ വെള്ളി നേടി. മികച്ച പ്രകടനത്തോടെ അടുത്തവർഷം നടക്കുന്ന ഒളിമ്പിക്സിലേക്ക് ഇരുവരും യോഗ്യത നേടുകയും ചെയ്തു. ഇതോടെ ടോക്യോ ഒളിമ്പിക്സിലേക്കുള്ള ഇന്ത്യയുടെ ഷൂട്ടിങ് േക്വാട്ട 15 ആയി ഉയർന്നു.
ഇതാദ്യമായാണ് ഏഷ്യൻ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ സ്കീറ്റ് ഷൂട്ടർമാർ സ്വർണവും വെള്ളിയും നേടുന്നത്. ഒളിമ്പിക്സിലേക്കുള്ള ഇന്ത്യയുടെ ഏറ്റവും വലിയ ഷൂട്ടിങ് സംഘവും ടോക്യോ ഒളിമ്പിക്സിലേതാകും. 2016 റിയോ ഒളിമ്പിക്സിൽ 12 ഷൂട്ടർമാരും 2012 ലണ്ടൻ ഒളിമ്പിക്സിൽ 11 ഷൂട്ടർമാരുമായിരുന്നു ഇന്ത്യക്കായി വെടിയുതിർത്തത്. ഇന്നലെ മാത്രം മൂന്നുപേരാണ് ഒളിമ്പിക്സിലേക്ക് യോഗ്യത നേടിയത്. കൗമാരതാരമായ ഐശ്വര്യ പ്രതാപ് സിംഗും ഇന്നലെ 50 മീറ്റർ റൈഫിളിൽ വെങ്കലം നേടി ഒളിമ്പിക്സിൽ ടിക്കറ്റ് ഉറപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.