ദോഹ: വെസ്റ്റ് ബേയിലെ ടവർ ഏരിയയിൽ വാണിജ്യ പ്രവർത്തനങ്ങൾക്ക് അനുമതി. അഡ്മിനിസ് േട്രറ്റിവ് ടവറുകളിലെയും മാളുകളിലെയും സൗകര്യം ഉപയോഗപ്പെടുത്തിയാണ് പുതിയ വാണിജ്യ പ്രവർത്തനങ്ങൾക്ക് അധികൃതർ അനുമതി നൽകിയിരിക്കുന്നത്. സാമ്പത്തിക വൈവിധ്യം ലക്ഷ്യമിട്ടും നിക്ഷേപകരെ പിന്തുണക്കുന്നതിനും രാജ്യത്തെ നിക്ഷേപം വളർത്തുന്നതിനും വേണ്ടി പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ ആൽഥാനി ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ടവർ ഏരിയയിൽ വാണിജ്യ പ്രവർത്തനങ്ങൾക്ക് അനുമതി നൽകിക്കൊണ്ട് അധികൃതർ രംഗത്ത് വന്നത്. പൊതുമേഖലയും സ്വകാര്യമേഖലയും തമ്മിെല സഹകരണം ശക്തമാക്കുന്നതോടൊപ്പം രാജ്യത്തെ സാമ്പത്തിക വളർച്ചയിൽ സ്വകാര്യമേഖലയുടെ പങ്ക് വർധിപ്പിക്കുകയെന്നതും പ്രധാനമന്ത്രിയുടെ ഉത്തരവിന് പിന്നിലുണ്ട്.
മെഡിക്കൽ സെൻറർ, കോളജ്, നഴ്സറി, കൾചറൽ സെൻറർ, ഹെൽത്ത് ക്ലബ് തുടങ്ങിയ വാണിജ്യ പ്രവർത്തനങ്ങൾക്കാണ് ബിൽഡിങ്, മാൾ അധികൃതർ അനുമതി നൽകിയത്. പുതിയ തീരുമാനപ്രകാരം വാണിജ്യ പ്രവർത്തനങ്ങൾക്ക് താൽപര്യമുള്ളവർക്ക് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിനെ സമീപിക്കേണ്ടതുണ്ട്. ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ സിറ്റിസ്കേപ് ഖത്തർ 2019െൻറ ഭാഗമായി നടന്ന പാനൽ ചർച്ചയിൽ മന്ത്രാലയം അധികൃതർ വ്യാഴാഴ്ച നൽകിയിരുന്നു. പൊതുമേഖലയും സ്വകാര്യമേഖലയും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിന് ഖത്തർ സർക്കാറിെൻറ പ്രതിബദ്ധതയാണിതെന്ന് മന്ത്രാലയത്തിലെ അർബൻ പ്ലാനിങ് വിഭാഗം ഉപമേധാവി പറഞ്ഞു. 14 അഡ്മിനിസ്േട്രറ്റിവ് സ്ട്രീറ്റുകളാണ് രാജ്യത്തുള്ളത്. മുൻതസ, ഹാലൂൽ, അലി ബിൻ താലിബ്, കോർണിഷ്, അൽ ജസീറ അൽ അറബിയ, സി റിങ്, ഡി റിങ്, പ്രിൻസ്, അൽ റവാബി, ജൗആൻ, ഇബ്നു സീന, മർഖിയ, റയ്യാൻ, റൗദത് ഖൈൽ എന്നിവയാണ് അഡ്മിനിസ്േട്രറ്റിവ് സ്ട്രീറ്റുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.