ദോഹ: ഖത്തർ തപാൽ വകുപ്പായ ഖത്തർ പോസ്റ്റ് മദീന ഖലീഫ മേഖലയിൽ പുതിയ ശാഖ തുറന്നു. വിപുലീകരണ പദ്ധതികളുെട ഭാഗമായാണ് പുതിയ ശാഖ.
ഖത്തർപോസ്റ്റ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫലേഹ് അൽനുെഎമി, മുതിർന്ന ഉദ്യോഗസ്ഥർ, വിവിധ വകുപ്പുകളുെട തലവന്മാർ, ഡയറക്ടർമാർ എന്നിവർ പെങ്കടുത്തു. രണ്ടു വർഷം മുമ്പ് തുടങ്ങിയ റീ ബ്രാൻറിങ് പദ്ധതിയുമായി ബന്ധെപ്പട്ടാണ് പുതിയ ശാഖകളും സൗകര്യങ്ങളും ഖത്തർ പോസ്റ്റ് ഒരുക്കുന്നത്. നിരവധി ഇ-സേവനങ്ങളും പുതുസംരംഭങ്ങളും ഉൾപ്പെടുത്തി പല ശാഖകളും പുതുക്കി രണ്ടാമത് ഉദ്ഘാടനം ചെയ്യുന്നുമുണ്ട്.
ഖത്തർ പോസ്റ്റിെൻറ സേവനം തുടങ്ങിയ അന്നുമുതൽ കാലത്തിനനുസരിച്ചുള്ള പുതുമകളും സേവനങ്ങളും പിന്തുടരുന്നുണ്ട്. ജനങ്ങളുടെ നിത്യജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത ഭാഗമായി ഖത്തർ േപാസ്റ്റ് മാറിയിട്ടുണ്ടെന്ന് ഫലേഹ് അൽനുെഎമി പറഞ്ഞു. ഇതിനകം നിരവധി പുതുപദ്ധതികളാണ് ഖത്തർ പോസ്റ്റ് നടപ്പാക്കിയത്. ഹമദ് മെഡിക്കൽ കോർപറേഷന് കീഴിലുള്ള ആശുപത്രികളിലെ രോഗികൾക്ക് മെഡിക്കൽ റിപ്പോർട്ടുകളും ഉപകരണങ്ങളും വീടുകളിൽ എത്തിച്ചുനൽകുന്ന പദ്ധതി തുടങ്ങിയത് ഇൗയിടെയാണ്. എച്ച്.എം.സിയുടെ ഹോം ഹെൽത്ത് കെയർ സർവിസിന് കീഴിലുള്ള 2000ത്തിലധികം രോഗികൾക്കാണ് ഖത്തർ പോസ്റ്റ് മെഡിക്കൽ സേവനങ്ങൾ വീടുകളിലേക്കെത്തിക്കുന്നത്.
എച്ച്.എം.സിയും ഖത്തർ പോസ്റ്റും തമ്മിലുള്ള കരാറിെൻറ ഭാഗമായാണ് പദ്ധതി. ഗ്ലൗ, ബാൻഡേജ്, ഡ്രസിംഗ്സ് തുടങ്ങിയ സേവനങ്ങളാണ് പോസ്റ്റൽ സംവിധാനം വഴി രോഗികളുടെ വീടുകളിലേക്കെത്തിക്കുന്നത്. പുതിയ സംവിധാനം നടപ്പിലാകുന്നതോടെ ഹമദ് മെഡിക്കൽ കോർപറേഷനിലെത്തി മെഡിക്കൽ വസ്തുക്കൾ ശേഖരിക്കുന്നത് സംബന്ധിച്ചുള്ള ആശങ്കകളെല്ലാം എച്ച്.എം.സി ഹോം ഹെൽത്ത്കെയർ രോഗികൾക്ക് ഇല്ലാതാകുമെന്ന് എച്ച്.എം.സി ഡെപ്യൂട്ടി ചീഫ് ഓഫ് ക്വാളിറ്റി നാസർ അൽ നഈമി പറയുന്നു.രോഗികളുടെ പ്രയാസങ്ങൾ നീക്കി നൂതന സംവിധാനങ്ങൾ ഉപയോഗിച്ച് അവർക്കുള്ള സേവനങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിെൻറ മുന്നോടിയായാണ് മെഡിക്കൽ റിപ്പോർട്ടുകൾ വീടുകളിലേക്ക് എത്തിക്കുന്ന പദ്ധതി. ഇതിനു ശേഷമാണ് മറ്റു സേവനങ്ങളും വീടുകളിലെത്തിക്കുന്ന പദ്ധതി പ്രാവർത്തികമാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.