ദോഹ: വാണിജ്യ വ്യവസായ മന്ത്രാലയത്തിെൻറ വിവിധ സേവനങ്ങൾ ഒരു കുടക്കീഴിലാക്കിയുള്ള ഇ-ഏകജാലകം പോർട്ടലിന് മന്ത്രാലയം തുടക്കം കുറിച്ചു. ഏകജാലകത്തിെൻറ ആദ്യ ഘട്ട പ്രവർത്തനങ്ങൾക്കാണ് തുടക്കമായത്. വ്യാപാരികൾക്കും നിക്ഷേപകർക്കും ആവശ്യമുള്ള എല്ലാ സേവനങ്ങളും ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ എത്തിക്കുന്നതാണ് ഇ-ഏകജാലകം.പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫയുടെ മേൽനോട്ടത്തിലും നിർദേശത്തിലുമാണ് സംവിധാനം രൂപപ്പെടുത്തിയിരിക്കുന്നത്.
ഫയലുകൾ അപേക്ഷിക്കുന്നതിനും ഫീസ് അടക്കുന്നതിനും എടുക്കുന്ന സമയദൈർഘ്യം കുറക്കാൻ പുതിയ സംവിധാനം ഏറെ പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വ്യാപാര സംരംഭങ്ങളും വ്യവസായശാലകളും തുടങ്ങുന്നതിനുള്ള നടപടികളും ഇതു വഴി വേഗത്തിലാകുമെന്നാണ് കരുതപ്പെടുന്നത്.
ലുസൈൽ സിറ്റിയിൽ നടന്ന ചടങ്ങിൽ വാണിജ്യ വ്യവസായ മന്ത്രി അലി ബിൻ അഹ്മദ് അൽ കുവാരി ഏകജാലക സംവിധാനത്തിെൻറ ലോഞ്ചിങ് നിർവഹിച്ചു. കമ്പനികളും വ്യവസായശാലകളും സ്ഥാപിക്കുന്നതിനുള്ള നടപടികൾ എളുപ്പത്തിലാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
2020െൻറ ആദ്യത്തോടെ കമ്പനികളുമായും ഫാക്ടറികളുമായും ബന്ധപ്പെട്ട 30ലധികം സേവനങ്ങൾ ഇതിൽ കൂട്ടിച്ചേർക്കുമെന്നും അലി ബിൻ അഹ്മദ് അൽ കുവാരി പറഞ്ഞു.
വാണിജ്യ റെക്കോഡുകൾ, നികുതി രജിസ്േട്രഷൻ, കരാർ സംബന്ധമായ രേഖകൾ എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങളാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും നിക്ഷേപകർക്കും വ്യാപാരികൾക്കും ഏറ്റവും പ്രയോജനപ്പെടുന്ന ഒന്നായിരിക്കുമിതെന്നും അദ്ദേഹം വ്യക്തമാക്കി.
ഖത്തർ ബിസിനസ്മെൻ അസോസിയേഷൻ ചെയർമാൻ ശൈഖ് ഫൈസൽ ബിൻ ഖാസിം ആൽഥാനി, ഖത്തർ ചേംബർ ഫസ്റ്റ് വൈസ് പ്രസിഡൻറ് മുഹമ്മദ് ബിൻ തവാർ തുടങ്ങിയ ഉന്നതർ ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.