ദോഹ: ബെർലിനിൽ നടന്ന അന്താരാഷ്ട്ര മനുഷ്യാവകാശ സമ്മേളനത്തിൽ 2022 ലോകകപ്പുമായി ബന്ധപ്പെട്ട് ഖത്തർ നടത്തുന്ന തൊഴിലാളി ക്ഷേമ നടപ ടികൾക്ക് പ്രശംസ. േഗ്ലാബൽ ട്രേഡ് യൂനിയൻ ബിൽഡിങ് ആൻഡ് വുഡ് വർക്ക േഴ്സ് ഇൻറർനാഷനൽ (ബി.ഡബ്ല്യു.െഎ) ആണ് സമ്മേളനം സംഘടിപ്പിച്ചത്. ‘2020കളിലെ കായികമേഖലയും അതുമായി ബന്ധപ്പെട്ട അവസരങ്ങളും’ വിഷയത്തിലാണ് സമ്മേളനം സംഘടിപ്പിച്ചത്. സമ്മേളനത്തിൽ 2022 ലോകകപ്പിെൻറ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി അധികൃതരാണ് കാര്യങ്ങൾ വിശദീകരിച്ചത്.
സുപ്രീം കമ്മിറ്റി വർക്കേഴ്സ് വെൽഫെയർ എക്സിക്യൂട്ടിവ് ഡയറക്ടർ മഹ്മൂദ് ഖുതുബ് ഖത്തറിൽ ലോകകപ്പുമായി ബന്ധെപ്പട്ട് സ്റ്റേഡിയങ്ങളുടെയും മറ്റും നിർമാണപ്രവർത്തനത്തിൽ പങ്കാളികളായ 27,000 തൊഴിലാളികൾക്കായി ഖത്തർ നടത്തുന്ന വിവിധ ക്ഷേമപ്രവർത്തനങ്ങൾ അവതരിപ്പിച്ചു. തൊഴിലാളികളുടെ എല്ലാ മനുഷ്യാവകാശങ്ങളെയും ബഹുമാനിച്ചുകൊണ്ടാണ് ഖത്തർ നടപടി സ്വീകരിക്കുന്നത്. ഫിഫയുടെ ഉന്നത അധികൃതരും സമ്മേളനത്തിൽ പെങ്കടുത്തു. തൊഴിലാളികൾക്ക് എല്ലാ നിയമപരിരക്ഷയും രാജ്യം നൽകുന്നുണ്ട്.
അവരിൽനിന്ന് വിവിധ കമ്പനികൾ ഇൗടാക്കിയ റിക്രൂട്ട്മെൻറ് ഫീസ് തിരിച്ചുനൽകും. തൊഴിൽ ഇടങ്ങളിൽ സകല സുരക്ഷയും നൽകുന്നു. ഇക്കാര്യങ്ങൾ വിലയിരുത്താനായി തൊഴിലിടങ്ങളിൽ തുടർ പരിശോധനകളും അധികൃതർ നടത്തുന്നുണ്ട്. 2022 ഫിഫ ലോകകപ്പ് പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതു മുതൽ വിജയകരമായ 20 കോടി തൊഴില്‍ മണിക്കൂറുകള്‍ ഇതിനകം പിന്നിട്ടു. നേട്ടത്തിലേക്ക് നയിച്ച പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിച്ച ജീവനക്കാരുമായി ചേര്‍ന്നാണ് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആൻഡ് ലെഗസി ആഘോഷപരിപാടി നടത്തിയത്. 200 മില്യൺ (20 കോടി) തൊഴില്‍ മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ ടൂര്‍ണമെൻറിെൻറ 75 ശതമാനം തയാറെടുപ്പുകളാണ് പൂര്‍ത്തിയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.