ദോഹ: ഡെലിവറി ജീവനക്കാരുടെ ബൈക്കിലേറിയുള്ള മരണപ്പാച്ചിൽ അപകട ങ്ങൾക്കിടയാക്കുന്നുവെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫി ക് വൃത്തങ്ങൾ വ്യക്തമാക്കി. അമിതവേഗം, തെറ്റായ ദിശയിലുള്ള ഓവർടേക്കിങ് തുടങ്ങിയവയാണ് പ്രധാനപ്രശ്നം. ഇത്തരത്തിലുള്ള ബൈക്ക് ഒാടിക്കൽ മൂലം നിരവധി മരണങ്ങളും ഗുരുതരമായ പരിക്കുകളും ഉണ്ടാകുന്നുവെന്നും അധികൃതർ സൂചിപ്പിക്കുന്നു. തുച്ഛമായ വരുമാനത്തിനായുള്ള ഡെലിവറി ജീനക്കാരുടെ മരണപാച്ചിലും അപകടങ്ങൾക്കിടയാക്കുന്നു. ഡെലിവറി ജീവനക്കാരുടെ മോട്ടോർസൈക്കിൾ അപകടങ്ങളിലൂടെയുള്ള മരണങ്ങളുടെയും സാരമായ പരിക്കുകളുടെയും കണക്കുകൾ ഗതാഗത വകുപ്പ് ഉടൻ തന്നെ പുറത്തുവിടും.
കമ്പനികളിൽ നിന്നുള്ള ഇൻസെൻറിവും ഡെലിവറി ജീവനക്കാരോടുള്ള ജനങ്ങളുടെ സമീപനവുമാണ് അപകടങ്ങളുടെ തീവ്രതയും എണ്ണവും വർധിപ്പിക്കുന്നതിന് പിന്നിലുള്ള പ്രധാന ഘടകമെന്നും ഗതാഗത വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. വേഗത്തിൽ ഉൽപന്നങ്ങൾ എത്തിച്ചുകൊടുക്കുന്ന ഡെലിവറി ജീവനക്കാർക്ക് ചില കമ്പനികൾ പ്രത്യേക ഇൻസെൻറിവുകൾ നൽകുന്നുണ്ട്. ഇത് അമിത വേഗത്തിൽ ബൈക്ക് ഒാടിക്കാൻ ജീവനക്കാരെ പ്രേരിപ്പിക്കുന്നു. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും ഭീഷണിയുയർത്തിയാണ് ജീവനക്കാരുടെ ഓട്ടമെന്ന് ഗതാഗത വകുപ്പ് വൃത്തങ്ങൾ പറയുന്നു.
പലപ്പോഴും ഗതാഗത നിയമങ്ങൾ അനുസരിക്കുന്നില്ല. മറ്റൊരു ട്രാക്കിലേക്ക് മാറുന്നതിനാവശ്യമായ അടയാളങ്ങൾ നൽകുന്നതിൽ ചിലർ വീഴ്ച വരുത്തുന്നുമുണ്ട്. ഗതാഗത നിയമങ്ങൾ സംബന്ധിച്ച് ഡെലിവറി ജീവനക്കാർ കൂടുതൽ ബോധവാന്മാരാകണം. ഇക്കാര്യത്തിൽ ഗതാഗത വകുപ്പിെൻറ നിരീക്ഷണം ശക്തമാക്കും. ഇൗ വിഷയം വകുപ്പ് ഗൗരവത്തിലെടുക്കുന്നുമുണ്ട്. ഈ മേഖലയിൽ പ്രവർത്തിക്കുന്ന മുഴുവൻ കമ്പനികളുമായി ബന്ധപ്പെടുകയും മോട്ടോർ സൈക്കിൾ അപകടങ്ങളുമായി ബന്ധപ്പെട്ട് ആവശ്യമായ ബോധവത്കരണം നൽകുകയും ചെയ്യുമെന്നും അധികൃതർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.