ദോഹ: ഹമദ് മെഡിക്കൽ കോർപറേഷനിൽ കഴിഞ്ഞ ആഴ്ച ഉദ്ഘാട നം ചെയ്ത േട്രാമ ആൻഡ് എമർജൻസി സെൻററിലെ ഹൈപ്പർബാരിക ് തെറപ്പി യൂനിറ്റ് ഈ മേഖലയിലെ ആദ്യത്തേത്. 2013 മുതൽ ഹൈപ്പർബാരിക് ഓക്സിജൻ തെറപ്പി സംവിധാനം ഹമദ് മെഡിക്കൽ കോർപറേഷന് കീഴിലുണ്ടായിരുന്നു. കൂടുതൽ വികസിപ്പിച്ച പുതിയ ഹൈപ്പർബാരിക് തെറപ്പി യൂനിറ്റാണ് ഉദ്ഘാടനം ചെയ്തത്. 18 പേർക്ക് ഒരേ സമയം ഉപയോഗപ്പെടുത്താൻ കഴിയുന്ന തെറപ്പി യൂണിറ്റാണിത്. രാജ്യത്തെ ഏറ്റവും വലിയതുമാണ്. മേഖലയിൽ ആദ്യ സംവിധാനവുമാണിതെന്ന് എച്ച്.എം.സി ഹൈപ്പർബാരിക് ഓക്സിജൻ തെറപ്പി േപ്രാഗ്രാം മേധാവിയും അനസ്തേഷ്യ സീനിയർ കൺസൽട്ടൻറുമായ ഡോ. കോകാഷ് ഒസാമ പറഞ്ഞു.
പ്രത്യേക ചേംബറിനുള്ളിൽ ഉയർന്ന അന്തരീക്ഷ മർദം ക്രമീകരിച്ച ശേഷമാണ് ഓക്സിജൻ തെറപ്പി നൽകുന്നത്. ഉയർന്ന അന്തരീക്ഷ മർദത്തിൽ കൂടിയ അളവിൽ ശരീരകലകളിലേക്കും പ്ലാസ്മയിലേക്കും ഓക്സിജൻ എത്തുന്നത് മൂലം അടഞ്ഞ രക്തക്കുഴലുകളിലൂടെയുള്ള ഓക്സിജൻ സഞ്ചാരം വർധിക്കുകയും പുതിയ ചെറുരക്തക്കുഴലുകൾ രൂപം കൊള്ളുകയും ചെയ്യുന്നു. ഇതുവഴി ശരീരത്തിലെ മുറിവുകൾ വേഗത്തിൽ സുഖപ്പെടുത്താൻ സഹായിക്കുന്നു. ഉയർന്ന മർദത്തിൽ ഓക്സിജൻ എത്തുന്നത് മൂലം ശരീരത്തിലെ രോഗ പ്രതിരോധശേഷിയും വർധിക്കും.പ്രധാനമായും രണ്ട് രീതിയിലുള്ള ചേംബറുകളാണ് ഹൈപ്പർബാരിക് ഓക്സിജൻ ചികിത്സ ലഭ്യമാക്കുന്നതിന് ഉപയോഗിക്കുന്നത്. ഒന്ന് ഒരേസമയം രോഗിക്ക് മാത്രം ചികിത്സ നൽകാൻ കഴിയുന്ന മോണോ പ്ലേസ് ചേംബറാണ്. ഒന്നിലധികം രോഗികൾക്ക് ഒരേ സമയം ചികിത്സ നൽകാൻ കഴിയുന്ന മൾട്ടി പ്ലസ് ചേംബറാണ് മറ്റൊന്ന്. നേരേത്ത മോണോ പ്ലോസ് ചേംബർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ, ഇപ്പോൾ മൾട്ടി പ്ലേസ് ചേംബറുമെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.