ദോഹ: ഖത്തറിൽ പുതിയ മേൽവിലാസ നിയമം നടപ്പാക്കുന്നതിെൻറ ഭാഗമായുള്ള രജിസ്േട്രഷൻ പ്രക്രിയക്ക് തുടക്കംകുറിച്ചു. അടുത്ത ആറു മാസത്തിനുള്ളിൽ (2020 ജൂലൈ 26 വരെ) പൗരന്മാർ, താമസ ക്കാർ, നിയമപരമായ വ്യക്തികളടക്കം രാജ്യത്തെ മുഴുവൻ ആളുകളും തങ്ങളുടെ മേൽവിലാസം ര ജിസ്റ്റർ ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോടാവശ്യപ്പെട്ടു. താമസി ക്കുന്ന സ്ഥലത്തെ വിലാസം, ലാൻഡ് ലൈൻ നമ്പർ, മൊബൈൽ നമ്പർ, ഇ-മെയിൽ വിലാസം, തൊഴിൽസ്ഥ ലത്തെ വിലാസം എന്നിവയെല്ലാം രജിസ്േട്രഷൻ ചെയ്യുന്ന സമയം രേഖപ്പെടുത്തിയിരിക്കണം.
2017ലെ 24ാം നമ്പർ ദേശീയ മേൽവിലാസ നിയമം, പ്രസ്തുത നിയമത്തിലെ വ്യവസ്ഥകൾ നടപ്പാക്കുന്നതിനുള്ള 2019ലെ 96ാം നമ്പർ ആഭ്യന്തരമന്ത്രാലയം ഉത്തരവ് എന്നിവ പ്രകാരം ദേശീയ മേൽവിലാസ രജിസ്േട്രഷൻ ആരംഭിച്ചിരിക്കുന്നുവെന്നും രാജ്യത്തെ മുഴുവൻ ആളുകളും അടുത്ത ആറു മാസത്തിനുള്ളിൽ രജിസ്റ്റർ ചെയ്യണമെന്നും ആഭ്യന്തരമന്ത്രാലയം തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ അറിയിച്ചു.ആഭ്യന്തരമന്ത്രാലയം സേവനങ്ങൾ ഉൾപ്പെടുന്ന മെട്രാഷ് 2 ആപ്ലിക്കേഷൻ, മന്ത്രാലയം വെബ്സൈറ്റ്, മന്ത്രാലയത്തിെൻറ കീഴിലുള്ള ഏകീകൃത സേവനകേന്ദ്രങ്ങൾ എന്നിവ വഴി മേൽവിലാസം രജിസ്റ്റർ ചെയ്യാവുന്നതാണ്.
കൃത്യസമയത്തിനുള്ളിൽതന്നെ രജിസ്േട്രഷൻ ഉറപ്പുവരുത്തണമെന്നും നിയമലംഘനം നടത്തുന്നവർ കടുത്ത നടപടികൾ നേരിടേണ്ടിവരുമെന്നും മന്ത്രാലയം വ്യക്തമാക്കി.മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം, നീതിന്യായ മന്ത്രാലയം, സുപ്രീം ജുഡീഷ്യറി കൗൺസിൽ, പ്ലാനിങ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി തുടങ്ങി രാജ്യത്തെ പ്രധാന സർക്കാർ സ്ഥാപനങ്ങൾക്ക് തങ്ങളുടെ നടപടികൾ കൂടുതൽ വേഗത്തിലാക്കാൻ പുതിയ മേൽവിലാസം രജിസ്റ്റർ ചെയ്യുന്നതിലൂടെ സാധിക്കുമെന്ന് മന്ത്രാലയത്തിനു കീഴിലെ മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
വിലാസം രജിസ്റ്റർ ചെയ്യുന്ന സമയത്ത് കുട്ടികളുടെ വിവരങ്ങൾ നൽകേണ്ടത് രക്ഷിതാക്കളാണ്. ഒരിക്കൽ നൽകിയ വിവരങ്ങൾ മാറ്റം വരുത്താനും പുതുക്കാനും ഇതിൽ സൗകര്യമുണ്ട്. വിവരങ്ങൾ തെറ്റായി നൽകുകയോ നിയമലംഘനം നടത്തുകയോ ചെയ്യുകയാണെങ്കിൽ 10,000 രൂപ വരെ പിഴ ചുമത്തുമെന്ന് നിയമം അനുശാസിക്കുന്നുണ്ട്.
ആഭ്യന്തരമന്ത്രാലയത്തിെൻറ മെട്രാഷ് 2 ആപ് വഴി ഖത്തർ ഐഡി ഉള്ളവർക്കാണ് രജിസ്റ്റർ ചെയ്യാൻ സാധിക്കുക. 18 വയസ്സിന് താഴെയുള്ളവർ തങ്ങളുടെ പിതാക്കളുടെ വിലാസത്തിലേക്ക് നേരിട്ട് രജിസ്റ്റർ ചെയ്യപ്പെടും. എന്നാൽ, ഭാര്യക്ക് വേറെ രജിസ്ട്രേഷൻ തന്നെ ചെയ്യണം. രജിസ്േട്രഷൻ നടപടികൾ പൂർത്തിയായാൽ മൊബൈൽ നമ്പറിലേക്ക് വിലാസം സ്ഥിരീകരിച്ചുകൊണ്ട് എസ്.എം.എസ് ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.