ദോഹ: ശൈഖ് ജൂആൻ ബിൻ ഹമദ് ആൽഥാനിയുടെ രക്ഷാധികാരത്തിൽ ഖത്തർ അൽ ഗന്നാസ് സൊസൈറ്റി സം ഘടിപ്പിക്കുന്ന 11ാമത് അന്താരാഷ്്ട്ര ഫാൽക്കൺ മേള ‘മർമി ചാമ്പ്യൻഷിപ്പി’ന് മികച്ച പ്രത ികരണം. പുതുവത്സര ദിനത്തിൽ ആരംഭിച്ച മേളയുടെ ആദ്യ ആഴ്ച പിന്നിടുമ്പോൾ വിജയകരമായ പുരോഗതിയിലും മികച്ച പങ്കാളിത്തത്തിലും മർമി ഫെസ്്റ്റിവൽ കമ്മിറ്റികളുടെ ചെയർമാൻ മിതേബ് മുബാറക് അൽ ഖഹ്താനി സംതൃപ്തി രേഖപ്പെടുത്തി. ഖത്തറിൽ നിന്നും കുവൈത്തിൽ നിന്നുമുള്ള ഫാൽക്കൺ േപ്രമികളാണ് ഇത്തവണ മർമി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. സീലൈനിലെ സബ്ഖത് അൽ മർമിയിലാണ് ഫാൽക്കൺ മേള ഫിബ്രവരി ഒന്ന് വരെ നടക്കും. രജിസ്േട്രഷനുകളുടെ എണ്ണത്തിൽ റെക്കോർഡ് സൃഷ്ടിച്ച ഈ വർഷത്തെ ചാമ്പ്യൻഷിപ്പിലേക്ക് കുവൈത്തിൽ നിന്ന് മാത്രം 40 അപേക്ഷകളാണ് എത്തിയത്. ഇവൻറ് വിജയകരമാക്കുന്നതിനുള്ള മത്സരാർത്ഥികളുടെ താൽപര്യത്തെ അന്താരാഷ്്ട്ര ഫാൽക്കൺ ഫെസ്്റ്റിവൽ ‘മർമി ചാമ്പ്യൻഷിപ്പ്’ സംഘാടകർ പ്രശംസിച്ചു.
ഉത്സവത്തിെൻറ ആദ്യ ആഴ്ചയിൽ തന്നെ താമസക്കാരും വിനോദസഞ്ചാരികളും ഉൾപ്പെടുന്ന കാണികളുടെ എണ്ണത്തിൽ വൻ വർധനയുണ്ടായതായി അൽഖഹ്താനി പറഞ്ഞു.എല്ലാ സേവനങ്ങളും സൗകര്യങ്ങളും കാണികൾക്കും മത്സരാർത്ഥികൾക്കും വേണ്ടിയുള്ളതാണ്. വിവിധ ഷോകളിലൂടെയും മത്സരങ്ങളിലൂടെയും പ്രാദേശിക പൈതൃകത്തിലേക്ക് വെളിച്ചം വീശുന്നതും ഖത്തറികളുടെ സാംസ്കാരിക യോഗ്യതകളെ ഉയർത്തിക്കാട്ടുന്ന ഒരു പ്രധാന സംഭവമാണ് മാർമി ചാമ്പ്യൻഷിപ്പ്. പ്രാദേശിക, അന്തർദേശീയ വിഭാഗങ്ങളിലാണ് മത്സരങ്ങൾ. വേദിയും പരിസരവും സുരക്ഷിതമാക്കാൻ ആഭ്യന്തര സുരക്ഷാ സേന (ലെഖ്വിയ) ഒരു പട്രോളിംഗ് ടീമിനെയും വിന്യസിച്ചിട്ടുണ്ട്. ലെക്വിയ ഉദ്യോഗസ്ഥർ രാവിലെയും വൈകുന്നേരവും വിവിധ ഷിഫ്റ്റുകളിലായി ജോലി ചെയ്യുന്നുണ്ടെന്നും സ്ഥിരമായി പട്രോളിംഗ് നടത്തുന്നുണ്ടെന്നും ലെഫ്റ്റനൻറ് ഹമദ് അബ്്ദുല്ല അൽ കുവാരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.