ദോഹ: രാജ്യത്തെ ഏറ്റവും വലിയ അക്കാദമിക് ഹെൽത്ത് ഓർഗനൈസേഷനായ ഹമദ് മെഡിക്കൽ കോർപറേഷന് എ.സി.ജി.എം.ഇ-ഐ (അക്രഡിറ്റേഷൻ കൗൺസിൽ ഫോർ ഗ്രാജ്വേറ്റ് മെഡിക്കൽ എജുക്കേഷൻ) അംഗീകാരം വീണ്ടും ലഭിച്ചു. സ്പോൺസറിങ് ഇൻസ്റ്റിറ്റ്യൂഷൻ വിഭാഗത്തിലാണ് അന്താരാഷ്ട്ര അംഗീകാരം തേടിയെത്തിയത്. ഉന്നത നിലവാരത്തിൽ റെസിഡൻസി, ഫെലോഷിപ് േപ്രാഗ്രാമുകൾക്ക് വിദ്യാഭ്യാസ സ്ഥാപനമെന്ന നിലയിൽ ഹമദ് മെഡിക്കൽ കോർപറേഷന് പ്രവർത്തിക്കാനാകും.ഇതോടൊപ്പം, രണ്ട് പുതിയ പരിശീലന കോഴ്സുകൾക്കും അംഗീകാരം ലഭിച്ചിട്ടുണ്ട്. ന്യൂറോസർജറി റെഡിസൻസി േപ്രാഗ്രാം, മെഡിക്കൽ ഇൻറൻസീവ് കെയർ യൂനിറ്റ് ഫെലോഷിപ് േപ്രാഗ്രാം എന്നിവക്കാണ് അനുമതി ലഭിച്ചത്.
ഇതോടെ ഹമദ് മെഡിക്കൽ കോർപറേഷന് കീഴിലെ എ.സി.ജി.എം.ഇ ഇൻറർനാഷനൽ എൽ.എൽ.സി അക്രഡിറ്റേഷൻ ലഭിച്ച റെസിഡൻസി, ഫെലോഷിപ് േപ്രാഗ്രാമുകളുടെ എണ്ണം 16 ആകും. നേരത്തെ 14 േപ്രാഗ്രാമുകൾക്ക് അംഗീകാരം ലഭിച്ചിരുന്നു. പ്രഫഷനൽ വിദ്യാഭ്യാസ മേഖലയിൽ ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസവും പരിശീലനവും നൽകുന്നതിൽ ഹമദ് മെഡിക്കൽ കോർപറേഷെൻറ പ്രതിബദ്ധതക്കുള്ള അംഗീകാരമാണിതെന്ന് ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫിസറും മെഡിക്കൽ എജുക്കേഷൻ മേധാവിയുമായ ഡോ. അബ്ദുല്ലത്തീഫ് അൽ ഖാൽ പറഞ്ഞു. 2012ൽ സ്പോൺസറിങ് സ്ഥാപനങ്ങളുടെ പട്ടികയിൽ 19 സ്ഥാപനങ്ങളാണുണ്ടായിരുന്നത്. 108 റെസിഡൻസി, 55 ഫെലോഷിപ് േപ്രാഗ്രാമുകൾക്കായി ആകെ 163 േപ്രാഗ്രാമുകൾക്കും എ.സി.ജി.എം.ഇ അംഗീകാരം ലഭിച്ചിട്ടുണ്ട്. പട്ടികയിലെ ആദ്യ അറബ് രാജ്യവും സിംഗപ്പൂരിന് ശേഷം ലോകത്തിലെ ആദ്യ രാജ്യവുമെന്ന ഖ്യാതിയും ഖത്തറിനാണ്. 20ലധികം റെസിഡൻസി േപ്രാഗ്രാമുകൾക്കാണ് ഖത്തർ സ്പോൺസർഷിപ് നൽകുന്നത്. നിരവധി ഫെലോഷിപ് േപ്രാഗ്രാമുകളും ഹമദിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.