മസ്‌കത്ത്: ഒമാന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ വേനൽ മഴ തുടരുന്നു. ഞായറാഴ്ച മുതൽ ബുധനാഴ്ച രാവിലെ ഏഴു വരെയുള്ള കണക്കുകൾ പ്രകാരം, ജബൽ അഖ്ദറിലാണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്; 37 മില്ലീമീറ്റർ! സുൽത്താനേറ്റിലുടനീളമുള്ള വിവിധ വിലായത്തുകളിൽ ശക്തമായ മഴ ഈ ദിവസങ്ങളിൽ രേഖപ്പെടുത്തിയതായി കാർഷിക, ഫിഷറീസ്, ജലവിഭവ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ജബൽ അഖ്ദർ കഴിഞ്ഞാൽ സലാലയിലാണ് കൂടുതൽ മഴ ലഭിച്ചത്; 28 മി.മീ. മൂന്നു മില്ലീമീറ്റർ മഴ ലഭിച്ച വാദി ബനീ ഖാലിദിലാണ് കഴിഞ്ഞദിവസങ്ങളിൽ ഏറ്റവും കുറഞ്ഞ മഴ ലഭിച്ചത്.
അൽ ജാസിർ-21 മി.മീ, ഇബ്രി- 19 മി.മീ, ഖസബ്- 18 മി.മീ, അൽ റുസ്താഖ്- 17 മി.മീ, ലിവ, ഷിനാസ്-15 മി.മീ വീതം, സുവൈഖ്- 14 മി.മീ, സുഹാർ, ഇബ്ര- 13 മി.മീ വീതം, മുസന്ന- 11 മി.മീ, മസ്‌കത്ത്, ബർക്ക- 10 മി.മീ വീതം, മുദൈബി, സീബ്- ഒമ്പത് മി.മീ വീതം, അൽ ഹംറ, സൂർ- എട്ട് മി.മീ വീതം, ഇസ്‌കി, ആദം- ഏഴ് മി.മീ വീതം, ഹൈമ: ആറ് മി.മീ, ദുകം, നിസ്‌വ- അഞ്ചു മി.മീ വീതം. ജബൽ അഖ്ദർ പോലുള്ള മലയോര മേഖലകളിലും ദോഫാർ മേഖലയിലുമായാണ് ഇത്തവണ കനത്ത മഴ കേന്ദ്രീകരിച്ചിരിക്കുന്നത്. ഈ വേനൽക്കാല മഴ ഒമാനിലെ ഭൂഗർഭ ജലസ്രോതസ്സുകൾ റീചാർജ് ചെയ്യുന്നതിനും പല പ്രദേശങ്ങളിലും അന്തരീക്ഷ താപനില കുറഞ്ഞ് തണുത്ത കാലാവസ്ഥ അനുഭവപ്പെടുന്നതിനും കാരണമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.