ദോഹ: കോവിഡ്–19മായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്തക്കെതിരെ ആരോഗ്യ മന്ത്രാലയം രംഗത്ത്.മെയ് 17, 18, 19 തിയ്യതികളിൽ രാജ്യത്തെ കോവിഡ്–19 കേസുകൾ അതിെൻറ പാരമ്യത്തിലെത്തുമെന്ന മുന്നറിയിപ്പുമായി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന റിപ്പോർട്ടുകൾ തെറ്റാണെന്നും അടിസ്ഥാന രഹിതമാണെന്നും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ജനങ്ങൾ വിവരങ്ങളും വാർത്തകളും ഔദ്യോഗിക േസ്രാതസ്സുകളിൽ നിന്ന് മാത്രം തേടണം. അഭ്യൂഹങ്ങളിൽ വിശ്വസിക്കുകയോ അവ പ്രചരിപ്പിക്കുകയോ ചെയ്യരുത്.രാജ്യത്തെ ജനങ്ങൾ സാമൂഹിക അകലം പാലിക്കുന്നതിൽ വീഴ്ച വരുത്തിയത് രോഗ ബാധിതരുടെ എണ്ണം വർധിപ്പിച്ചു. കോവിഡ്–19 രോഗ വ്യാപനം തടയുന്നതിന് ജനങ്ങൾ സാമൂഹിക അകലം പാലിക്കേണ്ടത് അനിവാര്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.