ദോഹ: രാജ്യത്ത് പുതിയ രണ്ടു സർവകലാശാലകൾ കൂടി ആരംഭിക്കാൻ വിദ്യാഭ്യാസ, ഉന്നത വിദ്യാ ഭ്യാസ മന്ത്രാലയം ഒരുങ്ങുന്നു. വർധിച്ചുവരുന്ന ഉന്നത വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ് റുന്നതിനായി ഏറ്റവും ആധുനികമായ സംവിധാനങ്ങളോടെയാണ് സർവകലാശാലകൾ തുടങ്ങുന്നത ്. ആയിരക്കണക്കിന് വിദ്യാർഥികളെ ഉൾക്കൊള്ളാൻ ഇതുവഴി സാധ്യമാകുമെന്നും മന്ത്രാലയം പ്രതീക്ഷിക്കുന്നു. 1000 മുതൽ 1500 വിദ്യാർഥികളെ വരെ ഉൾക്കൊള്ളാൻ കഴിയുന്ന ലുസൈൽ യൂനിവേഴ്സിറ്റി സ്വകാര്യ സർവകലാശാലയും ഈ വർഷം അവസാനത്തിനുള്ളിൽ ആരംഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയ സെക്രട്ടറി ഡോ. ഖാലിദ് അൽ അലി പറഞ്ഞു.
അടുത്ത അധ്യയന വർഷം മുതൽ ഇന്ത്യൻ സർവകലാശാലകളുടെ മാതൃകയിൽ അറബി, ഇംഗ്ലീഷ് ഭാഷകളിലുള്ള സിലബസുകൾ ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഖത്തറിൽ താമസിക്കുന്ന എല്ലാ വിദ്യാർഥികൾക്കും പ്രത്യേകിച്ചും പ്രവാസികൾക്ക് സേവനം നൽകുന്ന പ്രധാന സർവകലാശാലയായ ‘സാവിത്രിബായ് ഫൂലെ പൂനെ യൂനിവേഴ്സിറ്റി’യുടെ ഏതാണ്ട് സമാന പരിപാടികൾ പുതിയ സർവകലാശാല വാഗ്ദാനം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ശാസ്ത്രം, വാണിജ്യം, കല, ഭാഷകൾ, മാനേജ്മെൻറ് പഠനങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ മികച്ച വിദ്യാഭ്യാസ പദ്ധതികളാണ് സാവിത്രിബായ് ഫൂലെ പൂനെ സർവകലാശാല വിദ്യാർഥികൾക്ക് ഒരുക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സർക്കാർ, സ്വകാര്യ മേഖല ഉൾപ്പെടെ എല്ലാ മേഖലകൾക്കും തൊഴിൽ വിപണി ആവശ്യം നിറവേറ്റുന്നതിന് ഉന്നത വിദ്യാഭ്യാസം ലോകമെമ്പാടുമുള്ള വിദ്യാഭ്യാസത്തിെൻറ ഒരു മൂലക്കല്ലാണ്. അതിനാൽ ഖത്തറിലെ പൗരന്മാർക്കും പ്രവാസികൾക്കും സേവനം നൽകുന്നതിനായി സർവകലാശാലകളുടെ എണ്ണം വർധിപ്പിക്കാനും മന്ത്രാലയം തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.