ദോഹ: സമൂഹമാധ്യമങ്ങൾ ഉപയോഗിച്ചുള്ള പുതിയ ഭിക്ഷാടന രീതി വ്യാപ കമാകുന്നു. രാജ്യത്ത് ഭിക്ഷാടനം നിരോധിച്ചതാണ്. എന്നാൽ, സമൂഹമാധ്യ മങ്ങളുടെ എളുപ്പത്തിലുള്ള ഉപയോഗവും നിയമങ്ങൾക്ക് ഇക്കാര്യത്തി ലുള്ള അപര്യാപ്തതയും ഇത്തരത്തിലുള്ളവർ ദുരുപയോഗിക്കുകയാണ് . അർഹമായ സഹായ അഭ്യർഥനകൾ സമൂഹ മാധ്യമങ്ങളിലൂടെ വരുകയും അർ ഹരായ നിരവധി ആളുകൾക്ക് ഇതിെൻറ ഗുണം ലഭിക്കുകയും ചെയ്യുന്നുണ്ട്. അ തേസമയം, തട്ടിപ്പുകാരും സമൂഹമാധ്യമങ്ങളെ ദുരുപയോഗിക്കുന്നുണ ്ട്.
ആളുകളുടെ സഹായമനസ്കതയും ഉദാരതയും ചൂഷണം ചെയ്യുകയാണ് ഇക്കൂട്ടർ ചെയ്യുന്നതെന്നും ‘അർറായ’ ദിനപ്പത്രം ചൂണ്ടിക്കാട്ടുന്നു. തെറ്റായ സഹായ അഭ്യർഥനകളാണ് പലപ്പോഴും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ചിലരുടെ ദയനീയ സ്ഥിതി കാണിക്കുന്ന ചിത്രങ്ങൾ അടക്കമാണ് ചില അഭ്യർഥനകൾ പ്രചരിപ്പിക്കുന്നത്.
വാടക കൊടുക്കാൻ വിഷമിക്കുന്നവർ, ചികിത്സക്ക് പണം ഇല്ലാതെ കഷ്ടപ്പെടുന്നവർ, മരുന്നുവാങ്ങാൻ പണം ഇല്ലാത്തവർ, കടം തീർക്കാൻ വഴിയില്ലാത്തവർ തുടങ്ങിയ കാര്യങ്ങൾ പറഞ്ഞാണ് തട്ടിപ്പുകാർ ഒാൺലൈനിലൂടെ തട്ടിപ്പുമായി ഇറങ്ങുന്നത്. ആർക്കെങ്കിലും ആളുകളെ സഹായിക്കണമെന്നുണ്ടെങ്കിൽ രാജ്യത്ത് നിരവധി ഒൗദ്യോഗിക സംവിധാനങ്ങൾ ഇൗ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. പണം ബന്ധപ്പെട്ട അക്കൗണ്ടിലേക്ക് അയക്കുകയാണ് നല്ലത്. അല്ലെങ്കിൽ സഹായം ആവശ്യമുള്ള ആളുകളെ കണ്ടാൽ അവരെ ഇത്തരം ഒൗദ്യോഗിക സംവിധാനങ്ങളുടെ ഒാഫിസുകളിലേക്ക് എത്തിക്കുകയുമാണ് വേണ്ടതെന്നും പത്രം പറയുന്നു.
തങ്ങളുെട പണം അർഹരിലേക്ക് തന്നെ എത്തുന്നുവെന്ന് ഉറപ്പാക്കാൻ ഇതാണ് നല്ലത്. ഒാൺലൈൻ ഭിക്ഷാടന തട്ടിപ്പുകാർ ഇ -മെയിൽ, വാട്സ്ആപ്, േഫസ്ബുക്ക് തുടങ്ങിയവയാണ് പതിവായി ഉപയോഗിക്കുന്നത്. ഇത്തരക്കാരുടെ സന്ദേശങ്ങളും സഹായ അഭ്യർഥനകളും തള്ളിക്കളയുകയും അയക്കുന്ന ആളെ േബ്ലാക്ക് ചെയ്യുകയും വേണമെന്ന് അധികൃതർ പറയുന്നു. ഒാൺലൈൻ ഭിക്ഷാടനം ഇക്കാലത്ത് ഏറ്റവും ശ്രദ്ധിക്കേണ്ട ഗുരുതര സംഗതിയാണെന്ന് ഖത്തർ യൂനിവേഴ്സിറ്റി ശരീഅ-ഇസ്ലാമിക് സ്റ്റഡീസ് കോളജ് ഡീൻ ഡോ. സുൽത്താൻ ഇബ്രാഹിം അൽ ഹാശ്മി പറയുന്നു.
സമൂഹമാധ്യമങ്ങൾ സഹായ അഭ്യർഥനകൾക്കായി ഉപയോഗിക്കുന്നതിെൻറ ഇസ്ലാമിക വശങ്ങൾ സംബന്ധിച്ച് കൂടുതൽ പഠനം നടക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരത്തിലുള്ള സന്ദേശങ്ങൾ രാജ്യത്തെ സർക്കാർ ചാരിറ്റി സംഘടനകൾക്കും സ്ഥാപനങ്ങൾക്കും അയച്ചുകൊടുത്ത് വിശ്വാസ്യത ഉറപ്പുവരുത്തണം.
എന്നിേട്ട പണം നൽകണോ എന്ന് തീരുമാനിക്കാവൂ. രാജ്യത്തുനിന്ന് മാത്രമല്ല, ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നും ഇ-ഭിക്ഷാടകർ സഹായ അഭ്യർഥന ദിനേനയെന്നോണം അയക്കുന്നു. ഇൗയടുത്ത് ഒരു വിധവയെ സംബന്ധിച്ചുള്ള സഹായ അഭ്യർഥന സമൂഹമാധ്യമത്തിൽ വന്നു. കുട്ടികളെ പോറ്റാൻ നിവൃത്തിയില്ലെന്നും ഇതിെൻറ കൂടെ വൻതുക കടബാധ്യതയുണ്ടെന്നും ഇത് പരിഹരിക്കാനായി 10,000 ഡോളർ അത്യാവശ്യമാണെന്നും പറഞ്ഞായിരുന്നു സന്ദേശം.
ഇതുവിശ്വസിച്ച ഖത്തറിലുള്ള ഒരാൾ അക്കൗണ്ടിലേക്ക് പണം കൈമാറി. ഇത് കഴിഞ്ഞാണ് സന്ദേശത്തിൽ പറയുന്ന സ്ത്രീ പണം നൽകിയ ആളുമായി ബന്ധപ്പെടുന്നത്. താൻ അത്തരത്തിലുള്ള ഒരു സഹായ അഭ്യർഥനയും നടത്തിയിട്ടില്ലെന്നും തട്ടിപ്പുസംഘമായിരുന്നു അതിന് പിന്നിലെന്നും അവർ പറഞ്ഞേതാടെയാണ് കബളിപ്പിക്കെപ്പട്ട കാര്യം പണം നൽകിയ ആൾ തിരിച്ചറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.